മുല്ലപ്പെരിയാര്‍ : ജനവികാരം ഉണര്‍ത്തരുത് എന്ന് സുപ്രീം കോടതി

December 14th, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അടിയന്തിരമായി ഭീഷണിയില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. തമിഴ്നാടും കേരളവും ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എ. എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.

ജല നിരപ്പ്‌ 136 അടിയായി നിലനിര്‍ത്തണം എന്നും കോടതി തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി

December 13th, 2011

oommen-chandy-epathram

കൊച്ചി: സുപ്രീം കോടതി വിധി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാമിന്‍റെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പക്ഷെ കേരളത്തിന്‍റെ പല ആവശ്യങ്ങളും ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല. തുടര്‍ച്ചയായ ഭൂകമ്പം കാരണം ജനങ്ങളിലുണ്ടായ ആശങ്ക സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നേയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

Comments Off on സുപ്രീം കോടതി വിധി തിരിച്ചടിയല്ല: ഉമ്മന്‍ചാണ്ടി

ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

December 13th, 2011

idukki-epathram

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ ഈ ആവശ്യം ഉന്നയിച്ച് തമിഴ് വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രകടനം. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടത്. ഇവര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്ന വരാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

-

വായിക്കുക: , , ,

Comments Off on ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം

തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

December 13th, 2011

koothambalam-trissur-epathram

തൃശൂര്‍: തൃശൂര്‍ രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ കൂത്തമ്പലം കത്തിച്ചതാണ് എന്ന് സൂചന. കത്തിയ തൂണിന് അരികില്‍ നിന്നും വെടി മരുന്നിന്റെ അംശം കണ്ടെത്തിയതാണ് സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണം, കൂടാതെ പ്രദേശത്ത്‌ വെടി മരുന്നിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി സാക്ഷികള്‍ പറയുന്നു. ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍ സംഭവം നടന്ന ഇടം പരിശോധന നടത്തയ ശേഷം വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറും. ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അട്ടിമറിയാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും

December 13th, 2011

wayanad_pass-epathram

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ജനുവരി രണ്ടിന് തുടങ്ങി ഒരുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കും. ലോറികള്‍ക്കായി അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിക്കും. മൈസൂര്‍- ഗോണികുപ്പ – തലശ്ശേരി, ബാവലി -മാനന്തവാടി-തലശ്ശേരി, കല്‍പ്പറ്റ-നിലമ്പൂര്‍, ഗുണ്ടില്‍പ്പേട്ട – പാലക്കാട്- കോയമ്പത്തൂര്‍, കല്‍പ്പറ്റ- വൈത്തിരി- തരുവണ-കുറ്റ്യാടി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍. തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രവൃത്തി സമയം തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഡോ. പി. ബി. സലീം അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ എം. എല്‍. എമാരായ സി. മോയിന്‍കുട്ടി, എം. വി. ശ്രേയാംസ്കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. എല്‍. പൗലോസ്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

വായിക്കുക: ,

Comments Off on വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും


« Previous Page« Previous « സോപ്പില്‍ ചിപ്പ് ഘടിപ്പിച്ച് സര്‍വേ വിദേശികളെ ചോദ്യം ചെയ്തു
Next »Next Page » തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine