പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

December 14th, 2015

prime-minister-narendra-modi-ePathram
കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന ത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊച്ചി യിയിൽ എത്തി. തിങ്കളാഴ്ച വൈകു ന്നേരം 4.10 ന് വ്യോമ സേനാ വിമാന ത്തില്‍ കൊച്ചി യിലെ നാവിക സേന യുടെ വ്യോമ താവള ത്തിലാണ് പ്രധാന മന്ത്രി ഇറങ്ങിയത്.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ അടക്ക മുള്ള പ്രമുഖര്‍ പ്രധാന മന്ത്രിയെ സ്വീക രിക്കാന്‍ എത്തിയിരുന്നു.

- pma

വായിക്കുക: ,

Comments Off on പ്രധാന മന്ത്രി നരേന്ദ്ര മോഡി കേരള ത്തില്‍

ഒല്ലൂര്‍ പള്ളിക്കെതിരെ കേസുകൊടുത്താല്‍ വിശ്വാസികള്‍ വിവാഹം മുടക്കും?

December 14th, 2015

തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍‌കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.

സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

December 13th, 2015

pinarayi-vijayan-epathram
കൊച്ചി : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ തിന്റെ കാരണം ചോദിച്ചും വിമര്‍ശിച്ചും പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ച് ഔദ്യോഗിക മായി കത്തയച്ചത്. ആ ക്ഷണ പ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യ മന്ത്രി തന്നോടൊപ്പം വേദി പങ്കി ടേണ്ട തില്ല എന്നു തീരുമാനി ച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടി യുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യ മായ എന്തു തെളി വാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജന ങ്ങള്‍ ക്കാകെ ആഗ്രഹമുണ്ട്. മുഖ്യ മന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തുന്ന പ്രധാന മന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസി ലെ പ്രതി യുമാ യാണ് വേദി പങ്കിടുന്നത്.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാ ദന ച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിഷയ ത്തിലാണ് പിറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

‘വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാര ണത്തി നെതിരെ യഥാ വിധി നിയമ നടപടി എടുക്കാതെ ഒളിച്ചു കളിച്ച യു. ഡി. എഫ്. സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയ തയ്ക്കും അതിന്റെ കുടിലത കള്‍ക്കും വിനീത വിധേയ മായി കീഴടങ്ങി യതിന്റെ കൂലി യാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടു ന്നത്.’ എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലഭിച്ചത് എന്ന് പിണറായി വിജയന്‍

പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി

December 13th, 2015

chief-minister-oommen-chandi-ePathram
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങി ലേക്ക് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി. ഇക്കാര്യം ആവശ്യ പ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബ റില്‍ ആണ് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാന മന്ത്രി ക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രി യുടെ ക്ഷണം.

എന്നാല്‍ എസ്.എന്‍. ട്രസ്റ്റി ന്റെയും എസ്.എന്‍.ഡി.പി. യുടേയും ക്ഷണം സ്വീകരി ച്ചാണ് പ്രധാന മന്ത്രി വരുന്നത് എന്നാണ് സംഘാടകര്‍ വിശദീ കരിച്ചി രുന്നത്. അതിനാല്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകര്‍ തീരുമാനി ക്കും എന്നാണ് എസ്. എന്‍. ഡി. പി. വ്യക്ത മാക്കിയി രുന്നത്.

പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കരുത് എന്ന് നിര്‍ദ്ദേശി ച്ചത് ഏറെ വിവാദം ആയിരുന്നു. ബി.ജെ.പി. നേതൃത്വ ത്തി ന്റെയും പ്രധാന മന്ത്രി യുടെ ഓഫീസി ന്റെയും എതിര്‍പ്പാണ് മുഖ്യ മന്ത്രി യുടെ പിന്‍ മാറ്റ ത്തിന് പിന്നില്‍.

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാ പ്പള്ളി നടേശ ന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് മുഖ്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

ചൊവ്വാഴ്ച കൊല്ലത്ത് നടക്കുന്ന പ്രതിമാ അനാച്ഛാദന പരിപാടി യില്‍ മുഖ്യ മന്ത്രി പങ്കെടുക്കു ന്നതില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന് വെള്ളാ പ്പള്ളി തന്നെ യാണ് മുഖ്യ മന്ത്രി യെ അറി യിച്ചത്.

‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യോട് വെള്ളാ പ്പള്ളി ടെലി ഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു. ബി. ജെ. പി. യുടെ ആവശ്യ പ്രകാര മാണ് വെള്ളാ പ്പള്ളിയുടെ അഭ്യര്‍ത്ഥന.

- pma

വായിക്കുക: , ,

Comments Off on പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം

December 13th, 2015

oommen-chandy-epathram
കൊല്ലം : ബി. ജെ. പി. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശി ച്ചത് അനു സരി ച്ചാണ് ആര്‍. ശങ്കറി ന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കി യത് എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം.

മുഖ്യ മന്ത്രി ഉണ്ടെങ്കില്‍ പ്രധാനമന്ത്രി പങ്കെടു ക്കില്ല എന്ന ഭീഷണി ആയി രുന്നു ബി. ജെ. പി. കേന്ദ്ര നേതൃത്വം മുന്നോട്ടു വെച്ചത് എന്നറി യുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടു ക്കാന്‍ പാടില്ല എന്നും പ്രധാന മന്ത്രി കേരള ത്തില്‍ എത്തുന്ന ആദ്യ ചടങ്ങ് ആയതിനാല്‍ പൂര്‍ണ്ണ മായും ഒരു ‘മോഡി ഷോ’ ആയിരിക്കണം എന്നും ആയിരുന്നു ബി.ജെ.പി.കേന്ദ്ര നേതൃത്വ ത്തിന്റെ ആവശ്യം.

പ്രതിമ അനാച്ഛാദന ചടങ്ങ് 45 മിനിട്ട് പരിപാടിയാണ്. അതില്‍ 35 മിനിട്ടാണ് പ്രധാന മന്ത്രി യുടെ പ്രസംഗം. മുഖ്യമന്ത്രിയെ ഒഴി വാക്കിയ തോടെ ചടങ്ങില്‍ മോഡി യുടെ പ്രസംഗ സമയവും വര്‍ദ്ധിക്കും. മുഖ്യമന്ത്രി യെ അദ്ധ്യക്ഷന്‍ ആയി തീരുമാനി ച്ചിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു.

പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ പ്രധാന മന്ത്രി മാത്രമെ പ്രസംഗി ക്കാന്‍ സാദ്ധ്യത യുള്ളു. അങ്ങനെ ചടങ്ങ് പൂര്‍ണ്ണ മായും ‘മോഡി ഷോ’ ആക്കി മാറ്റുവാനാണ് ബി. ജെ. പി. ശ്രമി ക്കുന്നത്. ഇക്കാര്യ ത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസും ഇടപെട്ട തായി സൂചന യുണ്ട്. മുഖ്യ മന്ത്രി യെ ക്ഷണിച്ച് നോട്ടീസില്‍ പേരു വെച്ച തിനാല്‍ മാറ്റാന്‍ ആവില്ല എന്ന് എസ്. എന്‍. ഡി. പി. നേതൃത്വം അറിയിച്ചു എങ്കിലും ബി. ജെ. പി. കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.

ഇതേ ത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തില്‍ ചില കേന്ദ്ര ങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ട് വെള്ളാപ്പള്ളി നടേശന്‍ മുഖ്യ മന്ത്രിയെ അറിയി ച്ചിരുന്നു. ‘ഒഴിഞ്ഞു നിന്ന് സഹായിക്കണം’ എന്ന് ഉമ്മന്‍ ചാണ്ടി യോട് വെള്ളാപ്പള്ളി ടെലിഫോണില്‍ അഭ്യര്‍ത്ഥി ക്കുക യായിരുന്നു.

പ്രതിമ അനാച്ഛാദന പരിപാടി ‘സര്‍ക്കാര്‍ ചടങ്ങ്’ അല്ല എന്നും മുഖ്യ മന്ത്രി യുടെ സാന്നിദ്ധ്യം അനിവാര്യമല്ല എന്നുമാണ് ബി. ജെ. പി. നേതൃത്വം നല്‍കുന്ന വിശദീ കരണം.

ശിവ ഗിരി തീര്‍ത്ഥാടന സമ്മേളന ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെ യുള്ള നേതാക്കള്‍ പങ്കെടു ക്കുന്നു ണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി. നേതാ ക്കള്‍ക്ക് ക്ഷണം ഇല്ല. ഇതിനുള്ള മറുപടി ആയി ട്ടാണ് ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ മുഖ്യ മന്ത്രി യെ അകറ്റി നിര്‍ത്തുന്നത് എന്നുള്ള സൂചനയും ബി. ജെ. പി. നേതാക്കള്‍ നല്‍കുന്നു.

- pma

വായിക്കുക: , , ,

Comments Off on മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാന മന്ത്രി പങ്കെടുക്കില്ല എന്ന ഭീഷണി കാരണം


« Previous Page« Previous « പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് അന്വേഷിക്കണം : എ. കെ. ആന്റണി
Next »Next Page » പ്രതിമാ അനാച്ഛാദന ത്തിന് പ്രധാന മന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine