വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി

July 15th, 2012

bharath-bhushan-epathram

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ ഇ. കെ. ഭരത് ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്നു പുറത്താക്കി. വ്യോമയാന വ്യോമയാന മന്ത്രി അജിത് സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത് ഭൂഷണ്‍ എതിര്‍ത്തിരുന്നു. ഇത് കൂടുതല്‍ ബാധിച്ചത് മദ്യ രാജാവ് വിജയ്‌ മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സര്‍വീസുകള്‍ താറുമാറാവുകയും ചെയ്ത കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത് ഭൂഷണ്‍. 15 വര്‍ഷം എന്നത് 25 വര്‍ഷമായി ഉയര്‍ത്തണമെന്ന ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന് മന്ത്രി അജിത് സിങ് അംഗീകാരം നല്‍കിയിരുന്നു. ഉരുക്കു മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ഈ സ്ഥലം മാറ്റത്തില്‍ ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധം ഇല്ലെന്നും, പതിവു നടപടി മാത്രമാണ് ഇതെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു

June 27th, 2012

veerabhadra-singh-epathram

ന്യൂഡൽഹി : അഴിമതി കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീരഭദ്ര സിങ്ങ് രാജി വെച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ സിങ്ങ് 1989-ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ സിങ്ങിന്റെ ഭാര്യയും പ്രതിയാണ്. മൊഹീന്ദര്‍ ലാല്‍ എന്ന ഐ. എസ്. എസ്. ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും വീരഭദ്ര സിങ്ങ് നടത്തിയ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തു വന്നിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറി.

2010-ല്‍ ആണ് അഴിമതിക്കേസില്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നും കേസ് സി. ബി. ഐ. ക്ക് വിടണമെന്നുമുള്ള സിങ്ങിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണയിലാണ്. അഞ്ചു തവണ ഹിമാചല്‍‌ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു വീരഭദ്ര സിങ്ങ്. യു. പി. എ. സര്‍ക്കാരില്‍ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിങ്ങ്. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ എ. രാജയും, ദയാനിധി മാരനും നേരത്തെ രാജി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെക്കെതിരെ ബി. ജെ. പിയും

June 19th, 2012
Mukhtar-Abbas-Naqvi-epathram
ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു  രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ  ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ്‌ പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ്‌ ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത്‌ നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല ‌- നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ്‌ മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രണബിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കണം : അണ്ണാ ഹസാരെ സംഘം

June 17th, 2012

pranab-mukherjee-scorpene-epathram

ന്യൂഡൽഹി : രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന യു. പി. എ. സ്ഥാനാർത്ഥി പ്രണബ് മുഖർജിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉണ്ടെന്നും, ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന ഒരാൾ ഭാരതത്തിന്റെ രാഷ്ട്രപതി ആകുന്നത് ഒട്ടേറെ ചോദ്യങ്ങൾക്ക് തുടക്കമിടും എന്നും അതിനാൽ ഈ ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണം എന്നും അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ടു. ധന മന്ത്രിയായ പ്രണബ് മുഖർജി രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാൻ യോഗ്യനല്ല. പ്രണബ് മുഖർജി വിദേശ കാര്യ മന്ത്രി ആയിരുന്ന കാലത്ത് ഘാനയിലേക്ക് അരി കയറ്റുമതി ചെയ്തതിൽ 2500 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്. പ്രണബ് പ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് നടന്ന സ്കോർപീൻ കരാറിൽ അഴിമതി നടന്നതായി ആരോപണമുണ്ട്. കൂടാതെ നാവിക സേനയുടെ യുദ്ധ രഹസ്യം ചോർന്ന കേസിലും അഴിമതി നടന്നതായി ആരോപണമുണ്ട് എന്ന് സംഘം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ
Next »Next Page » കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine