സൂപ്പര്‍താരങ്ങളുടെ സ്വത്ത്; അഭ്യൂഹം പരക്കുന്നു

July 25th, 2011

തിരുവനന്തപുരം: മലയാള സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി റെയ്ഡിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. ഔദ്യോഗികമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഏക്കറുകണക്കിന് ഭൂസ്വത്തുള്ളതായും ഇതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കുവാനായി ഒന്നരക്കോടിയോടടുത്ത് പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അതിന്റെ പത്ത് ശതമാനമാണ് ഔദ്യോഗികമായി ടാക്സ് റിട്ടേണ്‍ ചെയ്യുമ്പോള്‍ കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സിനിമാഭിനയം കൂടാതെ ഇരുവര്‍ക്കും വിവിധ ബിസിനസ്സുകളും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനവും ഉണ്ട്.
മോഹന്‍‌ലാലിന് ദുബായില്‍ വില്ലയും ഫ്ലാറ്റുകളുമുള്ളതായും സൂചനയുണ്ട്. മോഹന്‍‌ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിക്കുവാന്‍ അനുമതി രേഖയുണ്ടോ എന്ന് ഇനിയും അറിവായിട്ടില്ല. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
പത്മ പുരസ്കാരവും, ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവിയുമെല്ലാം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരങ്ങള്‍ നികുതിവെട്ടിച്ചതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മോഹന്‍ ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് ആവശ്യപ്പെടുകയുണ്ടായി. ആദായ നികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നിജസ്ഥിതിഅറിയുവാനാകൂ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം : ഡോ. സുകുമാര്‍ അഴീക്കോട്‌

July 22nd, 2011

lt-colonel-mohanlal-epathram

കോഴിക്കോട്‌ : നികുതി വെട്ടിക്കുന്നവരായി കലാകാരന്മാര്‍ താഴുന്നത് ദുഃഖകരമാണ് എന്നും ലഫ്റ്റ്നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ ഈ പദവി മോഹന്‍ലാലില്‍ നിന്നും പിന്‍വലിക്കണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ക്ക് പുറമേ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പും പിടിച്ചെടുത്തിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌.

ഈ സാഹചര്യത്തില്‍ രാജ്യം ആദരപൂര്‍വം നല്‍കിയ സൈനിക പദവി വഹിക്കാന്‍ മോഹന്‍ലാല്‍ യോഗ്യനല്ല. അതിനാല്‍ ഈ ബഹുമതി അദ്ദേഹത്തില്‍ നിന്നും പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എ. കെ. ആന്റണി തയ്യാറാവണം എന്നും അദ്ദേഹം അറിയിച്ചു.

കാണികള്‍ നല്‍കിയ സ്നേഹവും പണവും സൂപ്പര്‍ താരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്ഡ്‌

July 22nd, 2011

mammootty-mohanlal-epathram

ചെന്നൈ : മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ്‌ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബാംഗളൂരിലും ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള താരങ്ങളുടെ വീടുകള്‍ക്ക് പുറമേ ഇവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍, ഓഫീസുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ കൂടി ഒരേ സമയം ഉന്നത തല ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രതിനിര്‍വേദങ്ങള്‍ പുനര്‍ജ്ജനിക്കുന്നത് എന്തിന്

July 18th, 2011

rathinirvedam-epathram

മലയാള സിനിമ പ്രതിസന്ധിയില്‍ ആണെന്ന ചര്‍ച്ച മുറുകിയിരിക്കുന്ന സമയത്ത്‌ തന്നെയാണ് പഴയ ഹിറ്റ് സിനിമകള്‍ വീണ്ടും പടച്ചു വിടുന്നത്. നീലത്താമരയില്‍ തുടങ്ങി രതിനിര്‍വേദത്തില്‍ എത്തി നില്‍ക്കുന്ന ഈ ട്രെന്‍ഡ് മലയാള സിനിമക്ക് എന്ത് ഗുണമാണ് ചെയ്യുക എന്ന് മനസിലാകുന്നില്ല. അത്യാവശ്യം സെക്സ് അടങ്ങിയ ഇരുപതോളം പഴയ ചിത്രങ്ങള്‍ ഇനിയും പുറത്ത് വരാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്.

നല്ല സിനിമയുടെ വക്താവ്‌ എന്ന പേര് സമ്പാദിക്കാന്‍ ഒരുങ്ങി പരാജിതനായ ടി. കെ. രാജീവ്‌ കുമാര്‍ പഴയ ഭരതന്‍ ചിത്രം ഒരുക്കി വീണ്ടും പരാജിതനാകുന്നു എന്ന കാര്യം പറയാതെ വയ്യ. സാമ്പത്തികമായി ഈ ചിത്രം വിജയം കൈവരിച്ചേക്കാം. അതിനു കാരണം എന്താണെന്ന് ഇവിടെ വിവരിക്കാതെ തന്നെ ഏവര്‍ക്കും മനസിലാക്കാം. ഇനി അവളുടെ രാവുകളും അതു പോലുള്ള പഴയ പല ചിത്രങ്ങളും അതേ പേരിലോ മറ്റു പേരിലോ പുനര്‍ജ്ജനിക്കാനിരിക്കുന്നു.

മലയാള സിനിമ പ്രതിഭാ ദാരിദ്ര്യം നേരിടുന്നു എന്ന സത്യം ഇനിയും നാം മറച്ചു വെച്ച്, കഥകളില്ല, സൂപ്പര്‍ സ്റ്റാറുകളുടെ അപ്രമാദിത്വം എന്നൊന്നും മുറവിളി കൂട്ടിയിട്ട് കാര്യമില്ല. കച്ചവടത്തിനപ്പുറം സിനിമയെ ഒരു കലാരൂപമായി കാണുന്നവര്‍ സിനിമാ രംഗത്തും പ്രേക്ഷകരിലും കുറഞ്ഞു വരികയാണ്. നമ്മുടെ ദൃശ്യ സംസ്കാരം പാടെ മാറ്റപ്പെടുന്നു. സിനിമ എന്ന കല കേവലം ഒരു വിനോദോപാധി മാത്രമായി കണ്ടു കൊണ്ട് പടച്ചുണ്ടാക്കുന്ന തട്ടിക്കൂട്ട് സിനിമകളുടെ അതിപ്രസരമാണ് ഇത്തരം റീമേക്ക് തലത്തിലേക്ക് തരം താഴാന്‍ കാരണം.

ഒരു കാലത്ത് മലയാള സിനിമ ഇന്ത്യന്‍ സിനിമകളില്‍ തലയുയര്‍ത്തി നിന്നിരുന്നു. ഇടക്കാലത്ത് ചില ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഒരു കാലം മലയാള സിനിമയെ പിടികൂടി. അന്യ സംസ്ഥാനങ്ങളില്‍ നൂണ്‍ ഷോകള്‍ക്ക് മാത്രം മലയാള സിനിമയെ പ്രദര്‍ശിപ്പിക്കുന്ന ആ പരിതാപകരമായ അവസ്ഥയില്‍ നിന്നും മലയാള സിനിമ വീണ്ടും തലയുയര്‍ത്തി വന്നതായിരുന്നു. എന്നാല്‍ മീശ പിരിക്കാന്‍ തുടങ്ങിയതോടെ വീണ്ടും മലയാള സിനിമയുടെ ഗ്രാഫ് താഴാന്‍ തുടങ്ങി. ഇപ്പോഴിതാ പഴയ ഹിറ്റുകള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ രതിനിര്‍വേദങ്ങളും, അവളുടെ രാവുകളും എത്തുന്നു. ഈ പോക്ക് വീണ്ടും താഴ്ചയിലേക്ക് തന്നെയാണ്. ടി. ഡി. ദാസന്‍, ആത്മകഥ, ആദമിന്റെ മകന്‍ അബു, തകരച്ചെണ്ട, പ്രാഞ്ചിയേട്ടന്‍… എന്നിങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ഈ അടുത്ത കാലത്ത്‌ മലയാളത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തില്‍ വന്നത്. രതിനിര്‍വേദം പോലുള്ള സിനിമകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടി രാജീവ്‌ കുമാറിനെ പോലുള്ള സംവിധായകര്‍ പറയാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമയുടെ വളര്‍ച്ചക്ക് നാം ഒരുക്കി വെച്ച ചില താര സങ്കല്പങ്ങള്‍ ഒരു വിലങ്ങു തടിയായി നിലനില്‍ക്കുന്നു എന്ന സത്യത്തെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷെ പ്രതിഭാധനരായ സംവിധായകരുടെ അഭാവം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നു എന്ന സത്യം നമ്മുടെ സംവിധായകരെങ്കിലും മലാസിലാക്കട്ടെ.

നമുക്ക് പഴ സിനിമകളുടെ പുനരാവിഷ്കരണമല്ല വേണ്ടത്‌. പുതിയ ചിന്ത, പുതിയ പരീക്ഷണങ്ങള്‍, കാഴ്ചയുടെ പുതിയ തലം, അതിനായി ഒരു പുതു തലമുറ രംഗത്ത്‌ വരട്ടെ. സിനിമയുടെ മര്‍മ്മം അറിയുന്നവരുടെ പിന്മാറ്റം മതിയാക്കി അവരും രംഗത്ത്‌ സജീവമായാല്‍ കുറെയൊക്കെ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. മലയാള സിനിമ ഒരു പുതു വസന്തം കൊതിക്കുന്നു. അതിലേക്കുള്ള ചുവടു വെപ്പിനെ തകര്‍ക്കാനേ പുതിയതൊന്നും ഇല്ലാത്ത ഇത്തരം രതിനിര്‍വേദങ്ങള്‍ക്ക് കഴിയൂ.

ഫൈസല്‍ ബാവ

-

വായിക്കുക: , ,

1 അഭിപ്രായം »

നയന്‍‌താരയും പ്രഭുദേവയും ഗുരുവായൂരില്‍

July 15th, 2011

nayantara-prabhudeva-epathram

ഗുരുവായൂര്‍: പ്രമുഖ തെന്നിന്ത്യന്‍ നടി നയന്‍‌താരയും പ്രഭുദേവയും ബുധനാഴ്ച ഗുരുവായൂരില്‍ എത്തി. രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രഭുദേവ ഭഗവാന് പട്ടും, കദളിക്കുലയും, കാണിക്കയും സമര്‍പ്പിച്ച് ഉപദേവതകളേയും വണങ്ങി പെട്ടെന്ന് തന്നെ മടങ്ങി. അപ്രതീക്ഷിതമായി പ്രഭുദേവയെ കണ്ടതോടെ ആരാധകര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. ദേവസ്വം അധികൃതര്‍ അദ്ദേഹത്തിന് വാകച്ചാര്‍ത്തിന്റെ തീര്‍ഥവും മറ്റും നല്‍കി. പ്രഭുദേവ മാത്രമേ ക്ഷേത്രത്തില്‍ കയറിയുള്ളൂ. അന്യ മതസ്ഥര്‍ക്ക് പ്രവേശനനാനുമതി ഇല്ലാത്തതിനാല്‍ നയന്‍‌താര ശ്രീവത്സം ഗസ്റ്റ്‌ഹൌസ് അങ്കണത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തന്നെയിരുന്നു.

പ്രഭുദേവ മുന്‍‌ഭാര്യ റം‌ലത്തുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. വന്‍ ‌തുക നല്‍കിക്കൊണ്ടായിരുന്നു ഈ വിവാഹ ബന്ധം വേര്‍പെടുത്തിയത്. പ്രഭുദേവയും നയന്‍സും ഏറെ നാളായി പ്രണയ ബദ്ധരാണെന്നും ഇവരുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും വാര്‍ത്തകള്‍ ഉണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

28 of 34« First...1020...272829...Last »

« Previous Page« Previous « റസൂല്‍ പൂക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലേക്ക്
Next »Next Page » ഓണത്തിന്‌ മമ്മുട്ടിയുടെ കിങ് & കമ്മീഷണര്‍ ഇല്ല »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine