വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി

September 25th, 2011
family plannning-epathram
കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കരുതെന്നു ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വിമന്‍സ് കോഡ് ബില്ല് സര്‍ക്കാറിനു ഇന്നലെ സമര്‍പ്പിച്ചു.  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധക്ഷനായ 12 അംഗങ്ങളുള്ള സമിതിയാണ് സമിതിയാണ്  വിമന്‍സ് കോഡ് ബില്‍ തയ്യാറാക്കിയത്.  കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്നും രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം രൂപ പിഴയോ മൂന്നു മാസം തടവോ ആണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ദമ്പതിമാരില്‍ ഇരുകൂട്ടരുടേയും സമ്മത പ്രകാരം വിവാഹ മോചനങ്ങള്‍ കോടതിക്ക് പുറത്തുവച്ച് സധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം അനുവദിക്കും വിധം സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സൌകര്യം എല്ലാ ആസ്പത്രികളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമപരമായി വിവാഹ മോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടായാല്‍ അത് മറ്റൊരു കുടുമ്പത്തിലെ അംഗമായി കണക്കാക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ചില ശുപാര്‍ശകള്‍ക്കെതിരെ മത സംഘടനകള്‍ രംഗത്തു വന്നു. വിമന്‍സ് കോഡ് ബില്ല് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയെന്നാണ് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ബില്ലിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നും  ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മത സംഘടകള്‍ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തുവരുവാന്‍ സാധ്യതയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട്

September 25th, 2011

brinda-karat-epathram

കോഴിക്കോട്‌ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ്‌ കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.

മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ്‌ ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത്‌ എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.

വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക്‌ വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ്‌ നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാദാപുരത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

September 24th, 2011

Bomb-epathram

കോഴിക്കോട്: നാദാപുരം കുന്നംകോട് ടൌണിലുള്ള ഹെല്‍ത്ത് സെന്ററിനു സമീപത്ത് നിന്നും 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. റോഡിലെ ഓവുചാലില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ബോംബുകള്‍. രാവിലെ ഒമ്പതു മണിയോടെയാണ് നാദാപുരം പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു

September 24th, 2011
elephant-epathram
കുമളി:പെരിയാര്‍  കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത്  25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു.  ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു.  മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്.  ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി  സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല.  വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍  ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു

September 24th, 2011
siby-malayil-B.Unnikrishnan-epathram
കൊച്ചി: ഫെഫ്കയുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും സിബി മലയിലും ജനറല്‍ സെക്രട്ടറിസ്ഥാനത്തു നിന്നും ബി.ഉണ്ണികൃഷ്ണനും രാജിവെച്ചു. കൊച്ചിയില്‍ വെള്ളിയാഴ്ച നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തിനിടയില്‍ തികച്ചും നാടകീയമായിട്ടായിരുന്നു ഇരുവരുടേയും രാജി പ്രഖ്യാപനം. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ ദേശീയ സംഘട്നയില്‍ (ഐഫെക്) ഫെഫ്‌കയ്ക്ക് അഫിലിയേഷന്‍ ലഭിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് തങ്ങളുടെ രാജിയെന്നാണ് ബി.ഉണ്ണികൃഷണന്‍ വ്യക്തമാക്കിയത്. ജനറല്‍ കൌണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ കണ്ടെത്തും വരെ കണ്‍‌വീനര്‍ സ്ഥാനത്തു തുടരുവാന്‍ ബി.ഉണ്ണികൃഷണോട് ഫെഫ്ക കോര്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »


« Previous Page« Previous « ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി
Next »Next Page » ആന്ത്രാക്സ് മൂലം പിടിയാന ചരിഞ്ഞു »



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine