ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

കേന്ദ്രം ഭരിക്കുന്നത് ട്വിറ്ററിൽ മാത്രം: നിതീഷ് കുമാർ

August 9th, 2015

nitish_modi_bjp_nda-epathram

പാട്ന: കേന്ദ്ര ഭരണം ട്വിറ്ററിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. കള്ള പണം തിരികെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി. സർക്കാർ നടത്തിയ അവകാശ വാദങ്ങളും, കർഷകർക്ക് താങ്ങ് വില നൽകുമെന്ന വാഗ്ദാനവും എന്തായി എന്ന തന്റെ ചോദ്യത്തിന് മറുപടി ഇതു വരെ ലഭിച്ചിട്ടില്ല. ബീഹാറിന് പ്രത്യേക പദവി നൽകാനുള്ള നീക്കവും ഇതു വരെ നടന്നിട്ടില്ല. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി ട്വിറ്ററിലൂടെ എങ്കിലും ലഭിക്കും എന്നാണ് പ്രതീക്ഷ. ഒടുവിൽ നമുക്കൊരു ട്വിറ്റർ സർക്കാരിനെ ലഭിച്ചിരിക്കുന്നു. ട്വിറ്ററിലൂടെ മാത്രം കേൾക്കുകയും, പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സർക്കാർ – നിതീഷ് കളിയാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല

July 29th, 2015

sreesanth-epathram

മുംബൈ: ക്രിക്കറ്റ് കളിയിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല എന്ന് ബി. സി. സി. ഐ. കഴിഞ്ഞ ദിവസം ഡെൽഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ തുടർന്ന് ശ്രീശാന്തിന്റെ വിലക്ക് നീക്കണം എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി. സി. സി. ഐ. യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിക്കറ്റ്  കളിക്കാരായ ശ്രീശാന്തിനേയും അങ്കീത് ചവാനേയും വിലക്കിയത് ക്രിമിനൽ നടപടികളുടേയോ കോടതിയിലെ കേസിന്റേയോ പേരിലല്ല, മറിച്ച് അഴിമതി നിരോധന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കളിക്കാരുടെ അച്ചടക്ക രാഹിത്യത്തേയും മുൻ നിർത്തിയാണ്. അതിനാൽ ഇരുവർക്കും എതിരെയുള്ള വിലക്ക് തുടരുക തന്നെ ചെയ്യും എന്ന് ബി. സി. സി. ഐ. അറിയിച്ചു.

കേസിലെ 36 പ്രതികളിൽ ശ്രീശാന്ത്, അങ്കീത് ചവാൻ, അജിത് ചാണ്ടില എന്നിവർ ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം

July 21st, 2015

marriage-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.

മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.

മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.

പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.

വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Next »Next Page » എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine