സല്‍മാന്‍ റുഷ്ദി പങ്കെടുത്താല്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല

March 15th, 2012

imran-khan-epathram

ഇസ്ലാമാബാദ്: ദില്ലിയില്‍ മാര്‍ച്ച് 16 വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ റ്റുഡേ കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ വിവാദ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍  മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇപ്പോള്‍ രാഷ്ട്രീയ നേതാവുമയ  ഇമ്രാന്‍ ഖാന്‍  പങ്കെടുക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു. റുഷ്ദി പങ്കെടുക്കുന്നു എന്നറിഞ്ഞ ഉടന്‍ ഇമ്രാന്‍ ഖാന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ആ പരിപാടിയോടു സഹകരിച്ചാല്‍ അതു ലോക മുസ്ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. റുഷ്ദിയുടെ  ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ അവതരിപ്പിച്ചതിനാല്‍  ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിത് ഇപ്പോഴും നിലനില്‍ക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റിലെ ഒത്തുകളിയില്‍ പങ്കില്ലെന്ന് ബോളുവുഡ് നടി നൂപുര്‍ മേഹ്‌ത

March 13th, 2012
Nupur-Mehta-epathram

ന്യൂഡെല്‍ഹി: ക്രിക്കറ്റിലെ ഒത്തുകളിയുമായി തനിക്ക് ബന്ധമില്ലെന്ന് ബോളിവുഡ് നടി നൂപുര്‍ മേഹ്‌ത. 2011-ലെ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സെമിഫൈനലില്‍ ഒത്തുകളിനടന്നതായും ഇതില്‍ ഒരു ബോളിവുഡ് നടി ഉള്‍പ്പെട്ടതായുമുള്ള വാര്‍ത്തകള്‍ സണ്‍‌ഡേ ടൈംസില്‍  വന്നിരുന്നു.  കളിക്കാരെ സ്വാധീനിക്കുവാന്‍ ബോളിവുഡ്ഡ് നടി ഇടപെട്ടുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. നൂപുറിനോട് സാമ്യമുള്ള ഒരു സ്ത്രീയുടെ ചിത്രം റിപ്പോര്‍ട്ടിനൊപ്പം വന്നതാണ് നടിയെ ചൊടിപ്പിച്ചത്. പത്രത്തിനെതിരെ കേസുകൊടുക്കുവാന്‍ ആലോചിക്കുന്നതായി നടി പറഞ്ഞു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോടതിയോട് അനാദരവ്; മുഹമ്മദ് അസ്‌ഹറുദ്ദീന് 15 ലക്ഷം രൂപ പിഴശിക്ഷ

March 8th, 2012
Mohammed-Azharuddin-epathram
ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ്സ് എം. പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്‌ഹറുദ്ദീനെ 15 ലക്ഷം രൂപ പിഴയടക്കുവാന്‍ കോടതി ശിക്ഷിച്ചു. ഡല്‍ഹിയിലെ വ്യവസായി അസ്‌ഹറുദ്ദീനെതിരെ നല്‍കിയ വണ്ടിചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകുവാനുള്ള സമന്‍സ് മാനിക്കാതെ കോടതിയെ പുച്ഛിക്കും വിധം  നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടിയതും കോടതിയുടെ സമയം പാഴാക്കിയതിനും കോടതി ചിലവിന്റെ വിഹിതവുമായാണ് ഈ തുക പിഴയൊടുക്കുവാന്‍ ദല്‍ഹി മെട്രോപോളിറ്റന്‍ കോടതി വിധിച്ചത്.  വണ്ടിച്ചെക്ക് കേസ് കോടതിക്ക് പുറത്തു വച്ച് രമ്യമായി പരിഹരിച്ചെന്നും ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നുമല്ലാം പറഞ്ഞാണ് അസ്‌ഹറുദ്ദീന്‍ കോടതി നടപടികളില്‍നിന്നും ഒഴിഞ്ഞു മാറുവാ‍ന്‍ ശ്രമിച്ചിരുന്നത്. വണ്ടിച്ചെക്ക് കേസില്‍ അസ്‌ഹറുദ്ദീനു വേണ്ടി ജാമ്യം നിന്ന സുഹൃത്തിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി

March 7th, 2012
rahul-gandhi-epathram
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍‌വി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിം‌ങ്ങ് ബൂത്തില്‍ പക്ഷെ ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍‌മോഹന്‍ സിങ്ങിനേയോ മുന്‍‌നിര്‍ത്തി മത്സര രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ പിന്‍‌ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

February 28th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും മാറ്റം. സ്വവര്‍ഗ്ഗാനുരാഗ അവകാശത്തെ അംഗീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു നേരത്തെ ഇതേ വിഷയത്തില്‍  ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍‌ഹോത്ര പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ അടിക്കടിയുള്ള നിലപാടു മാറ്റത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ കളിയാക്കരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജസ്റ്റിസുമാരായ ജി. എസ്. സിങ്‌. വിയും, എസ്. ജി മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില മത , രാഷ്ടീയ, സാമൂഹ്യ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയപ്പോളാണ് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്.  സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട് രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്.  കടുത്ത വിവേചനം നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഈ നിലപാട് ആശാവഹമാണെങ്കിലും യാദാസ്ഥിതിക മത നേതൃത്വങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇന്ത്യയില്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉയരും എന്നതില്‍ തര്‍ക്കമില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹോക്കി: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് യോഗ്യത നേടി
Next »Next Page » ഡല്‍ഹിയില്‍ ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine