എം. ജി. ശ്രീകുമാറും പാട്ട് കട്ടു

November 10th, 2011

mg-sreekumar-epathram

പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ്‌ അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക്‌ ദേവ് മലയാളിക്ക് മുന്‍പില്‍ ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്‌ നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.

അറബിയും ഒട്ടകവും പി. മാധവന്‍ നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.

ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത്‌ ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

സന്തോഷ് പണ്ഡിറ്റിനു നേര്‍ക്ക് ചീമുട്ടയേറ്

November 4th, 2011

rotten-eggs-epathram

പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.

യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.

-

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

നടി രസ്ന കോടതിയില്‍ ഹാജരായി

October 25th, 2011

rasna-parijatham-epathram

പെരിന്തല്‍ മണ്ണ: പ്രശസ്ത സീരിയല്‍ നടി രസ്ന കോടതിയില്‍ ഹാജരായി. രസ്നയുടെ പിതാവ്  അബ്ദുള്‍ നാസറിനെതിരെ മാതാവ് സാജിത നല്‍കിയ കേസില്‍ സാക്ഷി പറയുവാനാണ് നടി കോടതിയില്‍ എത്തിയത്.  സാജിതയെ  അബ്ദുള്‍ നാസര്‍ മാനസികമായും ശാരീരികമായും പീഢിപ്പിച്ചതായി ആരോപിച്ചാണ് കേസ്. ഈ കേസില്‍ നടി പിതാവിനെതിരായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക് നീട്ടിവച്ചു.
സ്വകാര്യ ചാനലായ  ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാ‍പാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് രസ്ന ശ്രദ്ദേയയായത്. സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം പിതാവ് ആവശ്യപ്പെട്ടതായും നല്‍കുവാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങളെ അബ്ദുള്‍ നാസര്‍ നിഷേധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

കാവ്യ മാധവന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന് കിംവദന്തി

October 24th, 2011

kavya-madhavan-election-epathram

കൊച്ചി: നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍ പോകന്നുവെന്നാണ് വാര്‍ത്തകള്‍ ‍. എന്നാല്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പിന്നീടുണ്ടായ വിവാഹമോചനത്തിനും ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയും രണ്ടാംവരവില്‍ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത കാവ്യയുടെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നാണ് കാവ്യയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ ഗൂഡാലോചനയാണെന്നും ആരോപണമുണ്ട്. വിവാഹത്തിന് ശേഷം ചാനലുകള്‍ക്കും ചില മാഗസിനുകള്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍ കാവ്യയെ തേജോവധം ചെയ്യാനുള്ള ശ്രമമെന്ന കണക്കെ നിശാല്‍ പലആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ പ്രചാരണവുമെന്നാണ് കാവ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് കാവ്യയും നിശാലും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി ഉത്തരവ് വന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിത്യാ മേനോനു വിലക്ക്

September 27th, 2011
കൊച്ചി: മലയാളമടക്കം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങുന്ന നടി നിത്യാ മേനോനു വിലക്ക് ഏര്‍പ്പെടുത്തുവാന്‍ നീക്കം. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ ചില സീനിയര്‍ നിര്‍മ്മാതാക്കളോട് സംസാരിക്കുവാന്‍ വിമുഖത കാണിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നീക്കം നടക്കുന്നത്. പുതിയ ചിത്രങ്ങളില്‍ നിത്യയെ കരാര്‍ ചെയ്യരുതെന്ന് സൂചിപ്പിച്ചുകൊണ്ട് കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.സുരേഷ കുമാര്‍ സൌത്ത് ഇന്ത്യന്‍ ഫിലിം ചേം‌മ്പറിനോടും വിവിധ നിര്‍മ്മാതാക്കള്‍ക്കും കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചേമ്പര്‍ നിത്യയെ വിലക്കിയാല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ നിത്യക്ക് അഭിനയിക്കുവാന്‍ ആകില്ല.
“തത്സമയം ഒരു പെണ്‍കുട്ടി“ എന്ന രാജീവ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെ ഉള്ളവര്‍ നിത്യയോട് പുതിയ ചിത്രത്തിന്റെ കരാറിനെ കുറിച്ച് സംസാരിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നിത്യ ഡേറ്റിന്റെ കാര്യങ്ങള്‍ തന്റെ മാനേജരുമായി സംസാരിച്ചാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ നിര്‍മ്മാതാക്കള്‍ നടിക്കെതിരെ നടപടിക്ക് മുതിരുകയായിരുന്നു.
ഉറുമി, അപൂര്‍വ്വ രാഗം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നിത്യാമേനോന്‍ തമിഴിലും തലുങ്കിലും സജീവമാണ്. ആന്ധ്ര ഗവണ്മെന്റിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള നടിയാണ് നിത്യ.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

26 of 34« First...1020...252627...30...Last »

« Previous Page« Previous « ദാമ്പത്യം തകര്‍ന്നിട്ടില്ല : മാധുരി ദീക്ഷിത്
Next »Next Page » ജ്യോതിര്‍മയി വിവാഹമോചനം നേടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine