മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി

January 19th, 2017

high-court-of-kerala-ePathram-
കൊച്ചി : മദ്യപിക്കു വാനുള്ള അവകാശം മൗലിക അവകാശമല്ല എന്ന് ഹൈക്കോടതി. മദ്യ ഉപയോഗം വ്യാപക മായി അപകട ങ്ങള്‍ക്കും വിവാഹ മോചന ങ്ങള്‍ക്കും കുറ്റ കൃത്യ ങ്ങള്‍ ക്കും വരെ കാരണ ങ്ങള്‍ ആവുന്ന പശ്ചാ ത്തല ത്തില്‍ മദ്യ ത്തിന് നിയന്ത്രണം ഏര്‍ പ്പെടു ത്തു വാനുള്ള സര്‍ക്കാറിന്‍െറ അധി കാരത്തെ തടയുവാന്‍ ആവില്ല എന്നും ഉപ ഭോഗം നിയ ന്ത്രി ക്കുന്ന മദ്യ നയം മൗലിക അവകാശ ത്തിന്‍െറ ലംഘനമല്ല എന്നും കോടതി വ്യക്ത മാക്കി.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി യായ എം. എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളി യാണ് കോടതി ഉത്തരവ്. ജോലിക്കു ശേഷം അല്‍പം മദ്യം കഴി ക്കുന്നത് തന്‍െറ ഭക്ഷണ ക്രമ ത്തിന്‍െറ ഭാഗ മാണ് എന്നും സര്‍ക്കാ റിന്‍െറ മദ്യ നയം സ്വകാര്യ തക്കും മൗലിക അവ കാശ ത്തിനും മേലുള്ള കടന്നു കയറ്റ മാണെ ന്നു മായി രുന്നു ഹരജി ക്കാരന്‍െറ വാദം.

മദ്യ നയം മൗലിക ആവകാശ ലംഘന മായി പ്രഖ്യാപി ക്കണം എന്ന്‍ ആവശ്യ പ്പെട്ട് നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളി യിരുന്നു. സുപ്രീം കോടതിയും മദ്യ നയം ശരി വെച്ച പശ്ചാ ത്തല ത്തി ലായി രുന്നു സിംഗിള്‍ ബെഞ്ച് നടപടി. തുടര്‍ന്നാണ് ഹരജി ക്കാരന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, മൗലിക അവകാശം എന്നത് മദ്യാസക്തി തൃപ്തി പ്പെടു ത്തുവാന്‍ വ്യക്തി കള്‍ക്ക് നല്‍കുന്ന സ്വാത ന്ത്ര്യ മല്ല എന്നും ഹരജി പരി ഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക നന്മയും മേന്മയും ലക്ഷ്യമിട്ടുള്ള താല്‍പര്യ ങ്ങള്‍ വ്യക്തി യുടെ സ്വകാര്യ തക്കുള്ള അവകാശത്തെ ക്കാള്‍ സംരക്ഷിക്ക പ്പെടേ ണ്ട താണ്. മദ്യം ഉപ യോഗി ക്കുന്നത് സ്വകാര്യത യുടെ ഭാഗ മാണെങ്കില്‍ ന്യായ മായ നിയന്ത്രണ ങ്ങള്‍ക്ക് അവ വിധേയവു മാണ് എന്നും കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു

October 24th, 2016

katju_epathram

ന്യൂഡൽഹി : സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നവംബർ 11 ന് ഹാജരാകുമെന്ന് മുൻ ചീഫ് ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിക്കാത്ത നടപടിയെ അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കട്ജുവിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ആദ്യം വിരമിച്ച ജഡ്ജിമാർ ഇന്ത്യിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് ഭരണഘടന വ്യവസ്ഥയുള്ളതിനാൽ സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് മാറ്റുകയായിരുന്നു

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗമ്യ വധക്കേസ് : ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

September 15th, 2016

soumya-epathram

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ ബലാത്സംഗത്തിനു മാത്രമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചത്. അതോടെ ഏഴുവർഷം തടവു മാത്രമായി ശിക്ഷ കുറഞ്ഞു.

2011 ഫെബ്രുവരി 6 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ട്രെയിനിൽ വെച്ച് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് സാക്ഷി മൊഴികളെന്നും കോടതി പറഞ്ഞു. ഗോവിന്ദച്ചാമിക്കായി അഡ്വ. ആളൂരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിഷ വധം : അമീറുൽ ഇസ്​ലാമിനെ ജൂലായ് 13 വരെ റിമാന്‍ഡ് ചെയ്തു

June 30th, 2016

ameerul-islam-of-jisha-murder-case-ePathram
പെരുമ്പാവൂര്‍ : ജിഷ വധക്കേസ് പ്രതി അമീറു ല്‍ ഇസ്ലാമിനെ ജൂലായ് 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പോലീസ് രജിസറ്റര്‍ ചെയ്ത വകുപ്പു കള്‍ പ്രകാരമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാ ക്കിയത് എന്ന് പബ്ലിക്ക് പ്രോസി ക്യൂട്ടര്‍ അറിയിച്ചു.

കോടതി നടപടി കള്‍ പൂര്‍ത്തി യായ ശേഷം പ്രതിയെ കാക്കനാട് ജില്ലാ ജയി ലിലേക്ക് കൊണ്ടു പോയി. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലാ വധി തീര്‍ന്ന സാഹചര്യ ത്തിലാണ് പ്രതിയെ ഇന്ന് വൈകിട്ട് നാലു മണി യോടെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി യില്‍ എത്തിച്ചത്.

ആദ്യ മായിട്ടാണ് ഈ പ്രതിയെ മുഖം മറക്കാതെ കോടതി യില്‍ എത്തിച്ചത്. തിരിച്ച റിയല്‍ പരേഡും മറ്റു നടപടി ക്രമ ങ്ങളും ഏകദേശം പൂര്‍ത്തി യായ സാഹചര്യ ത്തില്‍ ഇനിയും പ്രതി യുടെ മുഖം മറക്കേ ണ്ടതി ല്ല എന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശം കൊടു ത്തിരുന്നു. ഇതിനെ തുടർന്നാണ് അമീറുൽ ഇസ്ലാ മിനെ മുഖം മറക്കാതെ കോടതി യിൽ ഹാജരാ ക്കിയത്. എന്നാല്‍ അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ട രേഖാ ചിത്ര ങ്ങളു മായി പ്രതി യുടെ രൂപ ത്തിന് സാമ്യമില്ല.

കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദനം ഉണ്ടായിട്ടില്ല എന്ന് ആലുവ താലൂക്ക് ആശു പത്രി യി ലെ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫി ക്കറ്റോടെ യാണ് പ്രതിയെ കോടതി യില്‍ ഹാജരാ ക്കിയത്. കസ്റ്റഡി യില്‍ വിട്ടു നല്‍കു ന്നതിന് മുമ്പ് പ്രതിക്കു നേരെ മുന്നാം മുറ ഉണ്ടാകില്ല എന്നും ഏതെങ്കിലും തര ത്തി ലുള്ള പ്രശ്ന മുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടു ക്കുന്ന തായും സാക്ഷ്യ പ്പെടു ത്തിയ സത്യവാങ് മൂലം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി യില്‍ നല്‍കിയിരുന്നു. പരാതി കള്‍ ഒന്നും ഇല്ലാ എന്ന് കോടതി യുടെ ചോദ്യ ത്തിനു അമീർ മറുപടി നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി
Next »Next Page » ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍ »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine