നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

August 31st, 2024

two-wheelers-riding-on-foot-paths-police-warning-ePathram
തിരുവനന്തപുരം : റോഡിൽ തിരക്കേറിയ സമയ ങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ നേരത്തെ എത്താനായി ഫുട് പാത്തിലൂടെ ഇരു ചക്ര വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ് രംഗത്ത്. നടപ്പാതകൾ കാൽ നട യാത്രക്കാർക്ക് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഫുട് പാത്തിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ, ഇതു സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.

ഇത്തരം വാഹനങ്ങളുടെ ഫോട്ടോ / വീഡിയോ, തീയ്യതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതി യോടൊപ്പം ചേർക്കണം.

വാഹനങ്ങൾ ഫുട് പാത്തിലൂടെ കയറുന്നത് കാൽ നട യാത്രക്കാരെയും അപകടത്തിൽ പെടുത്തും. കൂടാതെ ഇരു ചക്ര വാഹനങ്ങൾ നടവഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരിക്ക് പറ്റുകയും വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട് പാത്തിലെ ഇൻറർ ലോക്ക് ടൈലുകൾക്കു കേടു പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതും കാൽ നടക്കാരെ അപകടത്തിൽ പെടുത്തും.

ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം എന്നും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും  പാലിക്കാനും യാത്രികർ ശ്രദ്ധിക്കണം.

അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിലെ യാത്ര ക്കാർക്കും ഡ്രൈവർക്കും മാത്രമല്ല നിരത്തിലെ മറ്റ് യാത്രക്കാരെയും അപകടത്തിൽ പെടുത്തും എന്നും പോലീസ് പൊതു ജനങ്ങളെ അറിയിച്ചു. തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. M V D FB Page & Instagram

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌

August 31st, 2024

jayarajan-epathram

തിരുവനന്തപുരം : സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ. പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. ഇന്നു (ശനിയാഴ്ച) ചേര്‍ന്ന സി. പി. എം. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ബി. ജെ. പി. നേതാവ് പ്രകാശ് ജാവദേക്കറുമായി ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ഇ. പി. ജയ രാജന്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കു കനത്ത ആഘാതം ഉണ്ടാക്കി എന്നാണു വിലയിരുത്തൽ.

ഇന്നലെ (വെള്ളിയാഴ്ച) നടന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ. പി. ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നലെ കൈ ക്കൊണ്ട തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്

August 29th, 2024

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ ഉണ്ട്. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ട് എന്നും അറിയിക്കും. നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. ഓൺ ലൈൻ തട്ടിപ്പു കളുടെ വിവിധ വശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി വരുന്ന കേരളാ പോലീസിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് “പെടല്ലേ.. തട്ടിപ്പാണ്”… എന്ന പോസ്റ്റ്.

നിങ്ങളുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു വിളിക്കുന്നയാൾ, നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈ മാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം. ഡി. എം. എ. യും പാസ്സ് പോർട്ടും നിരവധി ആധാർ കാർഡുകളും ഉണ്ട്. നിങ്ങൾ തീവ്ര വാദികളെ സഹായിക്കുന്നു എന്നും പറയുന്നു.

പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ. ഡി. കാർഡ്, പരാതിയുമായി ബന്ധം ഉണ്ട് എന്നു തെളിയിക്കും വിധം വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചു തരുന്നു.

ഐ. ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവര ങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിൻ്റെ പരിശോധനക്ക് അയച്ചു നൽകണം എന്നും ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങോട്ടും പോകരുത് എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.

ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈ മാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതാവും.

അവരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓണ്‍ ലൈന്‍ സാമ്പത്തിക ത്തട്ടിപ്പിന്ന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പോലീസ് അറിയിച്ചു. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

അതുപോലെ വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് ഫെയ്‌സ് ബുക്ക് അടക്കമുള്ള നവ സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ്.

വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം / വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നുള്ള കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.  FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

August 19th, 2024

justis-hema-committee-report-against-cinema-ePathram

കൊച്ചി : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്.

സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തികളെ മനസ്സിലാവും വിധത്തിലുള്ള വിവരങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത് പുറത്ത് വിട്ടത്.

ഷൂട്ടിംഗ് സെറ്റുകളിൽ മദ്യം, ലഹരി മരുന്നുകൾ എന്നിവ കർശ്ശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമ്മാതാവ് സുരക്ഷിതമായ താമസ – യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം.

ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രമുഖരായ പല നടന്മാർക്കും ചൂഷണ ത്തിൽ പങ്കുണ്ട്.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അവസരം ലഭിക്കാൻ വിട്ടു വീഴ്ചക്ക് തയാറാവണം. വഴിവിട്ട രീതിയിൽ സഹകരിക്കുന്ന വനിതാ അഭിനേതാക്കളെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. മാന്യമായും മര്യാദയോടും സ്ത്രീകളോട് പെരുമാറുന്ന ഒരുപാട് സിനിമാ പ്രവര്‍ത്തകരുണ്ട്.

അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നു. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരും ഉണ്ട്.

തന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉത്തര വാദിത്വത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെ ക്കുറിച്ചും സംവിധായകനെ ക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.

കലയോടുള്ള ആഭിമുഖ്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് കടന്നു വരുന്നത് എന്നുള്ള കാര്യം ഈ മേഖല യിലെ ചില പുരുഷൻ‌മാർ കരുതുന്നില്ല. പകരം പേരിനും പ്രശസ്ത‍ിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ വരുന്നത് എന്നത് കൊണ്ട് ഒരു അവസരം കിട്ടുവാൻ ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടും എന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണ് എങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യം ഉള്ളവർ ആണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുവാൻ പവർ ഗ്രൂപ്പ് ഉണ്ട്. അവർക്ക് എതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണ്‌ എന്നും റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു. പരാതിപ്പെട്ടാൽ ‘അഡ്ജസ്റ്റ്’ ചെയ്യണം എന്നും പുറത്താരും അറിയരുത് എന്നും പറയും.

അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തു പറഞ്ഞാൽ സിനിമയിൽ പിന്നീട് അവസരം ലഭിക്കില്ല എന്നും സ്ത്രീകൾ ഭയക്കുന്നു എന്നും ഒരു മുതിർന്ന നടിയുടെ മൊഴിയുണ്ട്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

July 21st, 2024

nipah-virus-ePathram
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തു. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.

പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനക്കു വേണ്ടി പൂനെയിലേക്ക് അയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം എന്നും നിർദ്ദേശമുണ്ട്.

മലപ്പുറത്ത് നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പ്പട്ടികയിലുള്ള രണ്ടു പേര്‍ക്ക് പനി ഉള്ള തായും 63 പേരെ ഹൈ റിസ്‌ക് പട്ടിക യില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗ ത്തിന് ശേഷ മായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിപ്പാ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റി ബോഡി മരുന്നും പൂനെയില്‍ നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടു മുമ്പ് ഹൃദയാഘാതമുണ്ടായി. രക്ത സമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്ന് മരണം സംഭവിച്ചു.

പാണ്ടിക്കാട്, ആനക്കയം പ്രദേശത്തെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
Next »Next Page » ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine