ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധം

July 26th, 2012

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി

July 25th, 2012

tk-hamsa-epathram

മലപ്പുറം: വി.എസ്സിനെ പരസ്യമായി പരിഹസിച്ച സംസ്ഥാന സമിതി അംഗം ടി. കെ. ഹംസയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കോലിട്ടിളക്കൽ പ്രയോഗത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‘ഏറനാടന്‍ തമാശ’ എന്ന് പറഞ്ഞു ലഘൂകരിക്കാനാണ് ശ്രമം നടത്തിയത്. ഔദ്യോഗിക വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മലപ്പുറം ജില്ലാ ഘടകത്തിന് ഇത് ഓര്‍ക്കാപ്പുറത്ത് ഒരടിയായി ഒപ്പം ഔദ്യോഗിക പക്ഷത്തിനും കനത്ത തിരിച്ചടിയായി. ഹംസയുടെ വിവാദമായ ഏറനാടന്‍ തമാശ ഇങ്ങനെ “‘സര്‍ക്കാരിന് പിണറായിയെ കുടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അച്യുതാനന്ദനെ പ്രതിയാക്കിക്കൂടേ. എങ്കില്‍ ഒരു എടങ്ങേറ് ഒഴിവാകും. നമ്മള് കുടുങ്ങിയ നേരത്തൊക്കെ കോലിട്ടു തിരുകുന്നത് അയാളല്ലേ. ഇത് പറയാന്‍ എനിക്കൊരു മടിയുമില്ല. എപ്പോഴൊക്കെ പാര്‍ട്ടിക്ക് അപകടം വരുന്നുണ്ടോ അപ്പോഴൊക്കെ കോലിട്ടു തിരുകലാണ് അയാള്‌ടെ പണി” മെയ് 21ന് മലപ്പുറത്ത് പാങ്ങ് ചേണ്ടിയില്‍ സി. പി. എം. മേഖലാ ജാഥയുടെ സമാപന യോഗത്തിലാണ് ഹംസ ഈ വിവാദ തമാശ പറഞ്ഞത് തുടര്‍ന്ന് വി. എസും ഹംസയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഢനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചെരിഞ്ഞു

July 25th, 2012

elephant-chained-epathram

ഗുരുവായൂര്‍ : ആന പ്രേമികളെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചരിഞ്ഞു. പാ‍പ്പാന്മാരുടെ പീഢനത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥ യിലായിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന അര്‍ജ്ജുന്‍ വെള്ളിയാഴ്ച രാവിലെ ആണ് ചെരിഞ്ഞത്. ഏതാനും ദിവസങ്ങളായി ആനയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നു. വേദനയും ക്ഷീണവും മൂലം ആന നില്‍ക്കുവാന്‍ ആകാതെ തളര്‍ന്നു വീണിരുന്നു. അന്ത്യ സമയത്ത് മറ്റൊരാനയുടെ പാപ്പാനായ സുരേഷാണ് അര്‍ജ്ജുനനെ പരിപാലിച്ചിരുന്നത്.

പ്രമുഖ വ്യവസായി നന്ദിലത്ത് ഗോപുവാണ് 1997 സെപ്റ്റംബറില്‍ അര്‍ജ്ജുനനെ നടയ്ക്കിരുത്തിയത്. ഇരുപത്തെട്ട് വയസ്സു പ്രായമുള്ള അര്‍ജ്ജുനന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ലക്ഷണത്തികവൊത്ത കൊമ്പന്മാരില്‍ ഒരുവന്‍ ആയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിരവധി എഴുന്നള്ളിപ്പുകള്‍ക്ക് അര്‍ജ്ജുനന്‍ പതിവുകാരനായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം അര്‍ജ്ജുനന്റെ പാപ്പാന്‍ ആയി ജോലി ചെയ്തിരുന്ന മണികണ്ഠനെ അടുത്തിടെ ആണ് ഇന്ദ്രസെന്‍ എന്ന ആനയിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ജ്ജുനന്റെ മൂന്നു മാസം മുമ്പ് പുതിയ പാപ്പാന്‍ നടത്തിയ ഭേദ്യം ചെയ്യലാണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്. വലിയ കോൽ ഉള്‍പ്പെടെ ഉള്ള അയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ ആനയുടെ മുന്‍‌കാലിലെ (നടയിലെ) അസ്ഥി ഒടിഞ്ഞിരുന്നു. ഇതിന്റെ ഫലമായി കാലില്‍ നീരും പഴുപ്പും ഉണ്ടായി. ഇത് പിന്നീട് ശരീരത്തില്‍ പടരുകയായിരുന്നു. ചികിത്സകള്‍ നടത്തിയെങ്കിലും കാലിന്റെ എല്ലു ഒടിഞ്ഞ് പഴുപ്പ് വ്യാപിച്ചാല്‍ ആനകള്‍ രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്.

ശാ‍ന്ത സ്വഭാവക്കാരനായ അര്‍ജ്ജുനനില്‍ പുതുതായി വന്ന പാപ്പാന്‍ ആനയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയുള്ള ആള്‍ അല്ല. ആനകളെ മര്‍ദ്ദിക്കുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനുമാണ്. ശക്തമായ തൊഴിലാളി യൂണിയന്‍ ഉള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനകളെ പീഢിപ്പിക്കുകയും വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യാതിരിക്കുന്ന പാപ്പാന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാ‍രികള്‍ തയ്യാറാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ പേരിനൊരു അന്വേഷണത്തിനപ്പുറം അര്‍ജ്ജുനനന്റെ കൊലപാതകി കള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഒരു വിഭാഗം ആന പ്രേമികള്‍ പറയുന്നത്.

ആനപ്പണി അറിയാത്തവരും ആനകളുടെ സ്വഭാവം അറിഞ്ഞ് പെരുമാറാത്തവരുമായ പാപ്പാന്മാരാണ് ആനകളുടെ ജീവനു ഭീഷണിയായി മാറുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖരായ ആനകളുടെ പാപ്പാന്മാരെ അടുത്തിടെ മാറ്റിയിരുന്നു. പുതിയ പാപ്പാന്മാര്‍ ആനയില്‍ കയറുമ്പോള്‍ അവയെ ചട്ടത്തിലാക്കുവാന്‍ പലപ്പോഴും അശാസ്ത്രീയമായ മൂന്നാം മുറയാണ് പ്രയോഗിക്കുന്നത്. മിക്കവാറും രാത്രിയിലാണ് ഭേദ്യം ചെയ്യല്‍ നടക്കുക. ഇത്തരത്തില്‍ നടത്തുന്ന പ്രയോഗത്തിനു ആനപ്പണി അറിയാത്തവരും എത്തുന്നു. ആനയെ അറിഞ്ഞ് അടിക്കണം എന്ന മുതിർന്ന പാപ്പാന്മാരുടെ ഉപദേശം പുതു തലമുറക്കാര്‍ ചെവിക്കൊള്ളാറില്ല. ഇതാണ് പലപ്പോഴും അപകടത്തിനു വഴി വെയ്ക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പാപ്പാന്മാരുടെ ക്രൂരമായ കെട്ടിയഴിക്കലിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് മുറിവാലന്‍ മുകുന്ദന്‍ എന്ന ആന. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു കാല്‍ ഒടിഞ്ഞു. കഴിഞ്ഞ പതിനാറു വര്‍ഷമായി മൂന്നു കാലില്‍ കെട്ടും തറിയില്‍ നില്‍ക്കുകയാണ് ഈ കൊമ്പൻ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തടവുകാരുടെ ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്ക്
Next »Next Page » ഏറനാടന്‍ തമാശ ഏശിയില്ല ടി. കെ. ഹംസയ്ക്കെതിരെ നടപടി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine