ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും

November 12th, 2011

lady-of-justice-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌമ്യ വധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍

October 31st, 2011

govindhachami-epathram

തൃശ്ശൂര്‍: സൌമ്യ വധക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. കൊലപാതകം, ബലാത്സംഗം തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളാണ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. തൃശ്ശൂര്‍ തിവേഗ കോടതിയുടേതാണ് വിധി. കേരള മനസാക്ഷിയെ ഞെട്ടിച്ച സൌമ്യ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി അഡ്വ. ബി. എ. ആളൂരിന്റെ നേതൃത്വത്തില്‍ പി. ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ തുടങ്ങി പ്രമുഖരായ ഒരു സംഘം അഭിഭാഷകര്‍ ആയിരുന്നു അണി നിരന്നത്. പ്രോസിക്യൂഷനു വേണ്ടി എ.സുന്ദരേശന്‍ ഹാജരായി. സൌമ്യയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ പുരുഷ ബീജവും നഖത്തിനിടയില്‍ നിന്നും ലഭിച്ച ത്വക്കിന്റെ ഭാഗവും പ്രതി ഗോവിന്ദച്ചാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.

കേസിനെ ദോഷകരമായി ബാധിക്കും വിധം പ്രതിക്ക് അനുകൂലമയ രീതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അസി. പ്രൊഫസര്‍ ഡോ. ഉമേഷിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശ്ശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു.
2011 ഫ്രെബ്രുവരി ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യയെ പ്രതിയായ ഗോവിന്ദച്ചാമി ചെറുതുരുത്തിക്ക് സമീപത്ത് വച്ച് ട്രെയിയിനില്‍ നിന്നും തള്ളിയിട്ട് പീഢിപ്പിക്കുകയും തുടര്‍ന്ന് കൊല ചെയ്യുകയുമാണ് ഉണ്ടായത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഗ്രഹ മോഷണം സ്വാമി രാഘവേന്ദ്ര തീര്‍ഥ അറസ്റ്റില്‍

October 30th, 2011

swami-raghavendra-epathram

കൊച്ചി: വിഗ്രഹ മോഷണം നടത്തിയ സ്വാമി രാഘവേന്ദ്ര തീര്‍ഥ ആന്ധ്രയിലെ കഡപ്പയില്‍ വെച്ച് അറസ്റ്റുചെയ്തു. ഗൌഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യന്‍ സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തയാളാണ് സ്വാമി രാഘവേന്ദ്ര തീര്‍ഥ . സ്വാമിയുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് കഡപ്പ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.വിഗ്രഹങ്ങളും പൂജാസാമഗ്രികളും കാശിമഠത്തിന് തിരിച്ചുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ക്കഴിയുകയായിരുന്നു ഇദ്ദേഹം. ഈ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊച്ചിയില്‍ നിന്ന് പോലീസ് വൈകിട്ടോടെ കഡപ്പയിലേക്ക് തിരിക്കും. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളുമായിട്ടാണ് സ്വാമി ഒളിവില്‍ കഴിഞ്ഞിരുന്നത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക്കപ്പ് മര്‍ദ്ദനം : തച്ചങ്കരിയുടെ വിചാരണ മാറ്റി

October 15th, 2011

tomin-thachenkary-epathram

ആലപ്പുഴ : പോലീസ്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി ക്കെതിരെയുള്ള ലോക്കപ്പ് മര്‍ദ്ദന കേസില്‍ വിചാരണ നടത്തുന്നത് കോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി. ഇന്നലെ ഈ കേസില്‍ വിചാരണ നടത്താന്‍ ഇരുന്നതായിരുന്നു. തച്ചങ്കരി അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നുവെങ്കിലും ഇരു ഭാഗത്തെയും അഭിഭാഷകര്‍ കോടതിയോട് കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.

1991ല്‍ തച്ചങ്കരി ആലപ്പുഴ എ. എസ്. പി. ആയിരുന്നപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ആത്മഹത്യാ കേസ്‌ കൊലപാതകമാക്കി മാറ്റി അദ്ദേഹം പുന്നപ്ര സ്വദേശിയായ പ്രകാശന്‍ എന്നയാളെ പ്രതിയാക്കി അറസ്റ്റ്‌ ചെയ്തു. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയനാക്കി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. ഏഴു ദിവസം കസ്റ്റഡിയില്‍ വെച്ച് ഇയാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പ്രകാശന്‍ നിരപരാധിയാണ് എന്ന് കണ്ടെത്തി. പ്രകാശന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി തച്ചങ്കരിക്കെതിരെ വിചാരണ നടത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്രോ വാസുവിനെ വിട്ടയച്ചു
Next »Next Page » വിസാചട്ടം ലംഘിച്ച അമേരിക്കന്‍ സുവിശേഷ പ്രസംഗകന്‍ അറസ്റ്റില്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine