ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ആണവ മിസൈല്‍ പരീക്ഷണം നടത്തി

November 16th, 2011

Agni-II_nuclear-missile-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആണവ ശക്തി വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ ഏറ്റവും ആധുനികമായ ആണവ ശേഷിയുള്ള അഗ്നി – 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്റര്‍ ആണ് ഈ മിസൈലിന്റെ പ്രഹര ദൂരം. ഇന്നലെ രാവിലെ 9 മണിക്കാണ് ഭൂതല – ഭൂതല മിസൈല്‍ ആയ അഗ്നി – 2 വീലര്‍ ദ്വീപില്‍ നിന്നും പരീക്ഷണ അടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്‌. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള മിസൈലിന് ഒരു ടണ്‍ ഭാരം വഹിക്കാനാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിളയുടെ നിരാഹാരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

November 1st, 2011

irom-sharmila-epathram

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിലെ ഉരുക്ക് വനിതയുമായ  ഇറോം ചാനു ശര്‍മിള നിരാഹാരം തുടങ്ങിയിട്ട് ഇന്ന്  പതിനൊന്നു വര്‍ഷം തികയുന്നു.  27-ാം വയസ്സിലാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത് . വിട്ടുവീഴ്ച്ചയില്ലാതെ സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശര്‍മ്മിളക്ക്  37 വയസ്സ് കഴിഞ്ഞു.  നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മണിപ്പൂരിന്റെ ഈ ധീര വനിത. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാല്‍ മാത്രമെ നിരാഹാര സമരം  അവസാനിപ്പിക്കൂ എന്ന നിരാഹാരം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ഇവര്‍ . സമരം വിജയിക്കാതെ തന്നെ വന്നു കാണേണ്ടതില്ലെന്ന് ഇറോം ശര്‍മിളയുടെ അമ്മയും നിശ്ചയിച്ചു,  ഈ അമ്മയും മകളും പരസ്പരം കണ്ടിട്ട് പതിനൊന്നു വര്ഷം കഴിയുന്നു.  മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. അതോടെ ഈ കരി നിയമത്തിനെതിരെ സമരമുഖത്ത് ഇറങ്ങിയ ഇവര്‍ക്ക് അമ്മയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. ഇവരുടെ ഈ നിരാഹാര സമരമാണ് മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പിലെത്തിക്കാന്‍ സഹായിച്ചത്‌. ഇവര്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ ഇവരെ  അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു വരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അംബാലയില്‍ കാറില്‍ സ്‌ഫോടക ശേഖരം പിടികൂടി

October 13th, 2011

ambala car explosives-epathram

അംബാല: പഞ്ചാബിലെ അംബാല കന്റോണ്‍മെന്റ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി. അഞ്ചു കിലോ ആര്‍ഡിഎക്‌സ്, അഞ്ച്‌ ഡിറ്റണേറ്ററുകള്‍ രണ്ടു മൈനുകള്‍ എന്നിവയടങ്ങുന്ന സ്‌ഫോടക ശേഖരം ഇന്നലെ രാത്രിയാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. ഒരു ഇന്‍ഡിക കാറിന്റെ ഡിക്കിയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്‌ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ജമ്മു കാശ്‌മീര്‍ വിലാസം രേഖപ്പെടുത്തിയ ഒരു മിഠായി കവറും കാറില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

തീവ്രവാദി ആക്രമണം ലക്ഷ്യമാക്കി സ്‌ഥാപിച്ചതാണ്‌ സ്‌ഫോടക വസ്‌തുക്കളെന്ന്‌ കരുതുന്നു. വിശദമായ പരിശോധനയ്‌ക്കായി സ്‌ഫോടക വസ്‌തുക്കള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്‌ കൈമാറി. ഡല്‍ഹിയില്‍ നിന്നും ദേശീയ സുരക്ഷാ ഗാര്‍ഡും സ്‌ഥലത്തെത്തിയിട്ടുണ്ട്‌. മറ്റെവിടെയെങ്കിലും സ്‌ഫോടനം നടത്തുന്നതിന്‌ എത്തിച്ചതാകാം ഇവയെന്ന നിഗമനത്തിലാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാന്തി ടിഗ്ഗ ഇന്ത്യയുടെ ആദ്യ വനിതാ ജവാന്‍

October 3rd, 2011

shanti tigga-epathram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു വനിതയ്‌ക്കു സൈന്യത്തില്‍ ജവാനായി നിയമനം. പതിമൂന്നു ലക്ഷം ജവാന്മാരിലെ ഏക വനിതയാണു ശാന്തി. രണ്ടു കുട്ടികളുടെ അമ്മയായ ശാന്തി ടിഗ്ഗ(35)യ്‌ക്കാണ്‌ ടെറിട്ടോറിയല്‍ ആര്‍മിയുടെ 969 റെയില്‍വേ എന്‍ജിനീയറിംഗ്‌ റെജിമെന്റില്‍ നിയമനം ലഭിച്ചത്‌.

ഇതിനു മുന്‍പ്‌ യുദ്ധേതര വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്‌തികയില്‍ മാത്രമായിരുന്നു സ്‌ത്രീകളെ പരിഗണിച്ചിരുന്നത്‌. ശാരീരിക ക്ഷമതാ പരിശോധനയില്‍ 1.5 കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷ ഉദ്യോഗാര്‍ഥികളെ പിന്നിലാക്കിയതും 50 മീറ്റര്‍ 12 സെക്കന്‍ഡ്‌ കൊണ്ട്‌ ഓടിയെത്തിയതുമാണ്‌ ശാന്തിക്കു സൈന്യത്തിലേക്കുള്ള വഴിതുറന്നതെന്നു സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി.

പശ്‌ചിമ ബംഗാളിലെ ജല്‍പായ്‌ഗുഡി ജില്ലയിലെ ചാസ്ലാ റെയില്‍വേ സ്‌റ്റേഷനില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം 20005ല്‍ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ച ശാന്തി കഴിഞ്ഞവര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ വിംഗില്‍ സന്നദ്ധസേവനം ചെയ്യാന്‍ തയാറായി. സൈന്യത്തില്‍ ഓഫീസര്‍ തസ്‌തികയ്‌ക്കു താഴെ സ്‌ത്രീകള്‍ ജോലിചെയ്യുന്നില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ ശാന്തി അതിനായി ശ്രമം തുടങ്ങിയത്‌. വര്‍ഷങ്ങളായി പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന കരസേനയുടെ സൈനികവിഭാഗത്തിലെ ആദ്യവനിതയെന്ന അപൂര്‍വ ബഹുമതിയാണ് സാപ്പര്‍ ശാന്തി ടിഗ്ഗയെ തേടിയെത്തിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ശാന്തി ടിഗ്ഗ ഇന്ത്യയുടെ ആദ്യ വനിതാ ജവാന്‍


« Previous Page« Previous « ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു
Next »Next Page » സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധം »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine