ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി

July 28th, 2011

വാടാനപ്പള്ളി: നിരവധിവര്‍ഷം ആതുരസേവനം നടത്തിയിരുന്ന കന്യാസ്ത്രീ ഹിന്ദുയുവാവിനെ വിവാഹംചെയ്തു. കംപ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയുള്ള പരിചയമാണ് പ്രണയവിവാഹത്തില്‍ കലാശിച്ചത്. തളിക്കുളം നമ്പിക്കടവില്‍ പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സനോജാണ് അങ്കമാലി കാലടി സെന്റ് ജോസഫ് ആന്റ് സെന്റ് മാര്‍ക്ക്സ് കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന ഡോ. റൈബി വര്‍ഗീസിനെ വിവാഹം ചെയ്തത്. ജൂലൈ 20നായിരുന്നു വിവാഹം. മസ്കത്ത് ഗള്‍ഫാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സനോജ് ചാറ്റിങ്ങിലൂടെയാണ് ഡോക്ടര്‍ റൈബിയെ പരിചയപ്പെട്ടത്. കാര്‍ഡിയോളജിയില്‍ എംഡിയെടുത്ത് ഉക്രൈനില്‍ ജോലിചെയ്യുകയായിരുന്നു റൈബി. 19ന് ഇരുവരും നാട്ടിലെത്തി. കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് റൈബിയുടെ സഹോദരന്‍ തോമസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനോജ് വാടാനപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്ഐ വി ഐ സഗീറും സംഘവും ഇരുകൂട്ടരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ രമ്യമാക്കി. പൊലീസിനും നാട്ടുകാര്‍ക്കും ലഡുനല്‍കിയാണ് ദമ്പതിമാര്‍ മടങ്ങിയത്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

പി.എം.താജ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

July 27th, 2011

p.m.taj-epathram

കോഴിക്കോട്: കേരളത്തിന്റെ സഫ്ദര്‍ ഹഷ്മി എന്നറിയപ്പെടുന്ന പ്രമുഖ നാടകപ്രവര്‍ത്തകനായിരുന്ന അന്തരിച്ച പി.എം താജിന്റെ അനുംസരണ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കമായി.  തെരുവുനാടകങ്ങളോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. 27 മുതല്‍ 30 വരെ നീളുന്നതാണ് അനുസ്മരണ പരിപാടികള്‍. നാടകങ്ങള്‍, അനുസ്മരണ പരിപാടികള്‍, മുഖാമുഖം, നാടകപ്രവര്‍ത്തകരുടെ കൂട്ടായമ, കുട്ടികളുടെ നാടകാവതരണം തുടങ്ങി വിപുലമായ പരിപാടികളാണ് താജിന്റെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ചിട്ടുള്ളത്.  28 നു വൈകുന്നേരം സെന്‍‌ട്രല്‍ ലൈബ്രറി ഹാള്‍ പരിസരത്ത് അനുസ്മരണം നടക്കും.

1956 ജനുവരി 3ന് പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി കോഴിക്കോട്ട് ജനിച്ച പി.എം.താജ് കോഴിക്കോട്ടെ ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ നാടകങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിലനിന്നിരുന്ന നാടക സങ്കല്പങ്ങളില്‍ നിന്നും വിഭിന്നമായി ജനകീയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരുവു നാടകങ്ങളിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന രീതിയിലായിരുന്നു താജിന്റെ നാടകങ്ങള്‍. അമ്മാവനും പ്രമുഖ നാടക കൃത്തുമായിരുന്ന കെ.ടി.മുഹമ്മദിന്റേതില്‍ നിന്നും വിഭിന്നമായി തെരുവുനാടക പ്രസ്ഥാനത്തിന്റെ വേറിട്ട വഴിയിലൂടെയായിരുന്നു താജ് ആദ്യകാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇരുപതാം വയസ്സില്‍ 1977-ല്‍ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ പെരുമ്പറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രെഹതിന്റേയും ഗ്രോട്ടോവ്സ്കിയുടേയും മറ്റും നാടക സങ്കല്പങ്ങള്‍ താജിന്റെ നാടകങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സോ പ്രചോദനമോ ആയിത്തീര്‍ന്നിട്ടുണ്ട്. കനലാട്ടം എന്ന നാടകം ഇതിന്റെ സാക്ഷ്യമാണ്. തുടര്‍ന്ന് വന്ന രാവുണ്ണിയെന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്കെണിയില്‍ കുടുങ്ങി നിസ്സഹായനായി നില്‍ക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥയെ വരച്ചുകാട്ടിയ ആ നാടകം ഇന്നും പ്രസക്തമാണ്. കുടുക്ക, കുടിപ്പക, കണ്‍കെട്ട്, തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ മറ്റു രചകളില്‍ ചിലതാണ്. രചയിതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. 1979-ല്‍ “കനലാട്ടം“ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താജ് “യുവധാര” എന്ന മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവുനാടകങ്ങളിലൂടെ  കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അതുല്യ കലാകാരന്‍  1990- ജൂലൈ 29ന്  അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി

July 27th, 2011

mv-jayarajan-epathram

കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. പി. ശിവകുമാര്‍ എന്ന മലയാള കഥയിലെ കറുത്ത ഹാസ്യക്കാരന്‍

July 27th, 2011

ചെറുകഥയെ കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു വായനക്കാരനിലേക്ക് കടന്നു കയറിയ എഴുത്തുക്കാരനാണ് വി. പി. ശിവകുമാര്‍, കറുത്ത ഹാസ്യത്തിന്റെ തികവാര്‍ന്ന ഒരു പരീക്ഷണമായിരുന്നു പാര എന്ന കഥ. സ്ക്ലീറോ ഡര്മ്മ എന്ന അകാലവാര്‍ദ്ധാക്യം രോഗം പിടിപ്പെട്ട ഒരു മകനെ നോക്കുന്ന അമ്മയുടെ കഥയാണ് അമ്മ വന്നു. രാജാവ്‌, മലയാള കഥാ ശാഖക്ക് ഇത്തരത്തില്‍ ഒരുപറ്റം കഥകള്‍ വേഗത്തില്‍ നല്‍കി സക്കറിയ തുറന്നിട്ട വഴിയിലൂടെ തന്റെതായ ഒരു പുതു വഴി വെട്ടിത്തുറന്നു കൊണ്ട് ജീവിതത്തില്‍ നിന്നും വേഗത്തില്‍ നടന്നകന്ന വി. പി. ശിവകുമാര്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് (1993 ജൂലായ്‌ 27) പതിനെട്ടു വര്ഷം തികയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹനാപകടത്തില്‍ സംവിധാകന്‍ ജോഷിയുടെ മകളടക്കം 3 പേര്‍ മരിച്ചു

July 26th, 2011

ചെന്നൈ: തമിഴ്ന്‌നാട്ടിലെ മഹാബലിപുരത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിനി രാധിക, തൃശ്ശൂ‍ര്‍ സ്വദേശി അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്. ചെന്നൈ ഇന്‍ഫോസിസില്‍ ജോലിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോളായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിന്റെ മുന്‍‌ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു
Next »Next Page » വി. പി. ശിവകുമാര്‍ എന്ന മലയാള കഥയിലെ കറുത്ത ഹാസ്യക്കാരന്‍ »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine