ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

November 28th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

October 14th, 2024

media-personality-and-social-activist-gauri-lankesh-ePathram
ബെംഗളൂരു : സംഘപരിവാർ വിമര്‍ശകയായിരുന്ന, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലയാളികള്‍ ജയിലിൽ നിന്നും നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ശ്രീരാമസേന സ്വീകരണം നൽകി.

മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരെയാണ് ജന്മദേശമായ വിജയ പുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടു പോയി.

gauri-lankesh-murder-accused-get-grand-welcome-in-karnataka-ePathram

പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സംഘ പരിവാറിൻ്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ച് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികൾക്ക് വേഗം കൂട്ടാൻ 2023 ഡിസംബറില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യ വന്‍ഷി, ഋഷികേശ് ദേവഡേ കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

September 23rd, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.

‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി

July 10th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡല്‍ഹി : വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുവാൻ ക്രിമിനല്‍ നിയമ ത്തിലെ 125-ാം വകുപ്പ് പ്രകാരം നൽകാം എന്ന് സുപ്രീം കോടതി. ജീവനാംശം ദാനം അല്ല എന്നും സ്ത്രീകളുടെ അവകാശം ആണെന്നും വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി. വി. നാഗ രത്‌ന പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ജീവനാംശം തീരുമാനിക്കേണ്ടത് എന്നുള്ള വാദം സുപ്രീം കോടതി തള്ളി.

തെലങ്കാന ഹൈക്കോടതി ഉത്തരവിനു എതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അയാളുടെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നൽകണം എന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.

അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ 2017-ലാണ് മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ മോചിതരായത്. വ്യക്തി നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതർ ആയതിനാല്‍ 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ആകണം വിവാഹ മോചനം നല്‍കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരൻ്റെ വാദം. എന്നാല്‍, ഈ വാദം സുപ്രീം കോടതി തള്ളി.

പ്രസിദ്ധമായ ഷബാനു കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്നും വ്യക്തി നിയമത്തിനേക്കാള്‍ ഈ മതേതര നിയമാണ് നില നില്‍ക്കുക എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ വനിതകള്‍ക്ക് മാത്രമല്ല, എല്ലാ വനിതകള്‍ക്കും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരം ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി

May 27th, 2024

breast-feeding-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി. കേന്ദ്ര- സംസ്ഥാന അധികൃതർ ഇതിന് ലൈസൻസ് നൽകരുത് എന്നും എഫ്. എസ്. എസ്. എ. ഐ. മുന്നറിയിപ്പ് നൽകി. മുലപ്പാൽ വിൽക്കുന്നതിനും സംസ്കരിച്ച് മറ്റു ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനും ആർക്കും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.

മുലപ്പാൽ സ്വമേധയാ ദാനം ചെയ്യാവുന്നതാണ്. എന്നാൽ, ദാതാവിന് പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാൻ കഴിയില്ല. 2006 ലെ എഫ്. എസ്. എസ്. എ. ഐ. ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും അനുവദിച്ചിട്ടില്ല.

രജിസ്റ്റർ ചെയ്ത സൊസൈറ്റികളിൽ നിന്നും മുലപ്പാൽ വാണിജ്യ വത്കരിക്കാൻ നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നതായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രങ്ങളിലെ നവ ജാത ശിശുക്കൾക്കും ശിശുക്കൾക്കും നൽകാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വ്യക്തമാക്കി.

മുലയൂട്ടുന്ന മാതാക്കളിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മുലപ്പാൽ ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓൺ ലൈൻ വിൽപ്പന അധികരിച്ചു. മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വരുന്നതും മുലപ്പാൽ ഉത്പന്നങ്ങളെ കുറിച്ച് ഓൺ ലൈനിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു.

ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി രംഗത്ത് വന്നത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 421231020»|

« Previous Page« Previous « കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
Next »Next Page » ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine