പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം

January 12th, 2015

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സു‌പ്രീം കോടതിയില്‍‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാ‍ര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.

തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.

കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം

July 11th, 2014

ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മ‌അദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാ‍ടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മ‌അദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മ‌അദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മ‌അദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.

മ‌അദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മ‌അദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എന്‍.ഡി.എ. അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

May 13th, 2014

ballot - box- epathram

ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള എന്‍. ഡി. എ. അധികാരത്തില്‍ വരുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടി. വി. തുടങ്ങിയവര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം 270 സീറ്റില്‍ അധികം വരെ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍. ഡി. എ. സഖ്യം 270 – 282 സീറ്റുകള്‍ നേടുമെന്ന് സി. എന്‍. എന്‍. – ഐ. ബി. എന്‍. പറയുമ്പോള്‍ ടൈംസ് നൌവിന്റെ കണക്കുകള്‍ പ്രകാരം എന്‍. ഡി. എ. സഖ്യം 249 സീറ്റുകളും യു. പി. എ. 148 സീറ്റുകളും മറ്റുള്ളവര്‍ 146 സീറ്റുകളും നേടുമെന്നാണ് പറയുന്നത്. ഇന്ത്യാ ടുഡെ 264 – 283 സീറ്റുകള്‍ എന്‍. ഡി. എ. നേടുമെന്നും യു. പി. എ. 110 – 120 സീറ്റുകളും മറ്റുള്ളവര്‍ 150 – 162 സീറ്റുകളും നേടുമെന്ന് പറയുന്നു. എ. ബി. പി. 273 – 283 സീറ്റുകള്‍ എന്‍. ഡി. എ. യ്ക്കും 101 സീറ്റുകള്‍ മറ്റുള്ളവര്‍ 148 സീറ്റുകളും നേടുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടി. വി. സര്‍വ്വേയില്‍ എന്‍. ഡി. എ. സഖ്യത്തിനു 289 സീറ്റുകളും യു. പി. എ. 101 മറ്റുള്ളവര്‍ 148 സീറ്റുകളുമാണ് വിജയ സാധ്യത കാണുന്നത്.

ഉത്തർ പ്രദേശില്‍ ബി. ജെ. പി. വലിയ നേട്ടം ഉണ്ടാക്കുമെന്നും ഇതിന്റെ പിന്‍ബലത്തില്‍ ബി. ജെ. പി. ഒറ്റക്ക് 240 സീറ്റുകള്‍ വരെ നേടിയേക്കും എന്നും ചില ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ബി. ജെ. പി. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക.

യു. പി. എ. യ്ക്ക് 90 – 148 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ എന്നാണ് വീവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. യു. പി. എ. എന്‍. ഡി. എ. ഇതര കക്ഷികള്‍ 150 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും പ്രവചിക്കുന്നുണ്ട്. അതേ സമയം ഡെല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് 2 മുതല്‍ 5 സീറ്റു വരെ മാത്രമേ വിജയ സാധ്യത പറയുന്നുള്ളൂ.

കേരളത്തില്‍ യു. ഡി. എഫിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. സി. എന്‍. എന്‍. ഐ. ബി. എന്‍. സര്‍വ്വെ പ്രകാരം 11 മുതല്‍ 16 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്സിനു ലഭിച്ചേക്കും. ടൈംസ് നൌ സര്‍വ്വേ 18 സീറ്റുകള്‍ വരെ യു. ഡി. എഫിനു ലഭിക്കുമെന്ന് പറയുന്നു. അതേ സമയം ഇത്തവണയും ബി. ജെ. പി. ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നാണ് ഇവരുടെ അടക്കം മിക്ക സര്‍വ്വേ ഫലങ്ങളും കണക്ക് കൂട്ടുന്നത്‍. എന്നാല്‍ ഒരു സര്‍വ്വെ ഫലം മാത്രം തിരുവനന്തപുരത്ത് ഒ. രാജഗോപാലിന്റെ വിജയ സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് പുനപരിശോധിക്കും : എയർ ഇന്ത്യാ അധികൃതര്‍

August 24th, 2013

air-india-express-flight-ePathram
ന്യൂഡൽഹി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചത് ഒരാഴ്ചക്കകം പുന പരിശോധിക്കും എന്ന് എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി, ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.

സാമ്പത്തിക വാണിജ്യ ഘടക കങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യ ങ്ങളും പരിഗണി ച്ചായിരിക്കും അനുഭാവ പൂർവം പ്രശ്‌നം പരിഹരിക്കുക. ബാഗേജ് അലവൻസ് 30 കിലോ യിൽ നിന്ന് 20 കിലോ യായി വെട്ടി ക്കുറക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് ഗൾഫിലെ പ്രവാസി ഇന്ത്യ ക്കാരുടെ പ്രതിഷേധ ത്തിന്റെ ഭാഗ മായാണ് നിവേദക സംഘം ഡൽഹിയില്‍ എത്തിയത്.

പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാർ രവി, വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, മന്ത്രിമാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം. പി. മാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു.

മൂന്നു ദിവസം തുടർച്ച യായി നടത്തിയ നിവേദന ത്തെ തുടർന്ന് മന്ത്രി കെ. സി. വേണു ഗോപാൽ നടത്തിയ സമ്മർദ്ദ ത്തെ തുടർന്നാണ് പ്രശ്‌ന പരിഹാര ത്തിനുള്ള തീരുമാനം ആയതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി നിവേദക സംഘത്തെ അറിയിച്ചത്.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാഹിം എന്നിവർക്കൊപ്പം ഡി. പി. സി. സി. സെക്രട്ടറി കെ. എൻ. ജയരാജ് എന്നിവരാണ് മന്ത്രി മാർക്കും മറ്റും നിവേദനം സമർപ്പിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ എം.എ ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു

January 20th, 2013

ബാംഗ്ലൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തി എന്ന് ആരൊപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണ്ണാടകത്തിലെ കുക്കെ സുബ്രമണ്യക്ഷേത്രത്തിലെ മാട സ്നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 26 നു സി.പി.എം നടത്തിയ സമരത്തില്‍ ബേബി പ്രസംഗിച്ചിരുന്നു. ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മാട സ്നാന. മാടസ്നാന ചെയ്താല്‍ ഐശ്വര്യം ഉണ്ടകും എന്നൊരു സങ്കല്പം ചിലര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് അനാചാരമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തത് എം.എ.ബേബിയായിരുന്നു. ഈ പ്രസംഗം പ്രകോപന പരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

22 of 301021222330»|

« Previous Page« Previous « ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ
Next »Next Page » അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine