സ്പെക്ട്രം അഴിമതി : ആരോപണം മാധ്യമ പ്രവര്‍ത്തകരുടെ നേരെയും

November 22nd, 2010

vir-sanghvi-barkha-dutt-niira-radia-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജയെ മന്ത്രി സ്ഥാനത്ത്‌ അവരോധിക്കാനുള്ള നീക്കത്തില്‍ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഴിമതി കഥകള്‍ പ്രസിദ്ധപ്പെടുത്തിയ പല മാധ്യമങ്ങളും വെട്ടിലായി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ പ്രബലയായ കൊര്‍പ്പോറേറ്റ്‌ ഇടനിലക്കാരി നീര റാഡിയ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഔട്ട്ലുക്ക്, ഓപ്പണ്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തു കൊണ്ട് വന്നത്.

എന്‍. ഡി. ടി. വി. യുടെ ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്ഖ ദത്ത്‌, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും, ഏറെ ജനപ്രീതിയുള്ള കോളമിസ്റ്റും ആയ വീര്‍ സാംഗ്വി എന്നിവരുമായി എ. രാജയ്ക്ക് ടെലികോം വകുപ്പ്‌ ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ നീര റാഡിയ ചരടു വലികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഔട്ട്ലുക്ക് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

എന്നാല്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുമായി ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന തന്നോട് ഡി.എം.കെ. യ്ക്ക് വേണ്ടി ചില കൂടിക്കാഴ്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ നീര റാഡിയ നടത്തിയ സംഭാഷണങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല എന്ന് വീര്‍ സാംഗ്വി തന്റെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് അപ്പുറത്ത് ഈ സംഭാഷണങ്ങള്‍ക്ക് മറ്റു അര്‍ത്ഥങ്ങള്‍ ഒന്നും നല്‍കേണ്ട കാര്യമില്ലെന്ന് എന്‍. ഡി. ടി. വി. യും തങ്ങളുടെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ വായിക്കാം.

എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമാറ് റാഡിയാ ടേപ്പുകളെ കുറിച്ചുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാഞ്ഞത് മാധ്യമ രംഗത്തെ അഴിമതിയുടെ കറുത്ത ചിത്രമാണ് വെളിച്ചത്ത് കൊണ്ടു വന്നത് എന്ന ആരോപണം ശക്തമാണ്.

കൊര്‍പ്പോറേറ്റ്‌ ഭീമന്മാരായ മുകേഷ്‌ അംബാനിയുടെയും ടാറ്റയുടെയും പബ്ലിക്ക് റിലേഷന്‍സ്‌ കൈകാര്യം ചെയ്യുന്ന വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് നീര റാഡിയയുടേതാണ്.

ഈ ടേപ്പുകളില്‍ ഒന്നും തന്നെ ആരോപണ വിധേയരായ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രതിഫലം പറ്റുന്നതായി സൂചനയില്ല. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയമായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ പത്ര പ്രവര്‍ത്തകര്‍ കൊര്‍പ്പോറേറ്റ്‌ വൃത്തങ്ങളെയാണോ ആശ്രയിക്കുന്നത്? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയാണോ ഇവര്‍ വാര്‍ത്ത ശേഖരിക്കുന്നത്? കൊര്‍പ്പോറേറ്റ്‌ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വാര്‍ത്ത വില്‍ക്കുന്നതിനേക്കാള്‍ വലിയ വിപത്ത്‌ തന്നെയല്ലേ? ഇന്ത്യന്‍ റിപ്പബ്ലിക്ക് വില്‍പ്പനയ്ക്ക് എന്ന് ഔട്ട്ലുക്ക് പറഞ്ഞത്‌ ഇവിടെ അന്വര്‍ത്ഥമാകുകയല്ലേ?

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ രാജി വെച്ചു

November 15th, 2010

a-raja-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര ടെലികോം മന്ത്രി എ. രാജ രാജി വെച്ചു. എന്നാല്‍ രാജി മാത്രം പോര എന്നും സംയുക്ത പാര്‍ലമെന്ററി സമിതി സ്പെക്ട്രം കുംഭകോണം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിപ്പിച്ചു. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ അഴിമതി മൂലം സംഭവിച്ചത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജി വെറും പ്രഹസനമാകും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവാദ ഡി. എം. കെ. മന്ത്രി രാജയെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം എന്ന് എ. ഐ. എ. ഡി. എം. കെ നേതാവ് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരന്‍

November 10th, 2010

justice-soumitra-sen-epathram

ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേട്‌ നടത്തിയ ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരനാണെന്ന് രാജ്യ സഭ ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഭരണഘടനയുടെ 124(4) വകുപ്പ്‌ പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ജസ്റ്റിസ്‌ സെന്നിനെതിരെ നടപടി സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്‌ ചെയ്ത് പുറത്താക്കുന്ന ആദ്യ ജഡ്ജിയാവും. 33 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ 1984ല്‍ തട്ടിപ്പ്‌ നടത്തിയത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷിപ്പിംഗ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെയും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിയുടെ റിസീവര്‍ ആയി പ്രവര്‍ത്തിക്കവെയാണ് ഇയാള്‍ പണം തട്ടിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യയെ പോലീസ്‌ പീഡിപ്പിച്ചു

November 1st, 2010

sohrabuddin-kausar-bi-epathram

അഹമ്മദാബാദ്‌ : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബി യെ വധിക്കുന്നതിന് മുന്‍പ്‌ ഒരു ഫാം ഹൌസില്‍ കൊണ്ട് പോയി പോലീസ്‌ ബലാല്‍സംഗം ചെയ്തു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു മുന്‍ ഭീകര വിരുദ്ധ സ്ക്വാഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ രവീന്ദ്ര മക്വാന ആണ് ഈ ഞെട്ടിക്കുന്ന കഥ സി. ബി. ഐ. ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. സ്റ്റേഷനില്‍ വെച്ച് ഷെയ്ഖിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും അവരുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ പോലീസ്‌ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൌസര്‍ ബി പോലീസിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇവരെ ദൂരെയുള്ള ഒരു ഫാം ഹൌസിലേക്ക് കൊണ്ട് പോയി സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ ചൌബെ ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ഇവരെ വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയും ഇവരെ വധിക്കുകയുമാണ് ഉണ്ടായത്. അന്ന് വൈകീട്ട് 5 മണിക്ക് ഡി. ജി. വന്‍സാര തന്റെ കീഴുദ്യോഗസ്ഥനെ വിട്ട്‌ വിറക്‌ വാങ്ങിച്ചത്‌ ഇവരുടെ മൃതശരീരം കത്തിച്ചു കളയാന്‍ ആണെന്നും അനുമാനിക്കപ്പെടുന്നു.

kausar-bi-epathram

ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത്‌ ഷായെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ഒളിവിലായിരുന്ന ഇയാള്‍ ഇത്രയും നാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. രണ്ടു ദിവസം മുന്‍പ്‌ ഗുജറാത്ത്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജാമ്യം കിട്ടുന്ന പക്ഷം ഇയാള്‍ തെളിവ്‌ നശിപ്പിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് സി. ബി. ഐ. സുപ്രീം കോടതിയില്‍ വാദിക്കുകയും സുപ്രീം കോടതി ഇയാളോട് നവംബര്‍ 15 വരെ ഗുജറാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമിത്‌ ഷാ ഇപ്പോള്‍ മുംബൈയിലാണ് താമസം.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

56 of 581020555657»|

« Previous Page« Previous « രാജ്യദ്രോഹം!
Next »Next Page » ദരിദ്ര ക്ഷേമത്തിന് മായാവതിയുടെ പിറന്നാള്‍ സമ്മാനം »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine