കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം ഒരുക്കുന്നത് പ്രിയദര്‍ശന്‍

February 7th, 2011

കൊച്ചി: കൊച്ചി ഐ പി എല്‍ ടീമിന്റെ പ്രമോഷന്‍ ആല്‍ബം പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ തയ്യാറാക്കും. ഇതു സംബന്ധിച്ച കരാറില്‍ കൊച്ചി ടീം അധികൃതരും പ്രിയദര്‍ശനും ഒപ്പിട്ടു. അടുത്തമാസം ആദ്യത്തോടെ പ്രമോഷന്‍ ആല്‍ബം പുറത്തിറക്കാനാണ് ടീം അധികൃതര്‍ ലക്ഷ്യമിടുന്നത്.

ചെന്നൈയിലും കൊച്ചിയിലുമായായിരിക്കും ആല്‍ബം ചിത്രീകരിക്കുക. ബോളിവുഡിലെ തിരക്കേറിയ സംവിധായകനായ പ്രിയദര്‍ശന്‍ മുമ്പ് ഒരുക്കിയ ‘ഫെവിക്കോള്‍’, ‘പെപ്‌സി’ തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌പെക്ട്രം കേസ് പുതിയ വഴിത്തിരിവിലേക്ക്

February 7th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിന്റെ തുടര്‍ച്ച പോലുള്ളതും എന്നാല്‍ പൊതു ഖജനാവിന് അതിനേക്കാള്‍ ഭീമമായ നഷ്ടം വരുത്തുന്നതുമായ ഇടപാടിനെ ക്കുറിച്ചാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ അന്വേഷണം. ഐ.എസ്.ആര്‍ ഒ യുടെ വാണിജ്യവിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയായുമായി 2005 ലുണ്ടാക്കിയ കരാറാണ് രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് പ്രാഥമിക നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ യുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേവാസില്‍ നിന്നും 1000 കോടി രൂപ സ്വീകരിക്കുന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതുവഴി ദേവാസിന് 20 വര്‍ഷത്തേക്ക് 70 മെഗാഹെട്‌സ് എഫ്.ബാങ്ക് സ്‌പെക്ട്രം ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.

പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് 20 മെ.ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാന്‍ പന്തീരായിരം കോടി രൂപയിലേറെ വേണ്ടി വരുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് നിസ്സാര തുകക്ക് സ്‌പെക്ട്രം കൈമാറാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ യുടെ മുന്‍ കരാറുകളില്‍ പൊതുവായി സ്വീകരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും ദേവാസിന് വേണ്ടി മാറ്റിയെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസോ മന്ത്രിസഭയോ മതിയായ ചര്‍ച്ച നടത്താതെയായിരുന്നു കരാര്‍.

ലേലം വിളിക്കാതെ എഫ്.ബാങ്ക് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ വഴിയൊരുക്കി എന്നും സി.എ.ജി കണ്ടെത്തി. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ് 6, ജി.സാറ്റ് 6എ എന്നിവയില്‍ പത്ത് ട്രാന്‍സ് പോര്‍ട്ടറുകള്‍ വീതം ഉപയോഗിക്കാനും ദേവാസിന് കരാര്‍ പ്രകാരം ഓഫര്‍ ലഭിക്കും. 1.76 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് എഫ്.ബാങ്ക് സ്‌പെക്ട്രം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ടാറ്റയ്ക്ക് നെഹ്‌റു പുരസ്കാരം

January 3rd, 2011

ratan-tata-nano-car-epathram

ചെന്നൈ : തിങ്കളാഴ്ച ആരംഭിക്കുന്ന 98ആം ഇന്ത്യന്‍ ശാസ്ത്ര കൊണ്ഗ്രസില്‍ വെച്ച് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്കാരം സമ്മാനിക്കും. ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും നാനോ കാര്‍ വികസിപ്പിച്ചതിനും വേണ്ടിയാണ് പുരസ്കാരം എന്ന് പുരസ്കാര ദാനം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ ശാസ്ത കോണ്ഗ്രസ് അദ്ധ്യക്ഷന്‍ കെ. സി. പാണ്ടെ അറിയിച്ചു. ടാറ്റ പുരസ്കാരം സ്വീകരിക്കാനായി തിങ്കളാഴ്ചത്തെ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കും എന്ന് അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌

December 11th, 2010

digvijay-singh-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.

മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.

രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത്‌ അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.

ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.

മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ്‌ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.

കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: ,

14 അഭിപ്രായങ്ങള്‍ »

തെലങ്കാനക്ക് ആവാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേകം സംസ്ഥാനം വേണമെന്ന് ബുന്ദല്‍ഖണ്ഡ്

December 11th, 2009

പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്‍ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോപ്പന്‍‌ഹേഗന്‍ – ചൈനയും അമേരിക്കയും ഏറ്റുമുട്ടി
Next »Next Page » ഒബാമയ്ക്ക് നൊബേല്‍ – അറബ് ലോകത്തിന് അതൃപ്തി »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine