ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

September 29th, 2022

supremecourt-epathram
ന്യൂഡല്‍ഹി : അവിവാഹിതർ അടക്കം എല്ലാ സ്ത്രീ കള്‍ക്കും ഗർഭച്ഛിദ്രത്തിന് അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. സുരക്ഷിതവും നിയമ പരവുമായ ഗർഭ ച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടാ എന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢ്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് ഇറക്കി. നേരത്തെ, വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ആയിരുന്നു ഗര്‍ഭ ച്ഛിദ്രത്തിന് അവകാശം ഉണ്ടായിരുന്നത്.

സ്വന്തം നിലക്ക് ഗർഭ ച്ഛിദ്രം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. സുരക്ഷിതമായ ഗർഭ ച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണ ഘടനാ പരമായ അവകാശത്തിന്‍റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രം എന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എം. ടി. പി.) പ്രകാരം വിലയിരുത്തുമ്പോൾ ഭാര്യയുടെ സമ്മതം ഇല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗം തന്നെയാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനത്തെ (ഭര്‍തൃ ബലാത്സംഗം) തുടര്‍ന്ന് ഗര്‍ഭിണി യാവുന്ന സ്ത്രീക്കും പുതിയ നിയമ ഭേദഗതി അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ട്.

നിർബ്ബന്ധ പൂർവ്വമുള്ള ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കുവാന്‍ പാടില്ല എന്നും അത്തര ത്തില്‍ ഉള്ള എതിര്‍പ്പുകള്‍ ഉണ്ടായാല്‍ അത് കുടംബ ബന്ധത്തെ തകര്‍ക്കും എന്നും വിവിധ കീഴ് കോടതി കള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

August 16th, 2022

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസകള്‍ നേര്‍ന്നു.

മാതൃ രാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പൂർണ്ണമായ ത്യാഗം അനുഷ്ഠിക്കുക എന്ന ആദർശം യുവ ജനങ്ങൾ ജീവിതത്തില്‍ പകര്‍ത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി ആഹ്വാനം ചെയ്തു.

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചു പിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യ ങ്ങള്‍ക്ക് മാതൃക ആവുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നവും ഭരണ ഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്‍റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കും.

കൊവിഡ്  മഹാമാരി ലോക സമ്പദ്‍ വ്യവസ്ഥയെ ഒട്ടാകെ ബാധിച്ചു എങ്കിലും ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ്‌ വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളി കളോടും നന്ദി പറയണം. സ്റ്റാർട്ടപ്പ് തലസ്ഥാനമായി ഇന്ത്യ മാറി. ഇന്ത്യയി‍ൽ ജനാധിപത്യം വാഴുമോ എന്ന പലരുടെയും സംശയം തെറ്റാണ് എന്നു നാം തെളിയിച്ചു.

രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൈ വരിക്കുക യാണ്. തദ്ദേശ ഭരണ സമിതികളിലെ സ്ത്രീ സാന്നിദ്ധ്യവും കോമൺ വെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

സൈനികർക്കും വിദേശത്തുള്ള നയതന്ത്ര ജീവന ക്കാർക്കും മാതൃ രാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

July 22nd, 2022

droupadi -murmu-india-s-15-th-president-ePathram
ന്യൂഡല്‍ഹി : എൻ. ഡി. എ. സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി തെരഞ്ഞെടുത്തു. ബി. ജെ. പി. യുടെ ആദിവാസി വനിതാ നേതാവും ഝാർഖണ്ഡ് മുൻ ഗവർണ്ണറുമാണ് ദ്രൗപതി മുര്‍മു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി തീരുന്ന ജൂലായ് 25 ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരം ഏല്‍ക്കും. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യ മായാണ് ഇന്ത്യന്‍ രാഷ്ട്രപതി ആവുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്‍റെ 64.03 % ശതമാനം ദ്രൗപതി മുര്‍മു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന യശ്വന്ത് സിന്‍ഹക്ക് 35.97 % മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും
Next »Next Page » ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine