2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലക്ഷ്മണ രേഖ മറികടക്കരുത്‌ എന്ന് സുപ്രീംകോടതിക്ക് സര്‍ക്കാരിന്റെ താക്കീത്‌

September 22nd, 2011

supremecourt-epathram

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത സുപ്രീംകോടതിയെ താക്കീത്‌ ചെയ്യുന്നത് വരെ എത്തി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ സി. ബി. ഐ. യോട് ആവശ്യപ്പെടണം എന്നും കാണിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് നാടകീയമായ രംഗങ്ങള്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത്‌. സുപ്രീം കോടതി ലക്ഷ്മണ രേഖ മറി കടക്കരുത്‌ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ താക്കീത്‌ ചെയ്തു. എന്നാല്‍ ലക്ഷ്മണ രേഖയ്ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നാണ് ഇതിനു മറുപടിയായി ജഡ്ജി പറഞ്ഞത്‌. സീത ലക്ഷ്മണ രേഖ മറി കടന്നില്ലായിരുന്നു എങ്കില്‍ രാവണന്‍ വധിക്കപ്പെടുമായിരുന്നില്ല എന്ന് കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ചില ഘട്ടങ്ങളില്‍ ലക്ഷ്മണ രേഖ മറി കടക്കേണ്ടത് ആവശ്യമാണ്‌ എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്പെക്ട്രം അഴിമതി നടക്കുന്ന കാലത്ത്‌ ധന മന്ത്രി ആയിരുന്ന പി. ചിദംബരത്തിന് അഴിമതിയില്‍ പ്രത്യക്ഷമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബരത്തിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ അധികാരം ചോദ്യം ചെയ്തു

September 20th, 2011

chidambaram-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല എന്ന് സി. ബി. ഐ. സുപ്രീം കോടതിയെ ബോധിപ്പിച്ചു. പോലീസ്‌ ആരെ പ്രതിയാക്കണം എന്ന് പറയുവാനോ ഈ കാര്യത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല എന്നാണ് സി. ബി. ഐ. യുടെ പക്ഷം. ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ചിദംബരത്തിനെതിരെ സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് സി. ബി. ഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്‌. അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടും അനുമതിയോടും കൂടിയാണ് രാജ 2 ജി സ്പെക്ട്രം അനുവദിക്കുന്ന വേളയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്‌ എന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2008 ജനുവരിക്കും ജൂലൈക്കും ഇടയില്‍ നാല് തവണ നിരക്ക് തീരുമാനിക്കാനായി രാജ ചിദംബരത്തെ കണ്ടതിന്റെ രേഖകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാല്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കുവാന്‍ കോടതിക്ക് അധികാരമില്ല എന്ന സര്‍ക്കാര്‍ നിലപാട്‌ സി. ബി. ഐ. സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി

September 10th, 2011

kiran-bedi-epathram

പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്‌. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ്‌ പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « നാനോ എക്സല്‍ തട്ടിപ്പ്: എം.ഡി. ഹരീഷ് മദനീനി അറസ്റ്റില്‍
Next »Next Page » ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine