ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും

August 1st, 2019

kochi-in-kerala-flood-2018-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘പ്രളയ സെസ്’ ഇന്നു  മുതല്‍ ജി. എസ്. ടി. യോടൊപ്പം ഈടാക്കും. പ്രളയാനന്തര കേരള ത്തി ന്റെ പുനര്‍ നിര്‍മ്മാ ണത്തി നായി 600 കോടി രൂപ സ്വരൂപിക്കുവാ നായി ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടു ത്തിയത്.

2019 ആഗസ്റ്റ് ഒന്നു മുതല്‍ 2021 ജൂലായ് 31 വരെ രണ്ടു വര്‍ഷ ത്തേക്ക് ഒരു ശതമാനം വീതം പ്രളയ സെസ് ജി. എസ്. ടി. യോടൊപ്പം ഈടാക്കും.

ഒരു വിഭാഗം അവശ്യ സാധന ങ്ങള്‍ ഒഴികെ യുള്ള എല്ലാ ഉപഭോഗ വസ്തു ക്കള്‍ക്കും നിര്‍മ്മാണ സാമഗ്രി കള്‍ ക്കും ഒരു ശതമാനം വില കൂടും. അഞ്ചു ശത മാനമോ അതില്‍ താഴെ യോ നികുതി യുള്ള ചരക്കു കള്‍ക്കും സേവന ങ്ങള്‍ക്കും സെസ് ഉണ്ടാകില്ല.

ഗൃഹോപകരണങ്ങളും വാഹന ങ്ങളും അടക്ക മുള്ള ഉൽപ്പന്നങ്ങൾക്ക് ഇതോ ടെ വില ക്കൂടു തല്‍ ഉണ്ടാവും. 12%, 18%, 28% ജി. എസ്. ടി. നല്‍കി വരുന്ന എല്ലാ ഉൽ പ്പ ന്നങ്ങൾക്കും പ്രളയ സെസ് നല്‍ കണം.

ജി. എസ്. ടി. ഇല്ലാത്ത പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവക്ക് സെസ് ബാധകമല്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി

July 31st, 2019

pinarayi-vijayan-epathram

ഇന്ത്യയിലെ നെതര്‍ലൻഡ്സ് സ്ഥാനപതി മാര്‍ട്ടിൻ ഡെൻ ബെര്‍ഗും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വഴി തുറന്നത് കേരളത്തിലെ 40,000 നഴ്സുമാര്‍ക്കുള്ള തൊഴിലവസരം. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലൻഡ്സിന് കേരളത്തിൽ നിന്നുള്ള നഴ്സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പു നല്‍കി. യൂറോപ്യൻ രാജ്യമായ നെതര‍്ലൻഡ്സിൽ നിലവിൽ 30000 മുതൽ 40000 നഴ്സുമാരുടെ വരെ ഒഴിവുണ്ടെന്നാണ് ഡച്ച് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചത്.

നെതര്‍ലൻഡ്സിലെ ആരോഗ്യരംഗത്തേയ്ക്ക് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണ ബോധവും തൊഴിൽ നൈപുണ്യവും പതിപ്പുളവാക്കുന്നതാണെന്ന് സ്ഥാപനപതി അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാൻ റഡിസന്‍റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍

July 28th, 2019

MURALEEDHARAN-epathram
കോഴിക്കോട് : യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തു നിന്നും മാറ്റും എന്നും അപ്പോള്‍ സമരം ചെയ്യു വാന്‍ ഇപ്പോള്‍ ഭരി ക്കുന്ന വര്‍ തയ്യാറെടുക്കണം എന്നും കെ. മുരളീ ധരന്‍ എം. പി.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭരണം ഒരു പോലെ വിമർശിക്ക പ്പെടേ ണ്ട താണ്. നരേന്ദ്ര മോഡി ക്കു പറ്റിയ ആള്‍ തന്നെയാണ് പിണ റായി വിജയന്‍. അതു കൊണ്ട് തിരു വനന്ത പുരത്ത് ഇരുന്നു കൊണ്ട് കേന്ദ്ര സർക്കാ രിനെ വിമർശി ക്കുന്ന ബുദ്ധി ജീവികൾ തങ്ങ ളുടെ തൊട്ടു മുൻപിലുള്ള യൂണി വേഴ്സിറ്റി കോളേജ് കൊല ക്കളം ആക്കു വാന്‍ കൂട്ടു നിൽക്കുന്ന മുഖ്യ മന്ത്രിയെ വിമർശി ക്കുവാൻ കൂടി തയ്യാറാവണം.

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നില നില്‍ക്കുന്നിട ത്തോളം എസ്. എഫ്. ഐ.യുടെ തേര്‍ വാഴ്ച യുണ്ടാകും. അതു കൊണ്ട് യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍, ഏത് ആളു കള്‍ തുള്ളി യാലും ശരി അവിടെ നിന്നും ആ കോളേജ് മാറ്റും. ഇത് ചരിത്ര മ്യൂസിയം ആക്കു കയോ പൊതു സ്ഥലമാക്കി മാറ്റു കയോ വേണം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുഡിഎഫ് നേതൃത്വത്തിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങി തീരുമാനം എടുത്തു: പി ജെ ജോസഫ്

July 26th, 2019

p.j.joseph-epathram

കോട്ടയം: കോട്ടയം ജില്ലാ പഞ്ചയാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി മുന്നണിവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവർ അങ്ങനെ തീരുമാനം എടുത്തത്. സംഭവത്തിൽ നേതൃത്വത്തിനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസനത്തിനുള്ളിൽ ആരാണ് ശക്തിയെന്ന് അറിയുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് പി ജെ ജോസഫ് മറുപടി പറഞ്ഞു. ജോസ് കെ മാണിയുടെ ശക്തി കണ്ടാണ് യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കിൽ ജില്ലയിൽ ഞങ്ങളുടെ ശക്തിയെന്തെന്ന് ഏതാനും ദിവസത്തിനുള്ളിൽ തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോലീസും കെ. എസ്. യു. ക്കാരും ഏറ്റു മുട്ടി : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്
Next »Next Page » യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine