സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍

July 24th, 2010

mm-narayanan-epathramദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന്‍ എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.

മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട്‌ എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈ വെട്ട് കേസ് : പ്രധാന പ്രതി അറസ്റ്റില്‍

July 21st, 2010

തൊടുപുഴ : തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപന്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന യൂനുസിനെ പോലീസ് അറസ്റ്റ് ചെയ്തു. പി. എന്‍. ഉണ്ണി രാജയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായത് കേസിനു നിര്‍ണ്ണായക വഴിത്തിരിവാകും. പാലക്കാട്ടു നിന്നുമാണ് ഇയാളെ പിടികൂടി യതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിനു പുറകിലെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ.

ഏതാനും ദിവസം മുന്‍പാണ് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന അധ്യാപകന്റെ കൈ ഒരു സംഘം വെട്ടി മാറ്റിയത്. അറ്റു പോയ കൈപ്പത്തി പിന്നീട് ശസ്ത്രക്രിയ യിലൂടെ തുന്നിച്ചേര്‍ത്തു. അധ്യാപകന്‍ ഇപ്പോഴും ചികിത്സയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈ വെട്ടി മാറ്റി

July 4th, 2010

prof-t-j-joseph-epathramമൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജോസഫ്‌ തയ്യാറാക്കിയ ബി. കോം. മലയാളം പരീക്ഷയുടെ ചോദ്യ കടലാസിലാണ് വിവാദമായ ചോദ്യം ഉണ്ടായിരുന്നത്. വിവാദ ചോദ്യ കടലാസിനെ കുറിച്ച് അന്വേഷണം നടത്തിയ മഹാത്മാ ഗാന്ധി സര്‍വകലാശാല ജോസഫിന്റെയും കോളേജ്‌ പ്രധാനാധ്യാപകന്റെയും അംഗീകാരം ഒരു വര്‍ഷത്തേയ്ക്ക് റദ്ദ്‌ ചെയ്തു.

വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സംഭവത്തിനെതിരെ രംഗത്തെത്തുകയും കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഇസ്ലാമിക ബാങ്കിങ്ങ് അനുവദിക്കില്ല – റിസര്‍വ്വ് ബാങ്ക്

May 21st, 2010

ഇന്ത്യയില്‍ നിലവില്‍ ഉള്ള ബാങ്കിങ്ങ് നിയമം അനുസരിച്ച് ഇസ്ലാമിക ബാങ്ക് അനുവദിക്കാന്‍ ആകില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി. സുബ്ബറാവു അറിയിച്ചു. ശരീയത്ത് തത്വങ്ങളെ അടിസ്ഥാനമാക്കി പലിശ രഹിത പണമിടപാടാണ് ഇസ്ലാമിക ബാങ്കിങ്ങ് മുന്നോട്ട് വെക്കുന്ന ആശയം. എന്നാല്‍ രാജ്യത്ത് നിലവില്‍ ഉള്ള സംവിധാനം പലിശ വ്യവസ്ഥ അടിസ്ഥാനമാക്കി ഉള്ളതാണ്. അതു കൊണ്ടു തന്നെ ഇസ്ലാമിക ബാങ്കിങ്ങ് ആരംഭിക്കണമെങ്കില്‍ അതിനായി പ്രത്യേകം നിയമ നിര്‍മ്മാണം വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

138 of 1391020137138139

« Previous Page« Previous « കുളിക്കിടെ ആന പിണങ്ങി
Next »Next Page » വീരേന്ദ്രകുമാര്‍ ദളിനു പുതിയ പേര്‍ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine