മോഹന്‍ലാല്‍ ബ്ലോഗിന് പിന്നാലെ ഫേസ്ബുക്കിലും സജ്ജീവമാകുന്നു‍!

June 3rd, 2012

mohan lal-epathram
നടന്‍ മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ സജ്ജീവമാകുന്നു. ബ്ലോഗ്‌ എഴുത്തില്‍ നേരത്തെ സജ്ജീവമാണ്. ലാലിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ നിരവധി അക്കൌണ്ടുകളുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യാജന്മാര്‍ ആയതിനാലാണ് സ്വന്തമായി ഒരു ഒറിജിനല്‍ അക്കൌണ്ട് തുടങ്ങുന്നത്. ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യന്‍ എന്ന പേരില്‍ ആണ് അദ്ദേഹം അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ സജീവസാന്നിദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. ബ്ലോഗ് എഴുത്തിലൂടെയും സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം മോഹന്‍ലാല്‍ യഥാസമയം പങ്കുവെയ്ക്കാറുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ മോഹന്‍ലാല്‍ ബ്ലോഗില്‍ അപലപിച്ചിരുന്നതു ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍‌കരയില്‍ കനത്ത പോളിംഗ് ആര് കരകയറുമെന്ന് 15ന് അറിയാം

June 3rd, 2012

election-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 82 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച ഔദ്യോഗിക സമയ പരിധിയായ അഞ്ചു മണി കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്തു ശതമാനത്തിലധികം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. 1960ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനം പോളിംഗ് ആണ് നെയ്യാറ്റിന്‍‌കരയില്‍ ഇതിന് മുന്‍പുള്ള കനത്ത പോളിംഗ്. അതിയന്നൂര്‍ പഞ്ചായത്തിലാണ്‌ ഉയര്‍ന്ന പോളിംഗ് ‌. ഇവിടെ 82.4 ശതമാനമാണ്‌ പോളിംഗ്‌. തിരുപുറം(81.8), ചെങ്കല്‍(77.4), കുളത്തൂര്‍(82.3), കാരോട്‌(78.6) നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി(78.2) എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം ഉയര്‍ന്നതോടെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷയുണ്ട് എന്നാല്‍ ആശങ്കയും ഇല്ലാതില്ല. ഫല പ്രഖ്യാപനം ജൂണ്‍ 15നാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടപടി ഉണ്ടാവും : പിണറായി

June 2nd, 2012

pinarayi-vijayan-epathram

കണ്ണൂർ : ചന്ദ്രശേഖരൻ വധത്തിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കും എന്ന് സി. പി. ഐ. എം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ അറിയിച്ചു. കൂത്തുപറമ്പിൽ സഖാവ് ഇ. കെ. നായനാർ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടോ എന്ന കാര്യം പാർട്ടി പരിശോധിക്കും. പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുകയും ചെയ്യും. വലതു പക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഫലമായാണ് പാർട്ടിയെ ഈ വധത്തിന് ഉത്തരാവാദിയായി ചിത്രീകരിക്കുന്നത്. ഇതല്ലാതെ പാർട്ടിയ്ക്ക് ഈ വധവുമായി യാതൊരു ബന്ധവുമില്ല എന്ന നിലപാട് പിണറായി വിജയൻ ആവർത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓച്ചിറ വധം : പ്രതിക്ക് വധശിക്ഷ

June 2nd, 2012

death-noose-epathram

മാവേലിക്കര : ഓച്ചിറയിൽ 34 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്ത വിശ്വരാജന് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട വിധവയുടെ മകൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രതിയോട് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വഭാവമുള്ള ആളാണെന്നും കോടതി നിരീക്ഷിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് സ്ത്രീ പീഡന കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസും പ്രതിയ്ക്കെതിരെയുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വധശിക്ഷ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൂസമരം: ആദിവാസികള്‍ അറസ്റ്റില്‍
Next »Next Page » നടപടി ഉണ്ടാവും : പിണറായി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine