പൃഥ്വിരാജിനു അര്‍പ്പണ മനോഭാവമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്

November 26th, 2011

prithviraj-epathram

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റാനുണ്ടായ സാഹചര്യത്തെ പറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറയുന്നു. സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല – റോഷന്‍ വ്യക്തമാക്കി. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. ഒരു നടന് അര്‍പ്പണ മനോഭാവമാണ് വേണ്ടത്‌. പൃഥ്വിക്ക് അതില്ല – അദ്ദേഹം തുറന്നു പറഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ സംവിധായകര്‍ ധൈര്യം കാണിക്കണമെന്നും, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഈ റോള്‍ മമ്മുട്ടിയെ വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പിന്മാറിയാല്‍ പുതുമുഖത്തെ വെച്ചെങ്കിലും സിനിമ പുറത്തിറക്കുമെന്നും മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം കൂടിചേര്‍ത്തു.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

ബ്ലെസിയുടെ ‘പ്രണയം’ കോപ്പിയടിയെന്ന് പനോരമ

November 21st, 2011

pranayam-innocence-plagiarism-epathram

പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്‌. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്‌. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സ്‌’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത്‌ എന്നാണ് പനോരമയുടെ വക്‌താക്കള്‍ അറിയിച്ചത്‌.

പനോരമയില്‍ സെലക്ഷന്‍ കിട്ടിയ ‘ചാപ്പാകുരിശ്‌’, ‘ഫോണ്‍ ബുക്ക്‌’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്‌’ പൂര്‍ണ്ണമായും പകര്‍ത്തിയത്‌ അല്ലെന്നും ‘ഫോണ്‍ ബുക്ക്‌’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാത്ത പ്രണയത്തിന്‌ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ്‌ ഫിലിം ഫെസ്‌റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

എം. ജി. ശ്രീകുമാറും പാട്ട് കട്ടു

November 10th, 2011

mg-sreekumar-epathram

പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ്‌ അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക്‌ ദേവ് മലയാളിക്ക് മുന്‍പില്‍ ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്‌ നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.

അറബിയും ഒട്ടകവും പി. മാധവന്‍ നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.

ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത്‌ ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

സന്തോഷ് പണ്ഡിറ്റിനു നേര്‍ക്ക് ചീമുട്ടയേറ്

November 4th, 2011

rotten-eggs-epathram

പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.

യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.

-

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

നടി രസ്ന കോടതിയില്‍ ഹാജരായി

October 25th, 2011

rasna-parijatham-epathram

പെരിന്തല്‍ മണ്ണ: പ്രശസ്ത സീരിയല്‍ നടി രസ്ന കോടതിയില്‍ ഹാജരായി. രസ്നയുടെ പിതാവ്  അബ്ദുള്‍ നാസറിനെതിരെ മാതാവ് സാജിത നല്‍കിയ കേസില്‍ സാക്ഷി പറയുവാനാണ് നടി കോടതിയില്‍ എത്തിയത്.  സാജിതയെ  അബ്ദുള്‍ നാസര്‍ മാനസികമായും ശാരീരികമായും പീഢിപ്പിച്ചതായി ആരോപിച്ചാണ് കേസ്. ഈ കേസില്‍ നടി പിതാവിനെതിരായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക് നീട്ടിവച്ചു.
സ്വകാര്യ ചാനലായ  ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാ‍പാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് രസ്ന ശ്രദ്ദേയയായത്. സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം പിതാവ് ആവശ്യപ്പെട്ടതായും നല്‍കുവാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങളെ അബ്ദുള്‍ നാസര്‍ നിഷേധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

24 of 33« First...1020...232425...30...Last »

« Previous Page« Previous « വിക്രം കരിങ്കാല ചോള രാജാവിന്റെ വേഷത്തിലെത്തുന്നു
Next »Next Page » സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു. »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine