ഞാന്‍ നിരപരാധി: സൗമിത്രസെന്‍

August 17th, 2011

justice_soumitra_sen-epathram

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭയില്‍ കുറ്റവിചാരണ (ഇംപീച്ച്‌മെന്‍റ്) നടപടി നടക്കുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ സൗമിത്രസെന്‍ ജഡ്ജിമാരുടെ അഴിമതി വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ തന്നെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്രസെന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഈ നീക്കത്തിനു പിന്നില്‍ സുപ്രീം കോടതി ചീഫ് ജസറ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ആണെന്നും വസ്തുതകള്‍ വളച്ചൊടിച്ചെന്നും ആരുടെ പരാതിയിന്മേലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് അറിയില്ലെന്നും സൗമിത്രസെന്‍ പറഞ്ഞു. കെ.ജി ബാലകൃഷ്ണന്‍ ഒരെസമയം പരാതിക്കാരനും ന്യായാധിപനുമായത് നിയമവിരുദ്ധമാണ്. ഒരു ജഡ്ജിയുടെ കയ്യില്‍നിന്ന് പണം കണ്ടെത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി നിയമിച്ച മൂന്നംഗ സമിതി ജസ്റ്റിസ് സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കണമെന്നുള്ള പ്രമേയം പാര്‍ലമെന്‍റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഇവരെ പുറത്താക്കാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഒരേ സമ്മേളന കാലയളവില്‍ തന്നെ നടപടി പൂര്‍ത്തിയാക്കുകയും വേണം

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴിമതിവിരുദ്ധ പ്രവര്‍ത്തക ഷേലാ മസൂദിനെ അക്രമികള്‍ വെടിവച്ചുകൊന്നു

August 16th, 2011

shehla-masud-epathram

ഭോപ്പാല്‍: മധ്യപ്രദേശിലെ സാമൂഹ്യ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും  അഴിമതി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന ഷേലാ മസൂദിനെ അക്രമികള്‍  വെടിവച്ചു കൊന്നു. അന്നാ ഹസാരെയുടെ അഴിമതിരഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി നടത്തിയ സമരത്തില്‍ ഷേലയും സജീവ  പങ്കാളിയായിരുന്നു. വംശനാശം നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി  ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. കാറില്‍ ഇരിക്കുകയായിരുന്ന ഷേലയെ ഭോപ്പാല്‍ നഗരത്തിലെ ഫിസാ പ്രദേശത്തുള്ള വസതിയ്ക്ക് സമീപം വെച്ച്  വെടിവച്ചു കൊല്ലുകയായിരുന്നു.  എന്നാല്‍ കൊലപാതകത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം മണക്കുമോ?

August 16th, 2011

youth-against-corruption-epathram

ദല്‍ഹി: ലോകത്ത് പലയിടത്തും മുല്ലപ്പൂ വിപ്ലവം ഉണ്ടായത്‌ അതാത് രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ക്ക് നേരെയുള്ള പ്രതിഷേധമായിരുന്നു. ഈജിപ്തിലും മൊറോക്കോയിലും യമനിലും വര്‍ഷങ്ങള്‍ നീണ്ട ഭരണത്തെ അത് ഇല്ലാതാക്കി. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമരകാഹളം ജനങ്ങള്‍ ചെവികൊള്ളില്ല എന്നാണ്‌ ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നത്.  അണ്ണാ ഹസാരെയുടെ ആദ്യ  നിരാഹാര സമരം ആരംഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഹസരെയ്ക്ക് ഒപ്പം രാംദേവിനെ പോലുള്ളവര്‍ കൂടിയതോടെ സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ പല സംശയങ്ങള്‍ക്കും വഴിവെച്ചു. അദ്ദേഹത്തിന്റെ രണ്ടാം സമരപുറപ്പാടില്‍ നിന്നും രംദേവിനെ പോലുള്ളവരെ മാറ്റിനിര്‍ത്തിയത് ഈ കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോഴിതാ ഹസാരെയുടെ രണ്ടാം സമരത്തെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു  ഭരണകൂടം തടയുന്നു. തികച്ചും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം ആര്‍ത്തിരമ്പുന്നത് നിസ്സാരമായി കാണാനാകില്ല.  തന്റെ അറസ്റ്റിനെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമെന്ന് ഹസാരെ  വിശേഷിപ്പിച്ചത്തിലൂടെ കൂടുതല്‍ ജനങ്ങള്‍ അദ്ദേഹത്ത്തിലേക്ക് അടുക്കുകയാണ്. ഇതൊരു മഹാ സമരമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങേണ്ടിയിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ നേരിടുന്ന രീതി ശരിയല്ല. ഈ അവസരം പ്രതിപക്ഷം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഭരണം വീഴുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രത്യേകിച്ച് അഴിമതിക്കെതിരെ എന്ന ഹസാരെയുടെ നീക്കത്തെ ജനങ്ങള്‍ പോസറ്റീവ് ആയെ കാണുകയുള്ളൂ. ഈ സമരം ഗതി മാറി മുല്ലപ്പൂ വിപ്ലവത്തിലെത്തിയാല്‍ പിന്നെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഹസാരെയ്ക്ക് പിന്തുണയേകി എത്തുന്നു. ഇടതുപക്ഷവും, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബി. ജെ. പിയും ഹസാരെയുടെ സമരത്തിനു പിന്തുണയേകുന്നു. അറസ്റ്റിനെ ശക്തിയായി എതിര്‍ക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമരത്തിന്റെ ഗതി മാറിയൊഴുകുമെന്നാണ്. അങ്ങനെ വന്നാല്‍ ഹസാരെക്ക് പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ ഈ സമരത്തെ പലരും ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നടത്തുന്ന ഈ സമരം ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമോ ? ഈ ചോദ്യം ഒട്ടുമുക്കവരിലും കിളിര്‍ക്കുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തെ പോലീസ്‌ ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തന്റെ അറസ്റ്റു കൊണ്ട് സമരത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതിനനുവദിക്കരുതെന്നും ഹസാരെ പറയുന്നു . രാജ്യത്തെ ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറയുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇതിനെ നിസ്സാരമായി തള്ളികളയാനാകില്ല. പ്രതിഷേധം വ്യാപിക്കുന്നത് ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന  സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

അണ്ണാ ഹസാരയുടെ അറസ്റ്റ്: പ്രതിഷേധം വ്യാപിക്കുന്നു

August 16th, 2011

anna_protest-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരയേയും സംഘത്തിലെ ചിലരേയും അറസ്റ്റിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ദില്ലിയില്‍ പലയിടത്തും നിരോധനാഞ്ജയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മുംബൈ ഉള്‍പ്പെടെ പലയിടത്തും പ്രതിഷേധങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചു. രാവിലെ പ്രത്യേകിച്ച് ആരുടേയും ആഹ്വാനമില്ലാതെ തന്നെ ചെറു സംഘങ്ങളായി തിരുവനന്തപുരത്ത് ജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. കാനായി കുഞ്ഞിരാമന് , ഓ.രാജഗോപാല്‍ തുടങ്ങി സാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളില്‍ നിന്നുള്ള പല പ്രമുഖരും സാധാരണക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ ചേര്‍ന്നു. വഴിയാത്രക്കാരും നടക്കാന്‍ ഇറങ്ങിയവരുമെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അണി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇതിനോടകം അണ്ണാ ഹസാരയുടെ സമരത്തിന് ശക്തമായ പിന്തുണയും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവും സജീവമായികൊണ്ടിരിക്കുകയാണ്. തെരുവുകളിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാലും ഇത്തരം സൈബര്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടുവാന്‍ സര്‍ക്കാരിനു തലവേദനയാകും. സിറിയയിലും, ഈജിപ്തിലും മറ്റും അഴിമതിക്കെതിരെയും സ്വേഛാധിപത്യത്തിനെതിരെയും ആരംഭിച്ച ജനകീയ സമരങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ചത് ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടെയാണ്. ജനകീയ സമരങ്ങളെ കരുത്താര്‍ജ്ജിപ്പിച്ചതിലും ഏകോപിപ്പിച്ചതിലും ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാത്രമല്ല വിഷയം ആഗോള തലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അഴിമതി തടയുവാന്‍ കുറ്റമറ്റ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരയും സംഘവും നടത്തി വന്ന സമരത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രധിഷേധം ഊര്‍ജ്ജിതമാകുവാനാണ് സാധ്യത. കക്ഷിരാഷ്ടീയത്തിനതീതമായി  ജനങ്ങള്‍ ഏകസ്വരത്തില്‍ അഴിമതിനിര്‍മ്മാര്‍ജ്ജനത്തിനായി ആവശ്യപ്പെടുമ്പോളും പല്ലും നഖവുമില്ലാത്ത ഒരു ലോക്‍പാല്‍ ബില്ലുമായി പാര്‍ളമെന്റില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2 ജി സ്പെക്ട്രം, കോമണ്‍‌വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതികള്‍ രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളും  അഴിമതി തടയുന്നതില്‍ തനിക്ക് പരിമിതികള്‍ ഉണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. രാജ്യം സ്വാതന്ത്യത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഴിമതിക്കെതിരെ പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തുന്നത് സ്വേഛാധിപത്യ പരമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

സമരം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം: വൃന്ദ കാരാട്ട്

August 16th, 2011

BRINDA-Karat-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഈ സമരം ജനാധിപത്യ വിരുദ്ധമല്ലെന്നും സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ഹസാരെയുടെ അവകാശത്തെ ചോദ്യം ചെയ്യാനാകില്ല. ഹസാരെയുടെ പല നിര്‍ദേശങ്ങളോടും സിപിഎമ്മിനു യോജിപ്പില്ല. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലായതു കൊണ്ടു പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാനാവില്ല എന്നും വൃന്ദ കാരാട്ട് പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴിമതി ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള മാന്ത്രികവടി ഇല്ല : പ്രധാനമന്ത്രി
Next »Next Page » അണ്ണാ ഹസാരയുടെ അറസ്റ്റ്: പ്രതിഷേധം വ്യാപിക്കുന്നു »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine