പ്രണയം : മലയാളിയുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

November 26th, 2011

innocence-paul-cox-epathram

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കേറെ കാലത്തിനു ശേഷം പരസ്പരം കണ്ടു മുട്ടുന്ന കമിതാക്കള്‍. കാലം ഏറെ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും ഏറെയൊന്നും മാറിയിട്ടില്ല എന്ന തിരിച്ചറിവില്‍ തങ്ങളുടെ പ്രണയത്തിന് പുതിയ ജീവനും മാനവും നല്‍കുകയാണിവര്‍ “ഇന്നസെന്‍സ്” എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്രത്തില്‍. ബ്ലെസിയുടെ “പ്രണയം” ഈ പോള്‍ കോക്സ് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന കാരണത്താലാണ് ഇന്ത്യന്‍ പനോരമയില്‍ നിന്നും പുറംതള്ളപ്പെട്ടത്.

innocence-epathram

ചിത്രത്തില്‍ നായികയായി ജൂലിയ ബ്ലേക്ക്‌ വേഷമിടുമ്പോള്‍ ഇവരുടെ കാമുകനായി ചാള്‍സ് ടിംഗ് വെലും നായികയുടെ ഭര്‍ത്താവായി ടെറി നോറിസും അഭിനയിച്ചിരിക്കുന്നു.

innocence-movie-epathram

യുവത്വത്തിന്റെ നിറവില്‍ അനുഭവിച്ച രതി ഇരുവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പരമ്പരാഗത സദാചാര ബോധത്തിന്റെ വിലക്കുകള്‍ തൃണവല്‍ ഗണിച്ച് സ്വന്തം മനസിനൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഈ പ്രണയത്തില്‍ അമ്പരക്കുന്ന ഇരുവരുടെയും മക്കള്‍ ഇവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായി തിരികെ ലഭിച്ച തീവ്രമായ പ്രണയത്തില്‍ ഇവര്‍ ജീവിതത്തിന്റെ നിറവ് അനുഭവിക്കുകയും, പ്രായത്തിന്റെ പരിമിതികള്‍ അറിയാതെ ഇവരുടെ ജീവിതം രതിയുടെ വന്യമായ ആഘോഷമാകുകയും ചെയ്യുന്നു.

എഴുപതുകാരിയായ താന്‍ തന്റെ കാമുകനോടൊപ്പം ഒരു രാത്രി പങ്കിട്ടുവെന്ന് ഭര്‍ത്താവിനോട്‌ അടുത്ത ദിവസം ചെന്ന് പറയുന്ന ഭാര്യയും, താന്‍ കാമുകനുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്ത ഭര്‍ത്താവിനോട്‌ താന്‍ ആദ്യമായി സ്വയം തിരിച്ചറിഞ്ഞു എന്ന് പറയുന്ന ഭാര്യയെ ഒരു അപരിചിതയെ കാണുന്നത് പോലെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവും, തന്റെ ചെറുപ്പത്തിലെ കാമുകിയെ തനിക്ക് വീണ്ടും ലഭിച്ചുവെന്നും തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നും ചുറുചുറുക്കോടെ മകളോട് പറയുന്ന എഴുപതുകാരനായ നായകനും, ചിരിച്ചു കൊണ്ട് അച്ഛന്റെ പ്രണയം ചര്‍ച്ച ചെയ്യുന്ന മകളും, അച്ഛനെ വഞ്ചിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുകയും സ്വയം നിയന്ത്രിച്ച് ജീവിതത്തില്‍ ശരിക്കും പ്രധാനമായ കാര്യങ്ങളെ വേണ്ടെന്ന് വെയ്ക്കാനും എപ്പോഴും കഴിയില്ല എന്നും, തന്നെ മനസ്സിലാക്കണം എന്നും മകനോട്‌ പറയുമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇനിയും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അമ്മയെ മാറോട്‌ ചേര്‍ത്ത് സമാധാനിപ്പിക്കുന്ന മകനും – ഇതൊന്നും ഇന്നസെന്‍സ് എന്ന ചിത്രം മലയാളത്തിലേക്ക് മാറ്റി എടുത്തവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറമായിരിക്കാം.

pranayam-blessy-epathram

അതാവാം പരമ്പരാഗത സദാചാര മൂല്യങ്ങള്‍ക്ക്‌ അകത്തു തന്നെ എല്ലാം ഒതുങ്ങണം എന്ന് “പ്രണയം” മാറ്റി എഴുതുമ്പോള്‍ ഇവര്‍ തീരുമാനിച്ചത്‌. ഇതിനു വേണ്ടിയാവണം പ്രണയം ഉത്സവമാക്കിയവരെ വിവാഹം കഴിപ്പിച്ചതും വിവാഹ മോചനം ചെയ്യിപ്പിച്ചതും. മകനോട്‌ അമ്മ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് പ്രേക്ഷകരുടെ സെന്റിമെന്റ്സ് ഉറപ്പാക്കുകയും ചെയ്തു. അച്ഛനമ്മമാരുടെ വയസു കാലത്തെ പ്രേമം തങ്ങള്‍ക്ക് നാണക്കേടാണ് എന്നൊക്കെ മക്കളെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്തത് മലയാളി സമൂഹം ദുഷിച്ചു തന്നെ ഇരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടി തന്നെയാവണം. മനസും ശരീരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അടുത്തറിഞ്ഞ ഇവര്‍ ആദ്യമായൊരു ഇടിമിന്നലിന്റെ സഹായത്തോടെയാണ് പരസ്പരം സ്പര്‍ശിക്കുന്നത്. വിലക്കപ്പെട്ട സ്പര്‍ശനം ആയതിനാലാവാം നായികയ്ക്ക് ഹൃദയസ്തംഭനം വന്ന് നിമിഷങ്ങള്‍ക്കകം നായകന്റെ കൈകളില്‍ തന്നെ മരണമടയുകയും ചെയ്യുന്നു. സദാചാര മതിലുകള്‍ക്കൊന്നും ഇളക്കം തട്ടാത്ത ഒരു ബ്ലെസി മോഡല്‍ പര്യവസാനം.

സായിപ്പിന്റെ ചിന്താഗതി മലയാളിക്ക്‌ ദഹിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൈകാര്യം ചെയ്യാന്‍ തന്റേടമില്ലെങ്കില്‍ എന്തിന് സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം തട്ടിപ്പിന് മുതിരണം എന്നതാണ് രണ്ടു ചിത്രങ്ങളും കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

അടൂര്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നില്ല : ഡെറിക് മാല്‍കം

November 26th, 2011

Derek_Malcolm-epathram

അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കത്തിന്റെ വിമര്‍ശനം. ‘നാലു പെണ്ണുങ്ങള്‍ ‘‍, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങള്‍ വര്‍ത്തമാന കാലത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അടൂര്‍ ഏറെ പിന്നോട്ട് പോയെന്നും അതിനാല്‍ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും നല്ലതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനമകള്‍ പ്രമേയപരമായ പ്രതിസന്ധിയിലാണ്, നിരൂപകനെന്ന നിലയിലും ആസ്വാദകനെന്ന നിലയിലും ഇനി തന്റെ പ്രതീക്ഷ യുവ തലമുറയിലാണ് ഡെറിക് മാല്‍കം പറഞ്ഞു. മലയാളം, ബംഗാളി ചലച്ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്ര നിരൂപകരില്‍ ഏറ്റവും പ്രശസ്തനാണ്. ഇപ്പോള്‍ ഡെറിക് മാല്‍കം അന്താരാഷ്ട്ര ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പ്രസിഡന്റാണ്

-

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പൃഥ്വിരാജിനു അര്‍പ്പണ മനോഭാവമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്

November 26th, 2011

prithviraj-epathram

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റാനുണ്ടായ സാഹചര്യത്തെ പറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറയുന്നു. സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല – റോഷന്‍ വ്യക്തമാക്കി. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. ഒരു നടന് അര്‍പ്പണ മനോഭാവമാണ് വേണ്ടത്‌. പൃഥ്വിക്ക് അതില്ല – അദ്ദേഹം തുറന്നു പറഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ സംവിധായകര്‍ ധൈര്യം കാണിക്കണമെന്നും, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഈ റോള്‍ മമ്മുട്ടിയെ വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പിന്മാറിയാല്‍ പുതുമുഖത്തെ വെച്ചെങ്കിലും സിനിമ പുറത്തിറക്കുമെന്നും മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം കൂടിചേര്‍ത്തു.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

ബ്ലെസിയുടെ ‘പ്രണയം’ കോപ്പിയടിയെന്ന് പനോരമ

November 21st, 2011

pranayam-innocence-plagiarism-epathram

പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്‌. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്‌. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സ്‌’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത്‌ എന്നാണ് പനോരമയുടെ വക്‌താക്കള്‍ അറിയിച്ചത്‌.

പനോരമയില്‍ സെലക്ഷന്‍ കിട്ടിയ ‘ചാപ്പാകുരിശ്‌’, ‘ഫോണ്‍ ബുക്ക്‌’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്‌’ പൂര്‍ണ്ണമായും പകര്‍ത്തിയത്‌ അല്ലെന്നും ‘ഫോണ്‍ ബുക്ക്‌’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാത്ത പ്രണയത്തിന്‌ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ്‌ ഫിലിം ഫെസ്‌റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

എം. ജി. ശ്രീകുമാറും പാട്ട് കട്ടു

November 10th, 2011

mg-sreekumar-epathram

പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ്‌ അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക്‌ ദേവ് മലയാളിക്ക് മുന്‍പില്‍ ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്‌ നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.

അറബിയും ഒട്ടകവും പി. മാധവന്‍ നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.

ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത്‌ ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

25 of 34« First...1020...242526...30...Last »

« Previous Page« Previous « ജയിംസ് ബോണ്ട് ചിത്രം വീണ്ടും
Next »Next Page » ദുബായില്‍ 11: 11: 11ന് ‘ബാര്‍വാല’ തുടക്കം കുറിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine