പീഢനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചെരിഞ്ഞു

July 25th, 2012

elephant-chained-epathram

ഗുരുവായൂര്‍ : ആന പ്രേമികളെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചരിഞ്ഞു. പാ‍പ്പാന്മാരുടെ പീഢനത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥ യിലായിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന അര്‍ജ്ജുന്‍ വെള്ളിയാഴ്ച രാവിലെ ആണ് ചെരിഞ്ഞത്. ഏതാനും ദിവസങ്ങളായി ആനയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നു. വേദനയും ക്ഷീണവും മൂലം ആന നില്‍ക്കുവാന്‍ ആകാതെ തളര്‍ന്നു വീണിരുന്നു. അന്ത്യ സമയത്ത് മറ്റൊരാനയുടെ പാപ്പാനായ സുരേഷാണ് അര്‍ജ്ജുനനെ പരിപാലിച്ചിരുന്നത്.

പ്രമുഖ വ്യവസായി നന്ദിലത്ത് ഗോപുവാണ് 1997 സെപ്റ്റംബറില്‍ അര്‍ജ്ജുനനെ നടയ്ക്കിരുത്തിയത്. ഇരുപത്തെട്ട് വയസ്സു പ്രായമുള്ള അര്‍ജ്ജുനന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ലക്ഷണത്തികവൊത്ത കൊമ്പന്മാരില്‍ ഒരുവന്‍ ആയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിരവധി എഴുന്നള്ളിപ്പുകള്‍ക്ക് അര്‍ജ്ജുനന്‍ പതിവുകാരനായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം അര്‍ജ്ജുനന്റെ പാപ്പാന്‍ ആയി ജോലി ചെയ്തിരുന്ന മണികണ്ഠനെ അടുത്തിടെ ആണ് ഇന്ദ്രസെന്‍ എന്ന ആനയിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ജ്ജുനന്റെ മൂന്നു മാസം മുമ്പ് പുതിയ പാപ്പാന്‍ നടത്തിയ ഭേദ്യം ചെയ്യലാണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്. വലിയ കോൽ ഉള്‍പ്പെടെ ഉള്ള അയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ ആനയുടെ മുന്‍‌കാലിലെ (നടയിലെ) അസ്ഥി ഒടിഞ്ഞിരുന്നു. ഇതിന്റെ ഫലമായി കാലില്‍ നീരും പഴുപ്പും ഉണ്ടായി. ഇത് പിന്നീട് ശരീരത്തില്‍ പടരുകയായിരുന്നു. ചികിത്സകള്‍ നടത്തിയെങ്കിലും കാലിന്റെ എല്ലു ഒടിഞ്ഞ് പഴുപ്പ് വ്യാപിച്ചാല്‍ ആനകള്‍ രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്.

ശാ‍ന്ത സ്വഭാവക്കാരനായ അര്‍ജ്ജുനനില്‍ പുതുതായി വന്ന പാപ്പാന്‍ ആനയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയുള്ള ആള്‍ അല്ല. ആനകളെ മര്‍ദ്ദിക്കുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനുമാണ്. ശക്തമായ തൊഴിലാളി യൂണിയന്‍ ഉള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനകളെ പീഢിപ്പിക്കുകയും വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യാതിരിക്കുന്ന പാപ്പാന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാ‍രികള്‍ തയ്യാറാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ പേരിനൊരു അന്വേഷണത്തിനപ്പുറം അര്‍ജ്ജുനനന്റെ കൊലപാതകി കള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഒരു വിഭാഗം ആന പ്രേമികള്‍ പറയുന്നത്.

ആനപ്പണി അറിയാത്തവരും ആനകളുടെ സ്വഭാവം അറിഞ്ഞ് പെരുമാറാത്തവരുമായ പാപ്പാന്മാരാണ് ആനകളുടെ ജീവനു ഭീഷണിയായി മാറുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖരായ ആനകളുടെ പാപ്പാന്മാരെ അടുത്തിടെ മാറ്റിയിരുന്നു. പുതിയ പാപ്പാന്മാര്‍ ആനയില്‍ കയറുമ്പോള്‍ അവയെ ചട്ടത്തിലാക്കുവാന്‍ പലപ്പോഴും അശാസ്ത്രീയമായ മൂന്നാം മുറയാണ് പ്രയോഗിക്കുന്നത്. മിക്കവാറും രാത്രിയിലാണ് ഭേദ്യം ചെയ്യല്‍ നടക്കുക. ഇത്തരത്തില്‍ നടത്തുന്ന പ്രയോഗത്തിനു ആനപ്പണി അറിയാത്തവരും എത്തുന്നു. ആനയെ അറിഞ്ഞ് അടിക്കണം എന്ന മുതിർന്ന പാപ്പാന്മാരുടെ ഉപദേശം പുതു തലമുറക്കാര്‍ ചെവിക്കൊള്ളാറില്ല. ഇതാണ് പലപ്പോഴും അപകടത്തിനു വഴി വെയ്ക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പാപ്പാന്മാരുടെ ക്രൂരമായ കെട്ടിയഴിക്കലിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് മുറിവാലന്‍ മുകുന്ദന്‍ എന്ന ആന. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു കാല്‍ ഒടിഞ്ഞു. കഴിഞ്ഞ പതിനാറു വര്‍ഷമായി മൂന്നു കാലില്‍ കെട്ടും തറിയില്‍ നില്‍ക്കുകയാണ് ഈ കൊമ്പൻ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തടവുകാരുടെ ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്ക്

July 25th, 2012

വിയ്യൂര്‍: വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലിലെ വാര്‍ഡന്മാരെ ഒരു കൂട്ടം തടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂരില്‍ നിന്നും അടുത്തിടെ വിയ്യൂരിലേക്ക് മാറ്റിയ തടവുകാരാണ് ഉച്ചയോടെ ആക്രമണത്തിനു തുടക്കമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ എന്ന ഹെഡ്‌ വാര്‍ഡനും, ഷെഫി, മനോജ്, അജീഷ് തുടങ്ങിയ വാര്‍ഡൻമാര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ നടന്ന ആക്രമണത്തെ പറ്റി അന്വേഷണം നടത്തുവാന്‍ ജയില്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്‍ ചെരിഞ്ഞു

July 25th, 2012

elephant-on-lorry-epathram

കോട്ടയം: സുഖ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന തോട്ടയ്ക്കാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തികേയന്‍ എന്ന ആന അപകടത്തില്‍ പെട്ട് ചെരിഞ്ഞു. അമിത വേഗത്തില്‍ പോകുകയായിരുന്ന ലോറി റോഡിലെ ഹമ്പില്‍ തട്ടാതിരിക്കുവാന്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് മസ്തകം ലോറിയുടെ ക്യാബിനില്‍ ഇടിക്കുകയും ഒപ്പം സൈഡില്‍ ഉണ്ടായിരുന്ന തടിയുടെ ചട്ടക്കൂട് ഒടിഞ്ഞ് ആനയുടെ കാലില്‍ വീഴുകയും ചെയ്തു. കാല്‍ തടിക്കുള്ളില്‍ കുടുങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനയുടെ മസ്തകത്തിനും കാലിനും തുമ്പിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അപകടത്തില്‍ പെട്ട ആന മണികൂറുകളോളം ചികിത്സ കിട്ടാതെ ലോറിയില്‍ തന്നെ തളര്‍ന്നു കിടന്നു. ആനയ്ക്ക് നാട്ടുകാര്‍ വെള്ളവും ഭക്ഷണവും നല്‍കി. അപകടം നടന്ന് പതിനാലു മണിക്കൂറുകൾ കഴിഞ്ഞാണ് ആന ചെരിഞ്ഞത്.

പോലീസും ഫയര്‍ ഫോഴ്സും എത്തി തടിയും വടവും അറുത്തു മാറ്റി. ആനയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പല തവണ അധികരികളെ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വരാന്‍ മടിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതർ എത്തി. മൃഗ ഡോക്ടര്‍ എത്തുവാന്‍ വൈകി. വൈകുന്നേരം ക്രെയിന്‍ കൊണ്ടു വന്ന് ബെല്‍റ്റിട്ട് ആനയെ ലോറിയില്‍ നിന്നും ഇറക്കി. നിറയെ ഹമ്പുകള്‍ ഉള്ള ഈ റൂട്ടില്‍ ലോറി ഡ്രൈവര്‍ സാജന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ലക്ഷങ്ങള്‍ വിലയുള്ള ആനകളെ വളരെ അലക്ഷ്യമായി ലോറിയില്‍ കൊണ്ടു പോകുന്നതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പന്‍ കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തശ്ശന്‍ ശിവശങ്കരൻ‍) വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ നിന്നും തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചെരിയുകയായിരുന്നു. ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോള്‍ ഷോക്കടിച്ച് ആന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആന പരിപാലന രംഗത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ അധികൃതരും ആനയുടമകളും പാപ്പാന്മാരും തയ്യാറാകാത്തതിന്റെ ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. പാപ്പാന്മാരുടെ ക്രൂരമായ പീഢനത്തിന്റെ ഫലമായി ഗുരുവായൂര്‍ ദേവസ്വത്തിലെ അര്‍ജ്ജുന്‍ എന്ന ആന കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. ആനയുടമ കൂടിയാ‍യ വനം മന്ത്രി ഗണേശ് കുമാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഗുണപരമായ പല നടപടികളും എടുത്തു വരുന്നുണ്ടെങ്കിലും ഇനിയും വേണ്ടത്ര ജാഗ്രത പോരാ എന്നതിന്റെ തെളിവാണ് തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്റേയും ഗുരുവായൂര്‍ അര്‍ജ്ജുനന്റേയും ദാരുണമായ അന്ത്യങ്ങള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

July 25th, 2012

moral-policing-epathram

കായംകുളം: കായംകുളത്ത് ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ശബരീഷിന് പരിക്കേറ്റു. കപുതിയിടം ജംഗ്‌ഷനു സമീപമുള്ള എൻ. എസ്. എസ്. കരയോഗത്തിനു സമീപം വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ഒരു സംഘം ശബരീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പിന്നീട് അക്രമികള്‍ ശബരീഷിന്റെ വീട്ടില്‍ പിതാവ് മഹേഷ് കുമാറിനേയും അമ്മയേയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സദാചാര പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളും മത തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ പരസ്പരം സംസാരിച്ചു നിന്ന യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ ഒരു സംഘടനയുടെ ഓഫീസില്‍ ബന്ദിയാക്കി വെയ്ക്കുകയും ഉണ്ടായി. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രസ്ഥാവന നടത്തിയിട്ടും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവണ്ടികളില്‍ പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 25th, 2012

violence-against-women-epathram

തൃശ്ശൂര്‍: സംസ്ഥാനത്ത് തീവണ്ടി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അധികവും ലൈംഗിക ആക്രമണങ്ങളാണ് നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും അക്രമികള്‍ക്കെതിരെ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നുണ്ട്.

തിരുവനന്തപുരം – ചെന്നൈ മെയിലില്‍ തിങ്കളാഴ്ച രാത്രി ഒരു സ്ത്രീയെ പീഢിപ്പിക്കുവാന്‍ ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയും ബി. എസ്. എഫ്. ജവാനുമായ സത്യനെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തു.

ജനശതാബ്ദി എക്സ്പ്രസ്സില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിനിയായ ബി. ടെക്. വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാക്രമണത്തിനു ശ്രമിച്ച കോട്ടയം പോലീസ് ക്യാമ്പിലെ ജീവനക്കാരനെ കഴിഞ്ഞ ദിവസം റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ സംഭവത്തില്‍ നടപടിയെടുക്കുവാന്‍ വിസ്സമ്മതിച്ചെന്നും പിന്നീട് മാധ്യമങ്ങളുടെയും ഡി. വൈ. എഫ്. ഐ. പോലുള്ള യുവജന സംഘടനകളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയുണ്ടായതെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാരുന്നവര്‍ക്കെതിരെ പരാതി നല്‍കിയാലും വേണ്ടത്ര ജാഗ്രതയോടെ കേസ് കൈകാര്യം ചെയ്യുവാന്‍ റെയില്‍‌വേ അധികൃതര്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കും. ഷൊര്‍ണ്ണൂര്‍ സ്വദേശിനി സൌമ്യയെ ട്രെയിന്‍ യാത്രയ്ക്കിടെ വള്ളത്തോള്‍ നഗറില്‍ വച്ച് അതിക്രൂരമായി ലൈംഗിക പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ അറസ്റ്റു ചെയ്ത പ്രതി ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍
Next »Next Page » സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine