ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 26th, 2012

aurangabad-terrorists-epathram
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി‌. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക്  പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി‌. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി‌. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയെ വിളിച്ചു വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു

March 26th, 2012

supremecourt-epathram
ന്യൂഡെല്‍ഹി: 2002-ലെ  ഗുജറാത്ത കലാപക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന നാനാവതി കമ്മീഷനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തുവാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കുവാനാകില്ലെന്ന സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന്  ജനസംഘര്‍ഷ മഞ്ച് എന്ന എന്‍. ജി.ഒ  തങ്ങളുടെ ഹര്‍ജി പിന്‍‌വലിച്ചു. നാനവതി കമ്മീഷനു മുമ്പില്‍ നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ജനസംഘര്‍ഷ് മഞ്ച് സുപ്രീം കോടതിയെ സമീപിച്ചത്. നാനാവതി കമ്മീഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

രാവണിന്റെ മുഖ്യ അനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

March 26th, 2012

charu-kandal-epathram
മുംബൈ: ഷാരൂഖ് ഖാന്‍ നയകനായി അഭിനയിച്ച രാവണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ചുമതല വഹിച്ച ചാരു കണ്ഡലിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 28 കാരിയായ ചാരു ഒരു പാര്‍ട്ടിയില്‍ പങ്കെറ്റുത്ത് ഓട്ടോയില്‍ മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ചാരുവും സഹോദരിയും സുഹൃത്ത് വിക്രാന്തും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരു ഇനിയും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.   ഞായറാഴ്ച പുലര്‍ച്ചെ ഓഷിവാരയിലെ ശ്രീജി റെസ്റ്റോറന്റിന് അടുത്തു വച്ചായിരുന്നു അപകടം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു

March 26th, 2012
burnt-alive-epathram
മൂര്‍ഷിദാബാദ്: തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ രുപാലി ബീബിയെന്ന 25 കാരിയെ ചുട്ടുകൊന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്നാണ് രുപാലിയെ കൊലചെയ്തത്. കൊലപാതകത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ മാതാവായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം: സി. ബി. ഐ അന്വേഷിക്കും

March 26th, 2012

AK_Antony-epathram
ന്യൂഡെല്‍ഹി: കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വിവാദമായതിനെ തുറന്ന് ഇതേ കുറിച്ച് സി. ബി. ഐ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. വെളിപ്പെടുത്തലിനെ ഗൌരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജനറല്‍ വി. കെ. സിങ്ങാണ് കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടു നടത്തുന്നതിനായി ഇടപാടുകാര്‍ 14 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. സംഭവം ബി. ജെ. പി എം. പി പ്രകാശ് ജാദവേക്കറാണ് പാര്‍ളമെന്റില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇരു സഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ നിര്‍ത്തി വെക്കേണ്ടിയും വന്നു.

സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കൈക്കൂലി നല്‍കാമെന്നും തനിക്ക് മുമ്പുള്ളവരും ഇനി വരാന്‍ ഇരിക്കുന്നവരും ഇത് തന്നെയാണ് ചെയ്യുക എന്നും ഇടനിലക്കാര്‍ പറഞ്ഞതായി കരസേനാ മേധാവി ഒരു പ്രമുഖ ദിനപത്രത്തോട് വെളിപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. പി. ഐ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് എ. ബി. ബര്‍ദന്‍
Next »Next Page » തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine