ഹസാരെയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ നടി നഗ്നയായി

August 29th, 2011
model-goes-topless-epathramമുംബൈ : മോഡലും മറാഠി നടിയുമായ യോഗിത ദാണ്ഡേക്കര്‍ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനായി രാം‌ലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന പേരില്‍  നഗ്നയായി പോസ് ചെയ്തു.  തന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്ത് ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളും പുറകില്‍ ഹസാരയുടെ ചിത്രവും താഴെ ഐ ലൌ ഇന്ത്യ എന്നും പെയ്‌ന്റു ചെയ്തായിരുന്നു നടി പോസ് ചെയ്തത്. ജന പാല്‍ ബില്‍ പാര്‍ളിമെന്റില്‍ പാസാക്കിയാല്‍ താന്‍ നഗ്നയായി ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നടിയുടെ നടപടിയില്‍ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രചാര വേലകള്‍ മഹത്തരമായ ഒരു ആവശ്യത്തിനായി നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളേയും വേദനിപ്പിക്കുമെന്നും സഭ്യമായതും അഹിംസയെ മുറുകെ പിടിക്കുന്നതുമായ രീതിയില്‍ ആയിരിക്കണം പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറയുന്നു.
നേരത്തെ മറ്റു ചില നടികളും ഇത്തരം പബ്ലിസിറ്റി സ്റ്റഡുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ കിരീടം നേടിയാല്‍  നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ എന്ന മുംബൈ മോഡല്‍ പ്രശസ്തി നേടിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്ന ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

August 28th, 2011

anna_hazare_end_fast-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന്‌ അന്ത്യം കുറിച്ചത്.

ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോര: രാഹുല്‍ ഗാന്ധി

August 26th, 2011

rahul-gandhi-epathram

ന്യൂഡല്‍ഹി: രാജ്യത്ത്‌ അഴിമതി തടയാന്‍ ലോക്‌പാല്‍ ബില്‍ മാത്രം പോരെന്ന്‌ ഐഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയിലാണ്‌ രാഹുല്‍ ഇക്കാര്യം പറഞ്ഞത്‌. അഴിമതി ഇല്ലാതാക്കാനുള്ള എളുപ്പവഴി ഒന്നും തന്നെയില്ല . തെരഞ്ഞെടുപ്പ്‌ കമ്മീഷനെ പോലെ ലോക്‌പാലിനെ ഭരണഘടനാ സ്ഥാപനമാക്കണമെന്നും അദ്ദേഹം പറഞ്ഞു . അന്നാ ഹസാരെയുടെ സമരം രാജ്യത്ത്‌ അഴിമതി വിരുദ്ധവികാരം വളര്‍ത്തിയിട്ടുണ്‌ടെന്നും ഇതിന്‌ അദ്ദേഹത്തോട്‌ നന്ദിയുണ്‌ടെന്നു രാഹുല്‍ പറഞ്ഞു. അതേസമയം, ഹസാരെയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും രാഹുലിന്റെ പ്രസ്‌താവനയില്‍ ഉണ്‌ടായിരുന്നില്ല.

-

വായിക്കുക: , ,

1 അഭിപ്രായം »

ബി. ജെ. പിയില്‍ തര്‍ക്കം, യശ്വന്ത്‌ സിന്‍ഹ രാജിക്കൊരുങ്ങി

August 25th, 2011

Yashwant-Sinha-epathram

ന്യൂഡല്‍ഹി: അഴിമതി പ്രശ്‌നങ്ങളില്‍ ബി.ജെ.പി. സ്വീകരിക്കുന്ന അയഞ്ഞ നിലപാടില്‍ പ്രതിഷേധിച്ച്‌ മുതിര്‍ന്ന നേതാവ്‌ യശ്വന്ത്‌ സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, ഉദയ്‌ സിംഗ്‌ എന്നീ എം.പിമാര്‍ രാജിക്കൊരുങ്ങി. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇവര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്‌ ‌. ലോക്‌പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്‌. എന്നാല്‍ ഹസാരെ വിഷയത്തില്‍ ഉള്‍പ്പെടെ വ്യക്‌തമായ നിലപാട്‌ സ്വീകരിക്കാതെ പാര്‍ട്ടി കൃത്യമായ നിലപാട്‌ എടുക്കാതെ വെറുതെ അധരവ്യായാമം നടത്തുകയാണെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. എല്‍.കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ രാജി നാടകം അരങ്ങേറിയത്‌ യശ്വന്ത്‌ സിന്‍ഹയാണ് ആദ്യം രാജിസന്നദ്ധത പ്രകടിപ്പിച്ചത്‌. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വാദത്തെ പിന്തുണച്ച് മറ്റു രണ്ടു എം. പിമാര്‍ കൂടി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ശക്‌തവും ഫലപ്രദവുമായ ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നും അണ്ണാഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ഹസാരെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നു പാര്‍ട്ടി നേതാവ്‌ എസ്‌.എസ്‌. അലുവാലിയ പറഞ്ഞു. എന്നാല്‍ ഹസാരെയുടെ ജനലോക്‌പാല്‍ ബില്ലിലെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടി നല്‍കാന്‍ അലുവാലിയ തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയ് പറഞ്ഞത്‌ അടിസ്ഥാന രഹിതമെന്ന് മേധാ പട്കര്‍

August 25th, 2011

medha-patkar-rally-epathram

ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ്‌ തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ്‌ പറഞ്ഞത്‌ ഖേദകരമാണ്. തനിക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത്‌ ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത്‌ കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ്‌ 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്‌. ഓഗസ്റ്റ്‌ 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്‌.

ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത്‌ പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട്‌ വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച
Next »Next Page » ബി. ജെ. പിയില്‍ തര്‍ക്കം, യശ്വന്ത്‌ സിന്‍ഹ രാജിക്കൊരുങ്ങി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine