അരുന്ധതി റോയിയുടെ വീട് ബി.ജെ.പി. ആക്രമിച്ചു

November 2nd, 2010

arundhathi-roy-epathram

ന്യൂഡല്‍ഹി : കാശ്മീര്‍ സന്ദര്‍ശിച്ചു പ്രസ്താവന നടത്തിയതിനെതിരെ അരുന്ധതി റോയിയുടെ ന്യൂഡല്‍ഹിയിലെ വസതി ഒരു സംഘം ബി. ജെ. പി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണം നടക്കുമ്പോള്‍ അരുന്ധതി വീട്ടില്‍ ഉണ്ടായിരുന്നില്ല. നൂറോളം പേര്‍ ഉള്ള സംഘമാണ് ആക്രമണം നടത്തിയത്‌. പോലീസ്‌ എത്തുന്നതിനു മുന്‍പ്‌ സംഘം വീട്ടു മുറ്റത്തെ ചെടി ചട്ടികളും മറ്റും തകത്തു. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ചിലര്‍ മോട്ടോര്‍സൈക്കിളില്‍ വന്നു ഇവരുടെ വീടിനു നേരെ കല്ലേറ് നടത്തിയിരുന്നു.

ആക്രമണത്തിന് മുന്‍പ് തന്നെ ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് വാനുകള്‍ വീടിനു മുന്‍പില്‍ സ്ഥാനം പിടിച്ചിരുന്നതായി അരുന്ധതിയുടെ ഭര്‍ത്താവ്‌ പ്രദീപ്‌ കൃഷന്‍ പോലീസിനോട് പറഞ്ഞു.

കാശ്മീരില്‍ നടക്കുന്ന പോലീസ്‌ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കുമെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിശദീകരിച്ചു കൊണ്ട് അരുന്ധതി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ്‌ ഇറക്കിയത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിശ്വാസ വോട്ടെടുപ്പില്‍ യദിയൂരപ്പയ്ക്ക് വീണ്ടും വിജയം

October 16th, 2010

ബംഗളൂരു : യദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള കര്‍ണ്ണാടകയിലെ ബി. ജെ. പി. ഗവണ്മെന്റ് ഒരാഴ്ച‌യ്ക്കിടയില്‍ നടന്ന രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിലും വിജയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു എങ്കിലും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നത്. തിങ്കളാ‍ഴ്ച നടന്ന വോട്ടെടുപ്പില്‍ സംഭവിച്ച പോലെ തന്നെ ഇത്തവണയും 106 അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

നേരത്തെ സ്പീക്കര്‍ ബൊപ്പയ്യ ചില അംഗങ്ങള്‍ക്ക് അയോഗ്യത കല്പിച്ചിരുന്നു. അയോഗ്യരാ ക്കപ്പെട്ടവരില്‍ ചില അംഗങ്ങള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി അവരുടെ ഹര്‍ജി തള്ളി. ഇതോടെ അവര്‍ക്ക് സഭയില്‍ പ്രവേശിക്കുവാനോ വോട്ടു ചെയ്യുവാനോ സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാട് താല്‍ക്കാലികമായി ശരി വെയ്ക്കപ്പെട്ടു. എന്നാല്‍ അയോഗ്യ രാക്കപ്പെട്ട അംഗങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുവാന്‍ ഉള്ള നീക്കത്തിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി

October 7th, 2010

ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.  കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി.   ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു.  ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി.  തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക്  വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ  മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകയില്‍ വിമതര്‍ പിന്തുണ പിന്‍‌വലിച്ചു

October 7th, 2010

ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ 19 എം. എല്‍. എ. മാര്‍ മുഖ്യമന്ത്രി യദിയൂരപ്പയുടെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ ബി. ജെ. പി. മന്ത്രിസഭ പ്രതിസന്ധിയിലായി. പിന്തുണ പിന്‍‌വലിച്ചവരില്‍ അടുത്തയിടെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തവരും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 12 നു വൈകീട്ട് അഞ്ചു മണിക്കകം നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള ഏക മന്ത്രി സഭയാണ് കര്‍ണ്ണാടകയിലേത്. കഴിഞ്ഞ വര്‍ഷം മന്ത്രിസഭയ്ക്ക് പ്രതിസന്ധി ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ചില മന്ത്രിമാരെ മാറ്റുകയും ചെയ്തു.  ഇവിടെ ഇടയ്കിടെ ഭരണ പ്രതിസന്ധി യുണ്ടാകുന്നത് ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിനും തലവേദന യായിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

102 of 1091020101102103»|

« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം
Next »Next Page » ഒറീസയില്‍ “ആന ദിനം” ആചരിച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine