വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

May 3rd, 2010

സി.പി.എം – ബി. ജെ. പി. സംഘര്‍ഷത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചാവക്കാട്‌ സ്വദേശിയായ വിനില്‍ (24) ആണ്‌ മരിച്ചത്‌. വിനിലിനെ കൊലപ്പെടു ത്തിയതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ചാവക്കാട്‌, വാടാനപ്പള്ളി, തളിക്കുളം മേഖലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷം  നില നില്‍ക്കുന്ന വാടാനപ്പള്ളി ഏങ്ങണ്ടിയൂന്‍ മേഖലയില്‍ കുറച്ചു നാളായി സമാധാന അന്തരീക്ഷമായിരുന്നു നില നിന്നിരുന്നത്‌. ഇതിനിടയിലാണ്‌ ഞായറാഴ്ച രാതിയില്‍ ഉണ്ടായ കൊലപാതകം. സംഘര്ഷാവസ്ഥ കണക്കിലെടുത്ത്‌ പ്രദേശത്ത്‌ കനത്ത പോലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുമതി വൈകി; ആനയുടെ ജഡം നടു റോഡില്‍

May 1st, 2010

 അസുഖം മൂലം ചരിഞ്ഞ നായരമ്പലം ബാലകൃഷ്ണന്‍ എന്ന ആനയുടെ ജഡം കയറ്റിയ ലോറി മണിക്കൂറുകളോളം ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ സംസ്കരിക്കുവാന്‍ അനുമതി ലഭിക്കുവാനായി കാത്തു കിടന്നു. അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു ഈ കുമ്പന്‍. കഴിഞ്ഞ വ്യാഴാചയാണ് ബാലകൃഷ്ണന്‍ തൃശ്ശൂരില്‍ ചരിഞ്ഞത്. തുടര്‍ന്ന് ആനയുടെ ജഡം സംസ്കരിക്കുവാന്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ഉടമസ്ഥ അവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്ന് പറഞ്ഞ് വാളയാറില്‍ സംസ്കരിക്കുവാന്‍ അനുമതി നിഷേധിച്ചു. ആനയുടെ ജഡം മണിക്കൂറുകളോളം റോഡില്‍ കിടക്കുന്നതില്‍ പ്രതിഷേധിച്ച് ആനപ്രേമികളും ആനയുടമകളും ഇടപെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ സി.സി.എഫ് ഇടപെട്ട് കോടനാട് സംസ്കരിക്കുവാന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

വിവിരാവകാശ നിയമപ്രകാരം തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാര്‍ നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ആനകള്‍ ഇല്ലെന്ന്  സംസ്ഥാനത്തെ വിവിധ ഡി.എഫ്.ഒ മാര്‍ മറുപടി നല്‍കിയതിനു പുറകെ ആണ് അടുത്തിട ചരിഞ്ഞ രണ്ട് ആനകള്‍ക്ക് ഉടമസ്ഥാവകാശം ഇല്ലെന്ന് വ്യക്തമാകുന്നത്. കേരളത്തിലെ നാട്ടാനകളില്‍ പലതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്നും ഇത്തരം ആനകളെ എഴുന്നള്ളിപ്പിനു അനുവദിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ആന പ്രേമികള്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മാനസ്വി മംഗായ് മിസ്സ് ഇന്ത്യ 2010

May 1st, 2010

Manasvi-Mamgaiപാന്തലൂണ്‍ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍  മാനസ്വി മംഗായ് (22) മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 18 പേര്‍ പങ്കെടുത്ത മത്സരത്തില്‍ മിസ്സ് ക്യാറ്റ്വാക്ക്, മിസ്സ് ഗോള്‍ഡന്‍ ഹാര്‍ട്ട് എന്നീ പുരസ്കാരങ്ങളും ഈ ദില്ലി സ്വദേശിനി സ്വന്തമാക്കി‍.  മിസ്സ് ഇന്ത്യ വേള്‍ഡായി ബാംഗ്ലൂരില്‍ നിന്നും ഉള്ള നിക്കോള്‍ ഫാരിയ (20) യും നേഹ ഹിംഗെ (23) മിസ്സ് ഇന്ത്യ എര്‍ത്തായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മിസ്സ് ഇന്ത്യ പൂജ ചോപ്രയാണ് മാനസ്വിയെ കിരീടം അണിയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിലായി

April 30th, 2010

ദിവസങ്ങളായി നാട്ടിലിറങ്ങി ഭീതി പരത്തിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതര്‍ പിടി കൂടി. കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ ഇന്നലെ പുലര്‍ച്ചയാണ് നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്നൊരുക്കിയ കൂട്ടില്‍ പുലി കുടുങ്ങിയത്. ബീച്ചിലും പരിസരത്തും പുലിയുടെ കാല്പാട് കണ്ടിരുന്നു. പുലി കെണിയില്‍ പെട്ടതറിഞ്ഞ് വന്‍ ജനക്കൂട്ടം സംഭവ സ്ഥലത്ത് എത്തി.  പുലിയെ പിന്നീട് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. വയനാട് വന്യ ജീവി സങ്കേതത്തില്‍ പുലിയെ തുറന്ന് വിടുവാനാണ് ആലോചന.  പുലിയെ പിടി കൂടിയതോടെ പ്രദേശ വാസികക്ക് ആശ്വാസമായി, കുറച്ചു ദിവസ ങ്ങളായി പുലിയെ പേടിച്ച് ഭീതിയോടെ ആയിരുന്നു നാട്ടുകാര്‍ കഴിഞ്ഞിരുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളാ കോണ്‍ഗ്രസ്സ് (ജെ) പിളര്‍ന്നു

April 30th, 2010

കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളര്‍ന്നു. ഇന്ന് കോട്ടയത്തു നടന്ന വിമത വിഭാഗം ജോസഫിനെ പുറത്താക്കുകയും പുതിയ ചെയര്‍മാനായി പി. സി. തോമസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കെ സുരേന്ദ്രന്‍ പിള്ള എം. എല്‍. എ. അടക്കം ഒരു വിഭാഗം പ്രവര്‍ത്തകരാണ് പി. സി. തോമസിന്റെ നേതൃത്വത്തില്‍ എല്‍. ഡി. എഫില്‍ ഉറച്ചു നില്‍ക്കുവാന്‍ തീരുമാനിച്ചത്. ജോസഫ് പാര്‍ട്ടി വഞ്ചിച്ചെന്നും അധികാരം മോഹിച്ചാണ് ജോസഫ് മാണിയോടൊപ്പം ചേര്‍ന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളരും എന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ പി. സി. തോമസ് ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതില്‍ കോണ്‍ഗ്രസ്സ്, യൂത്ത്‌ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും ഒരു വിഭാഗം നേതാക്കന്മാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു
Next »Next Page » ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിലായി »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine