നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ

September 19th, 2012

patturumal-epathram

തിരുവനന്തപുരം : കൈരളി ചാനലിലെ പട്ടുറുമാൽ എന്ന പരിപാടിക്ക് മികച്ച ടി. വി. ഷോയ്ക്കുള്ള (വിനോദ വിഭാഗം) 2011ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു. കൈരളി ചാനലിലെ “കൊടികൾ മാറുന്നു” എന്ന പരിപാടിക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്കാരം ജസ്റ്റിന് ലഭിച്ചു. ഫ്ലേവേർസ് ഓഫ് ഇൻഡ്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരവും പീപ്പ്ൾ ടി.വി. യിലെ സി. റഹിമിന്റെ ലോസ്റ്റ് വുഡ്സ് എന്ന പരിപാടിക്ക് നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

അയച്ചു തന്നത് : ബെറ്റി ലൂയിസ് ബേബി

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ദൈവത്തിന്റെ സ്വന്തം ദേവൂട്ടിക്ക് അവാര്‍ഡ്

September 16th, 2012

തിരുവനന്തപുരം: 2011ലെ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ മന്ത്രി ഗണേശ് കുമാര്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമ ചാനലില്‍ പ്രക്ഷേപണം ചെയ്ത ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയാണ് മികച്ച സീരിയല്‍. കെ. മധുപാലാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. ബാബു അന്നൂര്‍ മികച്ച നടനും ശ്രീലക്ഷ്മി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ജീന്‍ പോള്‍ ആണ്. ജോണ്‍ ഡി. പാനിക്ക് (മഴവില്‍ മനോരമ)  ആണ് മികച്ച രണ്ടാമത്തെ സീരിയല്‍. കെ. വി. ശിവപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മഞ്ഞാനയാണ് മികച്ച ടെലിഫിലിം. 20 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഭാഗത്തില്‍ സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പുറത്തപ്പന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. മികച്ച  കോമഡി പ്രോഗ്രാം മറിമായം (മഴവില്‍ മനോരമ) ആണ്. ഇതേ പ്രോഗ്രാമിലെ അഭിനയത്തിന് മണികണ്ഠന്‍ പട്ടാമ്പി മികച്ച കൊമേഡിയനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ സംവിധാനം ജസ്റ്റിൻ, ചിത്ര സംയോജനം രതീഷ് രാജ്, ക്യാമറാമാന്‍ ആല്‍ബി, ഡോക്യൂമെന്ററി മൌനത്തിന്റെ നിലവിളി, വാര്‍ത്താ അവതരണം പ്രജുല, ആങ്കര്‍ ഷാനി പ്രഭാകര്‍, ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ഷിബു ജോസഫ്, ടി. വി. ഷോ – നാടകമേ ഉലകം തുടങ്ങിയവയാണ് മറ്റു ചില പുരസ്കാരങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

August 18th, 2012
ഇമ്പമാര്‍ന്ന ഈണങ്ങള്‍ കോണ്ട് മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. വികാരങ്ങളെ ഉള്‍ക്കൊണ്ടു കോണ്ട് ഈണമിടുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭരതന്റേയും, പത്മരാജന്റേയും, സിബി മലയിലിന്റേയും, സത്യന്‍ അന്തിക്കാടിന്റേയു മെല്ലാം സിനിമകളിളില്‍ ജോണ്‍സണ്‍ സംഗീതം വിസ്മയമാണ് സൃഷ്ടിച്ചത്.  കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..എന്ന പാട്ടിന്റെ ഈണം ഇന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. കിരീടം എന്ന ചിത്രത്തിലെ നായകന്റെ വികാരനിഭരമായ അവസ്ഥയെ അവിസ്മരണീയമാക്കി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നും ജോണ്‍സണ്‍ മാറിയതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. ജോണ്‍സണ്‍ എന്ന പ്രതിഭയുടെ മികവിനെ മറികടക്കുവാന്‍ മഹാനായ ഇളയരാജക്ക് സൃഷ്ടിക്കാന്‍ ആകുന്നില്ല എന്ന സത്യത്തെ ശരിവെക്കുകയാണത്.  നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ജോണ്‍സണ്‍ 1994-ല്‍ പൊന്തന്മാടയിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യമലയാളിയായി. 95-ല്‍ സുകൃതത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം ജോണ്‍സനെ തേടിയെത്തി. കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളുടേയും തീവ്രതയും ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ പശ്ചാത്തല സംഗീതമൊരുക്കുവാന്‍ ജോണ്‍സന് കഴിഞ്ഞിരുന്നു. കിരീടത്തിലെ കീരിക്കാടന്‍-സേതു മാധവന്‍ സംഘട്ടനത്തിലെയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ക്ലാര-ജയകൃഷ്ണന്‍ സമാഗമത്തിന്റെ വേളകളും നമ്മുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നത് അതുകൊണ്ടാണ്. എം.ജി രാധാകൃഷണ്‍ നല്‍കിയ മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതത്തെ മറ്റൊരു ക്ലാസിക്കാക്കിയതില്‍ ജോണ്‍സന്‍ ടച്ചുമുണ്ട്.
എ.കെ.ലോഹിത ദാസിനോടെന്ന പോലെ ജോണ്‍സണോടും നന്ദികേട് കാണിക്കാന്‍ മലയാള സിനിമ  മറന്നില്ല. അവസാനകാലത്ത് ഏറെ ദുരിതങ്ങളിലൂടെ അദ്ദേഹം കടന്നു പോകുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ചു. എന്നാല്‍ ആരോടും പരിഭവമില്ലാതെ ആ മഹാപ്രതിഭ നിശ്ശബ്ദം തന്റെ സംഗീത സപര്യ തുടര്‍ന്നു.  പകരം വെക്കാനില്ലാത്ത ഈണങ്ങളും പശ്ചാത്തല സംഗീതവും മലയാളിക്ക് സമ്മാനിച്ച  മഹാപ്രതിഭയ്ക്ക് ഒരിക്കല്‍ കൂടെ  പ്രണാമം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി എന്ന ഹോളി ആക്ടര്‍

August 6th, 2012

murali-pulijanmam

മുരളി എന്ന നടനെ മലയാളിക്ക് മറക്കാന്‍ കഴിയില്ല നെയ്ത്തുകാരനിലെ അപ്പു മേസ്ത്രി, ആധാരത്തിലെ ബാപ്പുട്ടി, കാണാകിനാവ്‌, പുലിജന്മം, അമരം,… ഇങ്ങനെ അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ തന്റെതായ മുദ്രപതിപ്പിക്കാന്‍ മുരളിക്കായി. നാടക നടനില്‍ നിന്നുള്ള ഉള്‍ക്കരുത്ത് മുരളിയെ മഹാ നടനാക്കി സ്റ്റേജിലും സ്ക്രീനിലും ഈ നടന്റെ മായാത്ത മുദ്ര പതിഞ്ഞു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ പല തവണ ഈ നടനെ തേടിയെത്തി. മുരളിക്ക് പകരം മുരളി മാത്രം. ഈ മഹാനടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് മൂന്നു  വര്‍ഷം തികയുന്നു.

ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രമാണ് മുരളിയുടെ ആദ്യ ചിത്രം ഇതില്‍ മുരളി നായകനായിരുന്നു  സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. തമിഴ് ചിത്രമായ ആദവൻ ആണ് അവസാന ചിത്രം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 20« First...8910...20...Last »

« Previous Page« Previous « മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്
Next »Next Page » ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine