സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധം

October 3rd, 2011

sanjeev-bhatt-protest-epathram

ന്യൂഡല്‍ഹി : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കിയ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ്‌ ചെയ്ത നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം. ന്യൂഡല്‍ഹിയിലെ ഗുജറാത്ത്‌ ഭവന് മുന്‍പില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം രേഖപ്പെടുത്തി. ചലച്ചിത്രകാരന്‍ മഹേഷ്‌ ഭട്ട് പ്രകടനത്തില്‍ പങ്കെടുത്തു. സഞ്ജീവ് ഭട്ടിനെ ഉടന്‍ വിട്ടയക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഇവര്‍ ഗുജറാത്ത്‌ ഭവനിലെ റെസിഡണ്ട് കമ്മീഷണര്‍ക്ക് നല്‍കി. മുംബയിലും ഒട്ടേറെ സംഘടനാ പ്രതിനിധികള്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ്‌ ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു

October 1st, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നെ മറ്റൊരു കുറ്റം ചുമത്തി ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കീഴുദ്യോഗസ്ഥനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്തി തന്റെ മൊഴിക്ക് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റം. 2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം

September 28th, 2011

illegal-mining-orissa-epathram

ഭുവനേശ്വര്‍ : കേന്ദ്ര ഖനി, പരിസ്ഥിതി വകുപ്പുകളുടെ സഹായത്തോടെ ഒറീസയില്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നതായി വെളിപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഒരു പ്രതിപക്ഷ എം. എല്‍. എ. യുടെ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ ഇത് വെളിപ്പെട്ടത്. മൂന്നു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇവിടെ നടക്കുന്നത് എന്ന് അനധികൃത ഖനനത്തിനെതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ടു വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഈ കുംഭകോണം നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ്‌ അന്വേഷണം കൊണ്ട് കാര്യമുണ്ടാവില്ല എന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി. ഖനന ലോബിയെ സഹായിക്കാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അന്വേഷണം. ഖനനം ചെയ്തെടുക്കുന്ന ഇരുമ്പയിരിന് ടണ്ണിന് കേവലം 78 രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ ഇത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപയ്ക്കാണ് വില്‍ക്കുന്നത്‌.

ഇവിടെ നടക്കുന്ന ഖനനത്തിന്റെ തോതും ആശങ്കയ്ക്ക് വക നല്‍കുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഖനന തോത് ഇവിടെ പാലിക്കപ്പെടുന്നില്ല. ഈ തോതില്‍ ഖനനം നടക്കുന്ന പക്ഷം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇവിടത്തെ ധാതു നിക്ഷേപങ്ങള്‍ നാമാവശേഷമാവും എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലക്ഷ്മണ രേഖ മറികടക്കരുത്‌ എന്ന് സുപ്രീംകോടതിക്ക് സര്‍ക്കാരിന്റെ താക്കീത്‌

September 22nd, 2011

supremecourt-epathram

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത സുപ്രീംകോടതിയെ താക്കീത്‌ ചെയ്യുന്നത് വരെ എത്തി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ സി. ബി. ഐ. യോട് ആവശ്യപ്പെടണം എന്നും കാണിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് നാടകീയമായ രംഗങ്ങള്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത്‌. സുപ്രീം കോടതി ലക്ഷ്മണ രേഖ മറി കടക്കരുത്‌ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ താക്കീത്‌ ചെയ്തു. എന്നാല്‍ ലക്ഷ്മണ രേഖയ്ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നാണ് ഇതിനു മറുപടിയായി ജഡ്ജി പറഞ്ഞത്‌. സീത ലക്ഷ്മണ രേഖ മറി കടന്നില്ലായിരുന്നു എങ്കില്‍ രാവണന്‍ വധിക്കപ്പെടുമായിരുന്നില്ല എന്ന് കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ചില ഘട്ടങ്ങളില്‍ ലക്ഷ്മണ രേഖ മറി കടക്കേണ്ടത് ആവശ്യമാണ്‌ എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്പെക്ട്രം അഴിമതി നടക്കുന്ന കാലത്ത്‌ ധന മന്ത്രി ആയിരുന്ന പി. ചിദംബരത്തിന് അഴിമതിയില്‍ പ്രത്യക്ഷമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂവാലന്മാര്‍ക്ക് ചെരുപ്പ്‌ കൊണ്ട് അടി
Next »Next Page » മാലേഗാവ്‌ സ്ഫോടനം : സാധ്വിക്ക് ജാമ്യം നല്‍കിയില്ല »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine