ബാറ്റണ്‍ വിവാദം അടിസ്ഥാന രഹിതം

September 3rd, 2010
cwg-baton-srilanka-elephant-epathram

ശ്രീലങ്കയില്‍ ആനസവാരി നടത്തുന്ന ബാറ്റണ്‍

കൊച്ചി: കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാക്കിയ ആനപ്രേമി സംഘത്തിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കായിക രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വ്യക്തമാക്കുന്നു.

common-wealth-games-baton-closeup-epathram

ബാറ്റണ്‍

2009 ഒക്ടോബര്‍ 29ന് എലിസബത്ത്‌ രാജ്ഞി ഗെയിംസ് ബാറ്റണ്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീലിന് കൈമാറിയതിനു ശേഷം ഈ ബാറ്റണ്‍ ഒട്ടേറെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയില്‍ എത്തിയത്. ഇതിനിടയില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികളുടെ കൈകളിലൂടെ ഈ ബാറ്റണ്‍ സഞ്ചരിച്ചു. പല സ്ഥലങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി ബാറ്റണ്‍ മൃഗങ്ങളുടെ സ്പര്‍ശവും ഏറ്റുവാങ്ങി. ഫെബ്രുവരി രണ്ടിന് നമീബിയയില്‍ എത്തിയ ബാറ്റണില്‍ ഒരു നീര്‍നായ മുത്തമിട്ടു.

cwg-baton-namibia-seal-epathram

നമീബിയയില്‍ വെച്ച് ബാറ്റണില്‍ ഒരു നീര്‍നായ ചുംബിക്കുന്നു

ഫെബ്രുവരി 16ന് ഫോക്ക്ലാന്‍ഡ്‌ ദ്വീപില്‍ എത്തിയ ബാറ്റണെ വരവേറ്റത് അവിടത്തെ 3000 ത്തിലേറെ വരുന്ന പെന്‍ഗ്വിന്‍ പക്ഷികളാണ്.

cwg-baton-falkland-penguins-epathram

ഫോക്ക് ലാന്‍ഡില്‍ ബാറ്റണ്‍ വരവേറ്റ പെന്‍ഗ്വിന്‍ പക്ഷിക്കൂട്ടമാണ്

ജൂണ്‍ 20ന് ശ്രീലങ്കയില്‍ എത്തിയ ബാറ്റണ്‍ പിന്നവേല ആന വളര്‍ത്തു കേന്ദ്രത്തിലും എത്തി. ഇവിടെ 60 ലേറെ ആനകളുണ്ട്. ഇവിടെ ബാറ്റണ്‍ ഒരു ആന സവാരി തന്നെ നടത്തി.

ഇതെല്ലാം കഴിഞ്ഞാണ് ബാറ്റണ്‍ കേരളത്തില്‍ എത്തിയതും രാജകീയമായ വരവേല്‍പ്പിന്റെ ഭാഗമായി ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചതും.

ഈ ചരിത്രമൊന്നും അറിയാതെയാണ് ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും മറ്റും പറഞ്ഞ് ആനപ്രേമി സംഘം പരാതി ഉയര്‍ത്തിയതും ജില്ലാ കളക്ടറെ കോടതി കയറ്റും എന്ന് ഭീഷണി മുഴക്കുന്നതും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു

September 3rd, 2010

common-wealth-games-baton-epathram

കൊച്ചി: കേരളത്തില്‍ എത്തിയ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ബാറ്റണ്‍ കൊച്ചിയില്‍ ആനപ്പുറത്ത് കയറ്റിയത് വിവാദമാകുന്നു.  ബാറ്റണ്‍ മൃഗങ്ങളുടെ മേല്‍ വെയ്ക്കുന്നത് ബാറ്റണ്‍ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള നിയമാവലികള്‍ക്ക് വിരുദ്ധമാണെന്നും വന്യജീവി നിയമത്തിനും എതിരാണെന്നും ആരോപിച്ച് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ കളക്ടര്‍ ഡോ. ബീനയുള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബാറ്റണ്‍ ആനപ്പുറത്ത് കയറ്റി പ്രദര്‍ശിപ്പിച്ചത്. ഇതു സംബന്ധിച്ച് പരാതി പ്രധാനമന്ത്രി യുള്‍പ്പെടെ ഉള്ളവര്‍ക്ക് നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ആനപ്രേമി സംഘം പ്രസിഡണ്ട് വെങ്കിടാചലം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ ശരി വെച്ചു

August 13th, 2010

ടോമിന്‍ ജെ. തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ സെ‌ന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ശരി വെച്ചു. വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി തച്ചങ്കരിക്കെതിരെ നടപടി എടുത്തിരുന്നു. വിദേശ യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. മുന്‍കൂര്‍ അനുമതി ലഭിയ്ക്കാതെയാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയത്‌. അനുമതി തേടി സമര്‍പ്പിച്ചു എന്ന് പറഞ്ഞു തച്ചങ്കരി ഹാജരാക്കിയ രേഖ യാത്ര വിവാദമായതിനു ശേഷം വ്യാജമായി ഉണ്ടാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. വാദം കേട്ട കോടതി നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നായിരുന്നു നടപടിക്ക്‌ വിധേയനായ തച്ചങ്കരിയുടെ വാദം.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്താവന വളച്ചൊടിച്ചു: വി.എസ്.

July 27th, 2010

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ പരമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധമാ‍ണെന്നും, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കുന്നതില്‍ യു. ഡി. എഫിനു പൊള്ളുന്ന തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്‍. എസ്. എസ്സിനേയും ഹിന്ദു തീവ്രവാദത്തേയും എതിര്‍ക്കുന്ന സമീപനമാണ് തന്റെത്. അതിനര്‍ത്ഥം സി. പി. എം. ഹിന്ദു സമുദയത്തിനു എതിരാണ് എന്നല്ലെന്നും വി. എസ്. വ്യക്തമാക്കി.

ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും കേരളത്തില്‍ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ മുസ്ലീം രാജ്യം സ്ഥാപിക്കുവാനും ആണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് എന്നാണ് വി. എസ്. പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയതു സംബന്ധിച്ച് ഒരു എം. എല്‍. എ. ഉന്നയിച്ച ചോദ്യത്തിനു നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെതിരായി വി. എസ്സ്. നടത്തിയ പ്രസ്താവനയ്ക്കെതിരെ യു. ഡി. എഫും മറ്റു ചില സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മുഖ്യ മന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധം

July 26th, 2010

ദുബായ് : ചെറുപ്പക്കാരെ സ്വാധീനിച്ചും പണം കൊടുത്തും കല്യാണം കഴിച്ചും ഇസ്ലാം മതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യിപ്പിച്ചും ഇരുപതു വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാക്കാനുള്ള രഹസ്യ അജന്‍ഡ ഇതു വരെ മുസ്ലിം സമുദായത്തില്‍ തീരെ സ്വാധീനം ലഭിച്ചിട്ടില്ലാത്ത പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്ന മുഖ്യ മന്ത്രി വി. എസ്. അച്ചുതാനന്ദന്റെ പ്രസ്താവന അപലപനീയവും ന്യൂന പക്ഷ വിരുദ്ധവും മത സ്പര്‍ധ ഉളവാക്കാന്‍ കാരണമാകുന്നതും മുസ്ലിം മനസ്സുകളില്‍ മുറിവേല്‍പ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

138 of 1401020137138139»|

« Previous Page« Previous « കേരളത്തിന് പത്ത് ഗോള്‍ ജയം
Next »Next Page » പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്താവന വളച്ചൊടിച്ചു: വി.എസ്. »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine