സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു

February 3rd, 2018

kerala-speaker -p-sree-rama-krishnan-ePathram
കൊച്ചി : സർക്കാർ ചെലവിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍ 49,900 രൂപ യുടെ കണ്ണട വാങ്ങിയ തിനെ ച്ചൊല്ലി വിവാദം പുകയുന്നു. ബജറ്റ് അവതരണ ത്തില്‍ സര്‍ക്കാര്‍ കടുത്ത ധന പ്രതിസന്ധി യില്‍ ആണെന്നും ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലി ക്കണം എന്നും ധന മന്ത്രി തോമസ് ഐസക് നിർദ്ദേശി ച്ചതിനു തൊട്ടു പിറകെ യാണ് സ്പീക്കറുടെ കണ്ണട വിഷയം പുറത്തു വന്നത്.

മെഡിക്കല്‍ റീ- ഇമ്പേഴ്‌സ് മെന്റ് പ്രകാരം സ്പീക്കറുടെ പേരില്‍ 49,900 രൂപ കണ്ണട വാങ്ങിയ വക യിൽ കൈപ്പ റ്റിയ തുക യില്‍ കണ്ണടയുടെ ഫ്രെയി മിന് 4900 രൂപയും ലെൻസിന് 45,000 രൂപയും എന്നാണു വിവരാ വകാശ രേഖ കളിൽ കാണുന്നത്.

എന്നാൽ, കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേ ശിച്ചത് ഡോക്ടര്‍ ആണെന്നും വില കുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യം അല്ലായി രുന്നതി നാല്‍ വില കൂടിയത് വാങ്ങി യാലേ പ്രശ്‌നം പരിഹരി ക്കുവാന്‍ സാധിക്കൂ എന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത്തരം ലെന്‍സ് വാങ്ങി ക്കേണ്ടി വന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ പറ്റിയത് ഫ്രെയിം ആയി രുന്നു അതിനു വില കുറവാണ് എന്നും വിമര്‍ശന ങ്ങള്‍ക്കു മറു പടി യായി സ്പീക്കര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

February 1st, 2018

transport-minister-of-kerala-ak-saseendran-ePathram

തിരുവനന്തപുരം : എന്‍. സി. പി. നേതാവ് എ. കെ. ശശീ ന്ദ്രൻ വീണ്ടും മന്ത്രയായി സത്യ പ്രതി ജ്ഞ ചെയ്തു. ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടു ത്തു. ചടങ്ങില്‍ മുഖ്യ മന്ത്രിയും മന്ത്രി മാരും എന്‍. സി. പി. സംസ്ഥാന പ്രസിഡണ്ട് ടി. പി. പീതാം ബരന്‍ അടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.

തോമസ് ചാണ്ടി രാജി വെച്ചതി നാല്‍ ഗതാ ഗത വകുപ്പ് വീണ്ടും ശശീന്ദ്രനു തന്നെ ലഭിക്കും. ഫോണ്‍ കെണി വിവാദ ത്തെ തുടര്‍ന്ന് ആയി രുന്നു അന്ന് ഗതാഗത മന്ത്രി യായിരുന്ന എ. കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വെച്ചത്.

കേസില്‍ തിരു വനന്ത പുരം സി. ജെ. എം. കോടതി അദ്ദേഹ ത്തെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. ഇതേ തുടര്‍ ന്നാണ് പത്തു മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് എത്തു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി

January 31st, 2018

orange-and-blue-indian-passport-ePathram
തിരുവനന്തപുരം : പാസ്സ്പോര്‍ട്ട് ഓറഞ്ച് നിറം ആക്കി മാറ്റു വാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന് എതി രായ ഹര്‍ജി യില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാ രിനോട് വിശദീകരണം തേടി.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ രണ്ടാംകിട പൗരന്‍ മാരായി പരിഗണി ക്കുന്ന വിധ ത്തിലാണ് പുതിയ മാറ്റം എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് കൊല്ലം സ്വദേശികളാ യ ഷംസുദ്ധീന്‍, ഷാജഹാന്‍ എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി യിലാണ് കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടിയത്.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ. സി. ആര്‍) പാസ്സ് പോര്‍ ട്ടുകള്‍ക്ക് ഓറഞ്ച് നിറവും എമി ഗ്രേഷന്‍ പരിശോധന ആവശ്യം ഇല്ലാത്ത വർക്ക് നീല നിറവും നല്‍കു വാനും പാസ്സ് പോര്‍ട്ട് ഉടമയുടെ അഡ്രസ്സും എമി ഗ്രേഷന്‍ സ്റ്റാറ്റസും പാസ്സ് പോര്‍ട്ടി ന്റെ അവ സാന പേജി ല്‍ നിന്ന് ഒഴി വാക്കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നു.

വ്യക്തി കളുടെ സ്വകാര്യത യിലേക്കും അഭി മാന ബോധ ത്തി ലേക്കും ഉള്ള കടന്നു കയറ്റമാണ് ഈ നടപടി യിലൂ ടെ ഉണ്ടാ വുക. കൂടാതെ, വ്യക്തി ഗത വിവര ങ്ങള്‍ ഉള്‍ ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കു വാ നുള്ള തീരു മാന ത്തെയും ഹര്‍ജി യില്‍ ചോദ്യം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ യോഗ്യത യും സാമ്പത്തിക ശേഷിയും കുറ ഞ്ഞ വര്‍ക്ക് അഭി മാന ക്ഷതം ഉണ്ടാക്കു ന്നതും അവരെ രണ്ടാം കിട പൗരന്‍ മാരായി പരിഗണി ക്കുന്നതു മാണ് പാസ്സ് പോര്‍ട്ടി ന്റെ നിറം മാറ്റുന്ന നടപടി യിലൂടെ എന്നും തുല്യത ക്കുള്ള അവ കാശ ത്തിനു മേല്‍ നടത്തുന്ന ഗുരു തര മായ കടന്നു കയറ്റമാണ് ഇത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടുന്നു.

ജസ്റ്റിസ്സു മാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവര്‍ അട ങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാ രിനോട് വിശദീ കരണം തേടിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു

January 30th, 2018

bus_epathram
തിരുവനന്തപുരം : മിനിമം ചാര്‍ജ്ജ് പത്തു രൂപ യാക്കി ഉയർത്തണം എന്നാവശ്യ പ്പെട്ട് ഉടമകള്‍ നടത്തു വാണ് തീരു മാനി ച്ചിരുന്ന ബസ്സ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുടമ കളു മായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെക്കാന്‍ തീരുമാനി ച്ചത്.

ജനുവരി 31 മുതല്‍ ബസ്സ് ഒാപ്പറേറ്റേഴ്സ് കോണ്‍ഫെഡറേ ഷനും ഫെബ്രു വരി ഒന്നു മുതൽ ഓള്‍ കേരള ബസ്സ് ഓപ്പ റേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി യു മാണ് പണിമുടക്ക് പ്രഖ്യാ പിച്ചി രുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്കു വര്‍ദ്ധനക്കു ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരു മാനം എടുക്കാത്ത സാഹചര്യ ത്തിലാ യിരുന്നു പണി മുടക്ക് പ്രഖ്യാപിച്ചത്.

മിനിമം ചാര്‍ജ്ജ് പത്തു രൂപ യാണ് ഉടമകള്‍ ആവശ്യ പ്പെടുന്നത് എങ്കിലും എട്ടു രൂപ യാക്കു വാനാണ് സര്‍ ക്കാര്‍ ആലോചി ക്കുന്നത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വർദ്ധിപ്പിച്ചാലും വിദ്യാര്‍ത്ഥിക ളുടെ നിരക്ക് കൂട്ടിയില്ല എങ്കില്‍ തീരുമാനം അംഗീകരിക്കില്ല എന്നാണു ബസ്സ് ഉടമ കളുടെ നിലപാട്.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചി ട്ടുണ്ട് എന്നും നാള ത്തെ മന്ത്രി സഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും എന്നും മുഖ്യ മന്ത്രി അറി യിച്ചിട്ടുണ്ട് എന്ന് സംഘടനാ പ്രതിനിധി കൾ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

January 29th, 2018

ottan-thullal-artist-kala-mandalam-geethanandan-ePathram
തൃശ്ശൂര്‍ : ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട യിലെ അവിട്ടത്തൂര്‍ മഹാ ശിവക്ഷേത്ര ത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു കൊണ്ടി രിക്കെ കുഴഞ്ഞു വീഴുക യായി രുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രി യില്‍ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

നൃത്ത സംവിധായിക ശോഭന യാണ് ഭാര്യ. സനല്‍ കുമാര്‍, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍.

ottan-thullal-perform-by-geethanandan-ePathram

കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസി പ്പിക്കുന്ന ഗീതാനന്ദന് തൊള്ളാ യിര ത്തോളം ശിഷ്യ ന്മാരുണ്ട്. 33 വര്‍ഷം കലാ മണ്ഡല ത്തില്‍ അദ്ധ്യാ പക നായി രുന്നു.

‘കമലദളം’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തിയ അദ്ദേഹം ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’,’വധു ഡോക്ടറാണ്’ തുടങ്ങി നിരവധി സിനിമ കളില്‍ അഭിന യിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ
Next »Next Page » സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine