അണക്കെട്ടിന്‍റെ ചോര്‍ച്ച ശക്തം; പേടിക്കേണ്ട അവസ്ഥ – പെറ്റീഷന്‍ കമ്മിറ്റി

December 21st, 2011

thomas-unniyadan-epathram

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി  ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ്‌ ഉണ്ണിയാടന്‍‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. കെ. സാനുവിന്

December 21st, 2011

mk-sanu-epathram

കൊച്ചി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാഹിത്യ പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. എം. കെ. സാനുവിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രമായ ‘ബഷീര്‍ ഏകാന്ത വീഥിയിലെ അവധൂതന്‍ ‘ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം.  ശ്രീ നാരായണ ഗുരു, കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, എം. സി. ജോസഫ്, ബഷീര്‍, ചങ്ങമ്പുഴ, മാമ്മന്‍ മാപ്പിള തുടങ്ങി അടുത്ത കാലത്ത് പി. കെ. ബാലകൃഷ്ണന്‍, വൈലോപ്പള്ളി തുടങ്ങി നിരവധി പ്രമുഖരുടെ ജീവചരിത്രവും എം. കെ. സാനു രചിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും

December 20th, 2011

കാസര്‍കോട്: ജില്ലയില്‍ നടപ്പ് വര്‍ഷം 250 ഹെക്ടര്‍ പ്രദേശത്ത് പച്ചക്കറി-നെല്‍കൃഷി പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കാസര്‍കോട് ബ്ളോക്കില്‍ മധൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക, ചെമ്മനാട്, ബേഡഡുക്ക, ദേലംപാടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഞ്ചേശ്വരം ബ്ളോക്കില്‍ മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍ മേഖലയിലെ പാടശേഖരങ്ങളുമാണ് നെല്‍കൃഷി പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

-

വായിക്കുക:

Comments Off on കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും

വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്

December 18th, 2011

Veena-Malik-epathram
മുംബൈ: ഷൂട്ടിങ്ങിനിടയില്‍ കാണാതായ പാക്കിസ്ഥാന്‍ സിനിമാ നടി വീണാ മാലിക്ക് പാക്ക്സ്ഥാനിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ്‌ നടിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ വന്നത്. വീണയുടെ തിരോധാനം സംബന്ധിച്ച് അവരുടെ മാനേജര്‍ പോലീസില്‍ പരാതി നല്കിയിരുന്നു.

വിസ തീരാറായതിനെ തുടര്‍ന്ന് അതു പുതുക്കുവാനായി നടി രഹസ്യമായി വാഗ അതിര്‍ത്തി വഴി പാക്കിസ്താനില്‍ എത്തുകയായിരുന്നു എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങളുടെ കളിത്തോഴിയായ വീണ ഏറ്റവും ഒടുവില്‍ എഫ്. എച്ച്. എം എന്ന മാസികയുടെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണക്ക് മത മൗലീക വാദികളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ മാഗസിനില്‍ വന്ന നഗ്ന ചിത്രങ്ങള്‍ തന്റെതല്ലെന്നും താന്‍ അപ്രകാരം നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും വീണ വ്യക്തമാക്കി. പ്രസ്തുത ചിത്രങ്ങള്‍ കൃതൃമിമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് നടി പ്രസാധകര്‍ക്കെതിരെ കേസു കൊടുക്കുകയും

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ എത്തി

December 18th, 2011

vilasini-teacher-azhikodu-epathram
അമ്പത് വര്‍ഷത്തിനു ശേഷം വിലാസിനി ടീച്ചറും അഴീക്കോട് മാഷും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി. തൃശ്ശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു പ്രണയതിലേയും പിന്നീട് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളിലേയും നായികാ നായകന്മാരുടെ പുനസ്സമാഗമം. കയ്യില്‍ ഒരുപിടി റോസാപൂക്കളുമായാണ്‌ അസുഖ ബാധിതനായി ആസ്പത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനിടീച്ചര്‍ എത്തിയത്.

കണ്ടയുടനെ വിലാസിനി ടീച്ചറല്ലേ എന്ന് അഴീക്കോട് ചോദിച്ചു. അടുത്തിരുന്ന് അസുഖ വിവരങ്ങള്‍ തിരക്കി. എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നു പോലെ നോക്കാം എന്ന് വിലാസിനിടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഇതു കേള്‍ക്കുവാനായത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ അഴീക്കോട് ടീച്ചറുടെ ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരാകരിച്ചു. ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു. വിഷമമുണ്ടോ എന്ന അഴീക്കോടിന്റെ ചോദ്യത്തിനു വിഷമമില്ലെന്നും ഇത് തന്റെ തലവിധിയാണെന്നും അവര്‍ മറുപടി നല്‍കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയാകില്ലെന്ന് പറഞ്ഞാണ്‌ ടീച്ചര്‍ പിരിഞ്ഞത്.

വിലാസിനി ടീച്ചര്‍ തിരുവനന്തപുരത്ത് ബി.എഡിനു പഠിക്കുന്ന സമയത്താണ്‌ ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് ആ വിവാഹം നടന്നില്ല. ഇരുവരും അവിവാഹിതരായി ജീവിച്ചു. അസുഖ ബാധിതനായി അഴീക്കോട് ആസ്പത്രിയില്‍ കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തനിക്ക് കാണുവാന്‍ ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.കാണുന്നതില്‍ തനിക്ക് വിരോധം ഇല്ലെന്ന് അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണ്‌ കൊല്ലം അഞ്ചലില്‍ നിന്നും തൃശ്ശൂരിലെ ആസ്പത്രിയില്‍ ടീച്ചര്‍ എത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപെരിയാര്‍ പ്രസ്താവന; ചിദംബരത്തിനെതിരെ വ്യാപക പ്രതിഷേധം
Next »Next Page » വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട് »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine