സ്കൂള്‍ വാന്‍ മറിഞ്ഞു അഞ്ചു മരണം

February 17th, 2011

van-mishap-kerala-epathram

തിരുവനന്തപുരം: കഴക്കൂട്ടത്ത്  കരിക്കകം ക്ഷേത്രത്തിനടുത്ത് പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളായ ആര്‍ഷ ബൈജു, ഉജ്ജ്വല്‍, അച്ചു, ജിനന്‍ എന്നിവരും ആയ വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു എന്നിരുമാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് കുട്ടികളില്‍ അഞ്ജു എന്ന കുട്ടിയുടെ നില ഗുരുതരമാണ്. മറ്റു കുട്ടികള്‍ അപകട നില തരണം ചെയ്തു.   അപകടത്തില്‍ പെട്ടവരെ കിംസ് ഹോസ്പിറ്റലിലും ലോര്‍ഡ്സ് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളേജിലും മറ്റുമാണ് പ്രവേശിപ്പിച്ചിരുന്നത്. ഡ്രൈവര്‍ ഷിബു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തിയിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളേയും കൊണ്ട് പോകുകയായിരുന്ന മാരുതി ഓംനി വാനാണ് അപകടത്തില്‍ പെട്ടത്.  അമിത വേഗതയില്‍ വന്ന വാഹനം മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് പാര്‍വ്വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും അഗ്നി ശമന സേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍വ്വതി പുത്തനാറില്‍ ആഫ്രിക്കന്‍ പായലും മറ്റു ചപ്പുചവറുകളും നിറഞ്ഞിരി ക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടു. വാഹനത്തിന്റെ ചില്ലു പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.  വെള്ളത്തില്‍ താഴ്ന്ന് പോയ ഓമിനി വാന്‍ നാട്ടുകാരും അഗ്നി ശമന സേനയും  ചേര്‍ന്ന് പൊക്കിയെടുത്തു.

ജല വിഭവ മന്ത്രി എം. കെ. പ്രേമചന്ദ്രന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എം. എല്‍. എ. മാര്‍ അടക്കം ഉള്ള നേതാക്കന്മാരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാര്‍വ്വതി പുത്തനാറിന്റെ വശത്തു കൂടെ കടന്നു പോകുന്നത് തീരെ ഇടുങ്ങിയ റോഡാണ്. കായലിനു കൈവരികളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയും ഉടനെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്ന് അറിയുന്നു.

ആശുപത്രിയില്‍ ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ നടപടി സ്ത്രീകള്‍ അടക്കം ഉള്ള ബന്ധുക്കളെ രോഷാകുലരാക്കി. പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതും അവരുടെ വിയോഗത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതും പകര്‍ത്തുന്നത് അത്യന്തം  ക്രൂരതയാണെന്ന്  ചിലര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പെട്ടവരേയും അവരുടെ വിയോഗത്തില്‍ വിലപി ക്കുന്നവരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങളില്‍ കാണിക്കുന്നത് മുന്‍പും ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു

February 15th, 2011

ന്യൂഡല്‍ഹി: തന്റെ കേരള സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അവഗണിച്ചെന്ന പരാതിക്ക് ഇടവന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി

February 15th, 2011

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന വേളയില്‍ അവഗണിച്ചെന്ന പേരില്‍ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അവകാശമുണ്ടെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നതു പേരുവയ്ക്കാത്തതിലുള്ള തര്‍ക്കമാണ്.

മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഒരു കത്തയച്ചാല്‍ മതിയായിരുന്നു. എങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ മാന്യതയും മര്യാദയുമാണ്. ശിലാഫലകത്തില്‍ വ്യോമയാന മന്ത്രിയായ തന്‍റെ പേരുമില്ലെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും

February 15th, 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള സുപ്രീംകോടതി വിധിക്കു കീഴടങ്ങാനെത്തുന്നു. ഇടമലയാര്‍ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ നാളെ അദ്ദേഹം കീഴടങ്ങും. കഴിഞ്ഞ ദിവസമാണു ബാലകൃഷ്ണ പിള്ളയ്ക്കു സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എറണാകുളത്തെ പ്രത്യേക കോടതി 1999ല്‍ ബാലകൃഷ്ണപിള്ളയെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അതേ കോടതിയിലാണു സുപ്രീംകോടതി വിധിക്കുശേഷം പിള്ള കീഴടങ്ങാനെത്തുന്നത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

റിവ്യൂ ഹര്‍ജി കൊടുത്താലും ഇതേ ബെഞ്ചുതന്നെയാണു പരിഗണിക്കുകയെന്നതിനാല്‍ വിധി പുനഃപരിശോധിക്കപ്പെടാന്‍ സാധ്യതയില്ല. ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള ഏക പോംവഴി ഗവര്‍ണര്‍ മാപ്പു നല്‍കുകയാണെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതും നടക്കാനിടയില്ല. മന്ത്രിസഭയുടെ തീരുമാനം അനുകൂലമാണെങ്കില്‍ മാത്രമേ മാപ്പു നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിയൂ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് അന്തരിച്ചു

February 15th, 2011

ആലപ്പുഴ: അഭിനയ മികവില്‍ ബൈബിള്‍ കഥാപാത്രങ്ങള്‍ക്കു നാടകവേദികളില്‍ ജീവന്‍ നല്കിയ നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് (85) അന്തരിച്ചു. നാടകകലയുടെ കുലപതിയും ആലപ്പി തിയറ്റേഴ്‌സിന്റെ ഉടമയുമായ സെയ്ത്താന്‍ ജോസഫിന്റെ അ ന്ത്യം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് സ്വന്തം വസതിയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍.

നാടകരചനയിലും സംവിധാനത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ രണ്ടുവര്‍ഷമായി വിശ്രമത്തിലായിരുന്നു. പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുമ്പു വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍: മെറ്റില്‍ഡ, സിസ്റ്റര്‍ ജോവിറ്റ, ഗ്രേസിമ്മ, സിസ്റ്റര്‍ വിമല്‍ ജോസ്, ജെസി, ലാലി. മരുമക്കള്‍: ജോര്‍ജ്, ഷിജു, പരേതരായ ഐസക്, സജി.

കല്ലുപുരയ്ക്കല്‍ അന്ത്രയോസിന്റെയും ലൂസിയാമ്മയുടെയും മകനായി ജനിച്ച ജോസഫ്, 1952-ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച, ‘അഞ്ചു സെന്റ് ഭൂമി’ എന്ന നാടകമവതരിപ്പിച്ചാണു ജനശ്രദ്ധ നേടിയത്. ശരിയത്ത് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനുമുമ്പ് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ട് ‘ഏഴാം സ്വര്‍ഗം’ എന്ന നാടകമെഴുതി. മുപ്പതോളം ബൈബിള്‍ നാടകങ്ങള്‍ സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്‌സ് കലാകൈരളിക്കു കാഴ്ചവച്ചു. ‘മുപ്പതുവെള്ളിക്കാശ്’ ക്രിസ്തുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള സംഭവത്തിന്റെ ചിത്രീകരണമാണ്. കടലിന്റെ മക്കള്‍, കയര്‍, മലനാടിന്റെ മക്കള്‍ എന്നീ നാടകങ്ങള്‍ മ ണ്ണിന്റെ മണം കലര്‍ന്നതായിരുന്നു.

1977-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ അവാര്‍ഡ് ‘കടലിന്റെ മക്കള്‍’ നേടി. സംസ്ഥാ ന സര്‍ ക്കാരിന്റെ പ്രഥമ സ്റ്റേറ്റ് അവാര്‍ഡ്, ജോണ്‍ പോള്‍ രണ്ടാമ ന്‍ മാര്‍പാപ്പയുടെ ബനേബരേന്തി അംഗീകാരം, ചാവറ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ സെയ്ത്താന്‍ ജോസഫിനെ തേടിയെത്തി. 2009- ല്‍ അവതരിപ്പിച്ച ‘ദൈവദൂതിക’ എന്ന നാടകത്തിന് ഏറ്റവും നല്ല അവതരണത്തിനുള്ള പിഒസിയുടെ അവാര്‍ഡ് ലഭിച്ചു.

മൂന്നു നിലകളുള്ള ആലപ്പി തിയറ്റേഴ്‌സിന്റെ കെട്ടിടം പിന്നീട് അദ്ദേഹം ആലപ്പുഴ രൂപതയ്ക്ക് ഇഷ്ടദാനമായി നല്കി. രൂപതയുടെ നേതൃത്വത്തിലുള്ള സെന്റ് പീറ്റേഴ്‌സ് പാരലല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. 2010-ല്‍ സെയ്ത്താന്‍ ജോസഫ് സംവിധാനം ചെയ്ത ‘വചനം’ എന്ന നാടകമാണ് അവസാനത്തേത്. മരുമകന്‍ ഷിബു ജോസഫാണ് ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചത്. നാടകരംഗത്തെ സഹപ്രവര്‍ത്തകനായിരുന്ന ഒ. മാധവന്റെ മ കനും സിനിമാതാരവുമായ മുകേ ഷ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കേസൊതുക്കാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും റൗഫ് ആവശ്യപ്പെട്ടെന്ന്
Next »Next Page » ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine