ജോര്‍ജ്ജിനെതിരെ ബാലന്‍ പരാതി നല്‍കി

November 4th, 2011

ak-balan-epathram

തിരുവനന്തപുരം : ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് തന്നെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന് മുന്‍ മന്ത്രി എ. കെ. ബാലന്‍ മുഖ്യമന്ത്രിക്കും ഡി. ജി. പി. ക്കും പരാതി നല്‍കി. പട്ടിക ജാതി അതിക്രമ നിരോധന നിയമപ്രകാരം പി. സി. ജോര്‍ജ്ജിനെതിരെ കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിക്കാത്തതിനാലാണ് ഈ കാര്യത്തില്‍ നടപടി ഒന്നും ഇത് വരെ സ്വീകരിക്കാഞ്ഞത് എന്നായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞിരുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും

November 3rd, 2011

anoop-jacob-epathram

തിരുവനന്തപുരം: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും. അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും യു. ഡി. എഫിന്റെ നിലപാട് അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. പിറവത്ത് താന്‍ മത്സരിക്കില്ലെന്നും എന്നാല്‍ മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാതിക്കുടം ഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് പത്തുപേര്‍ ആശുപത്രിയില്‍

November 2nd, 2011

കാതിക്കുടം: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോമ്പൗണ്ടിനകത്തെ ബയോഗ്യാസ് പ്ളാന്‍റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം പത്ത് സമീപവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എന്‍.കെ. ഉണ്ണി, ആര്‍ദ്ര സുനില്‍, ധീരജ് സുനില്‍, ഭവാനി, അര്‍ജുനന്‍, ആദിത്യന്‍, സൂര്യജിത്ത്, സൂര്യ, ആര്യ, ചന്ദ്രശേഖരന്‍, പ്രസാദ് എന്നിവരെയാണ്ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഉണ്ണിയെയാണ് നില ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ഇവര്‍ക്ക്  കടുത്ത ശ്വാസതടസ്സവും ബോധക്ഷയവും ഛര്‍ദിയും അനുഭവപ്പെടുന്നു. മാരകമായ രാസമാലിന്യവും വിഷപ്പുകയും പരിസരത്താകെ പടര്‍ന്നിരിക്കുകയാണ്.  മാലിന്യം പൊട്ടിയൊഴികി  കമ്പനി പരിസരമാകെ   നിറഞ്ഞിരിക്കുകയാണ്. മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നതുവരെ കമ്പനിയില്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് പ്ളാന്‍റ് പണിത 15 അടി ഉയരവും 6000 ചതുരശ്രയടി വീതിയുമുള്ള കമ്പനിയിലെ മാലിന്യമുപയോഗിച്ച് ബയോഗ്യാസ് നിര്‍മിക്കാന്‍ പണിത കൂറ്റന്‍ ടാങ്ക്  ഭീകരശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.  കിലോമീറ്ററുകള്‍ക്കപ്പുറം പൊട്ടിത്തെറി യുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. . പരിസരമാകെ മാലിന്യത്തോടൊപ്പം വിഷപ്പുകയും പരിസരമാകെ പരന്നു. ശബ്ദംകേട്ടതോടെ  ജനങ്ങള്‍ ഭയന്നോടി. പൊട്ടിത്തെറിച്ചത്. ജപ്പാന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്ന ടാങ്ക് സമ്മര്‍ദം മൂലമാണ് പൊട്ടിത്തെറിച്ചത്. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും രാസ മാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നതിനാല്‍ ഉണ്ടാകുന്ന ജല മലിനീകരണത്തിന് എതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരരംഗത്ത് ഉണ്ട്. ഈ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യാനോ, സമരത്തെ ജനങ്ങളിലേക്ക് എത്തിക്കുവാനോ പല മാധ്യമങ്ങളും വിമുഖത കാണിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് ഈ വിഷയം ഏറ്റെടുത്തത്‌.
സംഭവമറിഞ്ഞയുടന്‍ ഡെ. കലക്ടര്‍ ഇ.വി. സുശീല, ആര്‍.ഡി.ഒ എന്‍.അനില്‍കുമാര്‍, തഹസില്‍ദാര്‍ ഷാജി  ഊക്കന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ഫ്രാന്‍സിസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിഡ് എന്നിവര്‍ അപകടസ്ഥലത്തെത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. നരേന്ദ്രപ്രസാദ് നിറം മങ്ങാത്ത പ്രതിഭ

November 1st, 2011

narendraprasad-actor-epathram

“ കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ”

-:നരേന്ദ്രപ്രസാദ്

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. നാടക രംഗത്ത് നിന്നും താന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയിലേക്ക് ചേക്കേറി. കച്ചവട സിനിമയെ ഇഷാമില്ലാഞ്ഞിട്ടും അതില്‍ വ്യാപരിച്ചു. സാധാരണക്കാര്‍ക്കിടയില്‍ സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, എന്നൊന്നും അത്ര പരിചിതമല്ലെങ്കിലും ചലച്ചിത്രനടന്‍ എന്ന നിലയില്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അദ്ദേഹത്തെ അറിയാം. ചലച്ചിത്ര അഭിനയത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോള്‍ എന്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ ആദ്യമാ‍യഭിനയിച്ചു.  തുടര്‍ന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തലസ്ഥാനം എന്ന ച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. എങ്കില്‍തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.

വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. സൗപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും ശ്രദ്ധിക്കപെട്ട  നാടകം, അതിന് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള്‍ ലഭിച്ചു നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയത് മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടറായി നരേന്ദ്രപ്രസാദ്  സേവനമനുഷ്ടിക്കുമ്പോളാണ്. ഈ മഹാ പ്രതിഭ  2003 നവംബര്‍ 3നു വിട പറയുമ്പോള്‍ മലയാള സാഹിത്യത്തിനും നാടകരംഗത്തിനും തീരാ നഷടമാണ് ഉണ്ടായത്‌. ഇന്നേക്ക് അദ്ദേഹം വിട പറഞ്ഞിട്ട് എട്ടു വര്ഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം

November 1st, 2011

election-ink-mark-epathram

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പിറവത്ത്  വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ  സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നു. ടി.എം. ജേക്കബിന്റെ മകന്‍  അനൂപ് ജേക്കബിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യം എന്നാല്‍ പിറവത്ത് ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ്‌  ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര് ഭരണം നടത്തുന്നത്‍. അതിനാല്‍ തന്നെ പിറവം സീറ്റ് നിര്‍ണ്ണായകമാണ്.  കേവലം 154 വോട്ടിനാണ് കഴിഞ്ഞ തവണ ടി.എം. ജേക്കപ്പ് പിറവത്തു നിന്നു വിജയിച്ചതെന്നത് യു.ഡി.ഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തികയറിയതിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയില്‍ ഇളവു വരുത്തിയതും,  കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പും,  ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിയമ സഭയ്ക്കകത്തും പുറത്തും നിരന്തരം നടത്തുന്ന പ്രസ്ഥാവനകളുമെല്ലാം  ജനങ്ങളില്‍ സര്‍ക്കാറിനെ സംബന്ധിച്ച് മോശം പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശവിധേയനാകുന്നതും, മന്ത്രി ഗണേശ് കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, രണ്ടു എം.എല്‍.എ മാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിയ നിയമസഭയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിനെ സംബന്ധിച്ച് ഏറേ  ദോഷകരമായി മാറി. സ്മാര്‍ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുവാനായതും ഒരു രൂപക്ക് അരിവിതരണം ആരംഭിച്ചതുമെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോയി.   വി.എസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.  കോണ്‍ഗ്രസ്സിനകത്തെയും ഘടക കക്ഷികളിലേയും അസ്വാരസ്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന  പശ്ചാത്തലത്തില്‍ പിറവത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും വിജയിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍. ബാലകൃഷ്ണ പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ വ്യാപക പ്രതിഷേധം
Next »Next Page » ആര്‍. നരേന്ദ്രപ്രസാദ് നിറം മങ്ങാത്ത പ്രതിഭ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine