സംവിധായകന്‍ ശശികുമാറിന് ജെ. സി. ഡാനിയല്‍ പുരസ്‌കാരം

February 13th, 2013

film-director-sasikumar-jc-danial-award-ePathram
തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.

മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.

പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

January 12th, 2013
br-shetty-as-dharma-raja-ePathram
അബുദാബി : തിരുവിതാം കൂറിന്റെ  മൂന്നു നൂറ്റാണ്ടു കാലത്തെ ചരിത്ര ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കിയ 

‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്‍ശിപ്പിക്കുന്നു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള ഡോക്യു മെന്‍ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി  നാഷണല്‍ തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര്‍ കോളജസ് ഹയര്‍ കോളജസ് ഓഫ് ടെക്നോളജി വിമന്‍സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്‍ശിപ്പിക്കുക.

കേരള സര്‍ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്‍മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ പരിപാടി യില്‍ പങ്കെടുക്കും.

എന്‍..  എം  സി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍. ഷെട്ടി, യു. എ. ഇ.  എക്സ്ചേഞ്ച് ഗ്ളോബല്‍ സി. ഒ. ഒ.  വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ശ്രദ്ധേയ വേഷ ങ്ങളില്‍ അഭിനയിച്ച താണ് ഡോക്യുമെന്‍ററിയെ പ്രവാസ ലോകത്ത് ചര്‍ച്ചാ വിഷയം ആക്കിയത്.

sudhir-shetty-in-saga-of-benevolence-ePathram

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ ഷെട്ടി

1758 -1790 കാലയളവില്‍ രാജാവായിരുന്ന ധര്‍മ്മ രാജാ ആയിട്ടാണ്  ബി.ആര്‍. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ കുമാര്‍ ഷെട്ടിയും അഭിനയിച്ചു.

പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, മാര്‍ത്താണ്ഡ വര്‍മ, ധര്‍മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള്‍ ആവുന്നു.

തിരുവിതാംകൂര്‍ രാജ വംശ ത്തിന്റെ  ചരിത്രം പറയുന്ന മതിലകം രേഖകളെ അടിസ്ഥാന മാക്കി പ്രമുഖ എഴുത്തു കാരന്‍ മാടമ്പ് കുഞ്ഞുകുട്ട നാണ് രചന നിര്‍വ്വഹിച്ചത്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ യുള്ള തിരുവിതാം കൂര്‍ വംശാ വലി യുടെ വസ്തുതാ വിശകലനം ആധാരമാക്കി യുള്ള പുരാ വൃത്താഖ്യാന മാണ് ഈ ഡോക്യു സിനിമ.

യു. എ. ഇ. യില്‍ കൂടാതെ  ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍

December 15th, 2012

ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’ ഓസ്കര്‍ പുരസ്കാരത്തിനുള്ള മത്സര ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. 282 ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഇന്ദ്രജിത്ത്, അമല പോള്‍, പൃഥ്‌വി രാജ്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തിന് 2011 ലെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഡോ.ബിജുവിനും മികച്ച ഛായാഗ്രാഹകനായി എം.ജി രാധാകൃഷ്ണനും, കളര്‍ പ്രോസസിങ്ങിനു ജെമിനിലാബിനും ലഭിച്ചു. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറച്ച് ആളുകളും അവിടെ എത്തിപ്പെടുന്ന കള്ളന്റേയും കഥയാണ് ആകാശത്തിലെ നിറത്തിലെ പ്രമേയം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോളീവുഡ് നടി വിദ്യാബാലന്‍ വിവാഹിതയായി

December 15th, 2012

മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍‌ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.

പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഏട്ടിലെ പശു

October 23rd, 2012

mohanlal-blackbelt-epathram

അതിമാനുഷ കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര പ്രേക്ഷകരെ നിരാശരാക്കിയ മോഹൻലാലിന് തന്റെ സിനിമകളിലെ ആയോധന മികവിന് ഒരു അംഗീകാരം തായ്ലാൻഡിൽ നിന്നും ലഭിക്കുന്നു. തായ്ക്വോൺഡോ എന്ന ആയോധന കലയുടെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്ന കുക്കിവോൺ ആണ് നടൻ മോഹൻലാലിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിക്കുന്നത്. മോഹൻലാൽ യോദ്ധ പോലുള്ള തന്റെ നിരവധി സിനിമകളിൽ മോഹൻലാൽ നാടൻ ഗുസ്തി മുതൽ നിരവധി ആയോധന കലകൾക്ക് പ്രോൽസാഹനം നൽകിയതാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത് എന്ന് കേരള തായ്ക്വോൺഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി അറിയിച്ചു.

2009ൽ മോഹൻ ലാലിന് സൈന്യം ലെഫ്റ്റ്നന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മോഹൻ ലാലിന് ഡോക്ടറേറ്റ് നൽകിയതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

മോഹന്‍ലാലിനോട് ഡോക്ടറേറ്റ് നൽകിയ ശേഷം ശങ്കരാചാര്യരെ കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടു വിട്ടു പോകുമായിരുന്നുവെന്ന് അന്ന് സുകുമാർ അഴീക്കോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് എന്നും ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് താന്‍ സന്ദർശനം നടത്തില്ലെന്നും അദ്ദേഹം കത്തെഴുതുകയും ചെയ്തു.

ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം.

- സ്വ.ലേ.

വായിക്കുക: , ,

1 അഭിപ്രായം »

8 of 20« First...789...20...Last »

« Previous Page« Previous « കഭീ കഭീ…
Next »Next Page » റെഡ്‌ വൈന്‍ : താര സംഗമവുമായി സലാം പാലപ്പെട്ടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine