ഷാര്‍ജ തൊഴിലാളി പ്രശ്നം പോലീസ്‌ സ്റ്റേഷനില്‍ ധാരണയായി

June 17th, 2010

sunil-chalilകണ്ണൂര്‍ :  രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി മുതലാളിയുടെ ബന്ധുക്കള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വെട്ടിലായ തൊഴിലാളികള്‍ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍ പരിഹാരമായി. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാതെ വലഞ്ഞ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുതലാളിയുടെ വീട്ടിലെത്തി ബഹളം വെച്ചത് e പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണ്‍ 15നു ശമ്പള കുടിശികയായി നല്‍കാനുള്ള മൊത്തം തുകയ്ക്കുള്ള ചെക്ക് മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ക്ക്‌ കൈമാറും എന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പണം സ്വീകരിക്കാന്‍ എത്തിയ തൊഴിലാളികളോട് മുതലാളിയുടെ ബന്ധുക്കള്‍ കയര്‍ക്കുകയും പണം നല്‍കാനാവില്ല എന്ന് പറയുകയും ചെയ്തു. വാര്‍ത്ത പത്രത്തില്‍ വന്നതിനാലാണ് പണം നല്‍കാത്തത് എന്നാണ് കാരണമായി പറഞ്ഞത്. പത്രത്തിലൊക്കെ വാര്‍ത്ത കൊടുത്ത സ്ഥിതിയ്ക്ക് ഇനി പണം പത്രമാപ്പീസില്‍ നിന്ന് വാങ്ങിയാല്‍ മതി എന്നും ഇവര്‍ തൊഴിലാളികളെ പരിഹസിച്ചു.

പത്രത്തില്‍ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഇവരെ കൈവേടിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നിരാശരാവാതെ തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നത് വരെ ഇവര്‍ പൊരുതാന്‍ തന്നെ തീരുമാനിക്കുകയും വീണ്ടും മുതലാളിയുടെ വീടിനു വെളിയില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തൊഴിലാളികളില്‍ ചിലരെ ലക്‌ഷ്യം വെച്ച് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ പരിചയമുള്ള ചിലര്‍ തൊഴിലാളികളില്‍ ഉള്ളതിനാല്‍ ഇവര്‍ ആക്രമണം നടത്താതെ തിരികെ പോവുകയാണ് ഉണ്ടായത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ്‌ ഇരു കൂട്ടരെയും പോലീസ്‌ സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം കണ്ട രാഷ്ട്രീയക്കാര്‍ വീണ്ടും ഇവരുടെ സഹായത്തിനെത്താന്‍ തയ്യാറായി. രാഷ്ട്രീയക്കാരുടെ കൂടെ തന്നെ എത്തിയ തൊഴിലാളികളുമായി പോലീസ്‌ സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുതലാളിയുടെ ബന്ധുക്കള്‍ ജൂണ്‍ 25നു ചെക്ക് നല്‍കാമെന്ന് സമ്മതിച്ചു. ജൂലൈ 30 നു തീയതി ഇട്ട ചെക്കാണ് നല്‍കുക.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുതലാളി വാക്കു മാറി – ഷാര്‍ജയിലെ തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു

June 16th, 2010

sunil-chalilകണ്ണൂര്‍ : തൊഴിലാളികള്‍ക്ക്‌ കൊടുക്കുവാനുള്ള ശമ്പള കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാം എന്ന് പറഞ്ഞിരുന്ന മുതലാളിമാര്‍ വാക്ക് മാറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ വീണ്ടും കബളിക്കപ്പെട്ടു. ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ 6 മാസത്തോളം ശമ്പളം ലഭിയ്ക്കാതെ അവസാനം തൊഴില്‍ വകുപ്പ്‌ തിരികെ നാട്ടിലേയ്ക്കയച്ച തൊഴിലാളികളാണ് വീണ്ടും കബളിക്കപ്പെട്ടത്‌. കഴിഞ്ഞ ദിവസം കമ്പനി ഉടമയുടെ വീടിനു മുന്‍പില്‍ പ്രകടനം നടത്തിയ തൊഴിലാളികളുമായി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഇന്നലെ മുഴുവന്‍ തുകയ്ക്കുമുള്ള ചെക്ക് നല്‍കാം എന്ന് മുതലാളിയുടെ ബന്ധുക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ കാലുമാറിയതായി തൊഴിലാളികള്‍ പറയുന്നു. വാര്‍ത്ത പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇനി പണം പത്രമാപ്പീസില്‍ നിന്നും വാങ്ങിയാല്‍ മതി എന്നാണത്രേ പണം വാങ്ങാന്‍ വന്ന തൊഴിലാളികളോട് ഇവര്‍ പ്രതികരിച്ചത്. പ്രശ്നത്തില്‍ മദ്ധ്യസ്ഥം നിന്ന ചില രാഷ്ട്രീയക്കാരും മുതലാളിമാരുടെ പക്ഷം ചേര്‍ന്നതായി സൂചനയുണ്ട്. ഇതെല്ലാം എന്തിനാ പത്രക്കാരോട് വിളിച്ചു പറയുന്നത് എന്ന് ഇവരും തൊഴിലാളികളോട് ചോദിക്കുകയും ഇനി ഈ കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ല എന്ന് പറഞ്ഞു രാഷ്ട്രീയക്കാര്‍ പ്രശ്നത്തില്‍ നിന്നും പിന്‍ വാങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരെല്ലാം ഉപേക്ഷിച്ചാലും തങ്ങള്‍ക്കു അവകാശപ്പെട്ട കൂലി നേടിയെടുക്കാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. ഇത് പ്രകാരം ഇവര്‍ വീണ്ടും തൊഴിലുടമയുടെ വീടിനു വെളിയില്‍ സത്യഗ്രഹം ഇരിക്കുകയും പോലീസ്‌ വീണ്ടും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ഇന്ന് മട്ടന്നൂര്‍ പോലീസ്‌ സ്റ്റേഷനില്‍ തൊഴിലാളികളെയും മുതലാളിയുടെ ബന്ധുക്കളെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍ ചാടിയ ജയാനന്ദന്‍ പിടിയില്‍

June 16th, 2010

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഊട്ടിയില്‍ നിന്നും പോലീസ് പിടിയിലായി. കണ്ണൂര്‍ ടൌണ്‍ സി. ഐ. യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശ്ശൂര്‍ പെരിഞ്ഞനത്തെ ഇരട്ടക്കൊല പാതകക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജയാനന്ദനും (42), അന്തര്‍ സംസ്ഥാന വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി ടി. എച്ച്. റിയാസും സെല്ലിന്റെ അഴികള്‍ ഇളക്കി രക്ഷപ്പെട്ടത്.

അതീവ സുരക്ഷിതമെന്ന് പറയപ്പെട്ടിരുന്ന കണ്ണൂര്‍ സെട്രല്‍ ജലിലിലെ 10-ആം ബ്ലോക്കില്‍ നിന്നും രണ്ടു തടവു പുള്ളികള്‍ രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജയാനന്ദന്റെ ഭാര്യയുള്‍പ്പെടെ പലരും നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാളുടെ ഭാര്യയുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് ഊട്ടിയില്‍ നിന്നും ജയാനന്ദനെ പിടികൂടുവാന്‍ ആയതെന്ന് പറയുന്നു.  എന്നാല്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ മറ്റൊരു കുറ്റവാളിയായ റിയാസിനെ ഇതു വരെയും പിടികൂടുവാന്‍ ആയിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു

June 13th, 2010

തിരുവനന്തപുരം : കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മറ്റു പാര്ട്ടികളുമായി പ്രാദേശിക ധാരണ ആകാമെന്ന് ബി. ജെ. പി. നിര്‍വ്വാഹക സമിതി അംഗീകരം നല്‍കി. ഇതു സംബന്ധിച്ച് പാര്ട്ടിയുടെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ പാര്ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്നെ ലക്ഷ്യമാണ് ഇതിനു പിന്നില്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം കൂടുതല്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷ പാര്ട്ടിക്കുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാലവര്‍ഷം കനത്തു; പലയിടങ്ങളിലും ഉരുള്‍ പൊട്ടല്‍

June 13th, 2010

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വിവിധയിടങ്ങളില്‍ കാലവര്‍ഷ ക്കെടുതിയില്‍ ഒരാള്‍ മരിച്ചതടക്കം കൃഷിക്കും വീടുകള്‍ക്കും കനത്ത നാശം തുടരുന്നു. തിരുവനന്തപുരം പൂന്തുറയില്‍  കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. ആലപ്പുഴയിലും, തൃശ്ശൂരിലും കടലാക്രമണ ഭീതി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കടല്‍ഭിത്തിയെ മറികടന്ന് കടല്‍ വെള്ളം കരയിലേക്ക് കയറുന്നുണ്ട്.

നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതു മൂലം നിരവധി വീടുകള്‍ വെള്ളത്തി നടിയിലായി. മരങ്ങള്‍ കട പുഴകി വീണ്  സംസ്ഥാന ത്തുടനീളം അഞ്ഞൂറില്‍ അധികം വീടുകള്‍ക്ക് നാശം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണ കമ്പികള്‍ പൊട്ടി.

മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഏക്കറു കണക്കിനു കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാഞ്ഞാര്‍ – പുള്ളിക്കാനം സംസ്ഥാന പാതയില്‍ ഈട്ടിക്കാനത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.  വൈകീട്ട് കാഞ്ഞാര്‍ – പുള്ളിക്കാനം  പോട്ടങ്ങാത്തോടിനു സമീപം ഉരുള്‍പൊട്ടി വെള്ളവും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് കുതിച്ചെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറ് അല്പദൂരം വെള്ളത്തില്‍ ഒലിച്ചു പോയി. സമീപത്ത്  ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ട് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.

സംസ്ഥാനത്ത് ഇനിയും മഴ കനക്കുവാന്‍ ഉള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കാരണവര്‍ വധ ക്കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍
Next »Next Page » ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine