വാഗമണ്‍ സിമി ക്യാമ്പ്: മുഖ്യപ്രതി അബ്ദുള്‍ സത്താറ് അറസ്റ്റില്‍

August 4th, 2013

കൊച്ചി: വാഗമണ്ണില്‍ നിരോധിത സംഘടനയായ സിമി ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിലെ പ്രധാന പ്രതി അബ്ദുള്‍ സത്താറിനെ (29) ദേശീയ അന്വേഷണ ഏജന്‍സിയായ ഐ.എന്‍.എ ദില്ലിയില്‍ അറസ്റ്റു ചെയ്തു. ആലുവ സ്വദേശിയായ അബ്ദുള്‍ സത്താര്‍ ആറു വര്‍ഷമായി ഒളിവില്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും ദില്ലിയില്‍ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചിയിലെ ഐ.എന്‍.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 16 ആം തിയതി വരെ റിമാന്റ് ചെയ്തു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ സത്താറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടുവാന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സ്ായവും തേടിയിരുന്നു. 2007- ഡിസംബറില്‍ ആണ് വാഗമണ്ണില്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സത്താറ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

14 കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അമ്മയും കാമുകനും അറസ്റ്റില്‍

July 31st, 2013

വാടാനപ്പള്ളി: പതിനാലുകാരിയായ മകളെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അയല്‍ക്കാരുടെ സഹായത്തോടെ മകള്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അമ്മ യശോദ(32) കാമുകന്‍ സുനില്‍ (42) എന്നിവരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കുട്ടിയെ പെണ്‍കുട്ടിയെ നിര്‍ഭയയില്‍ ഏല്പിച്ചു.മൂന്ന് കുട്ടികളുടെ അമ്മയായ യശോദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനിലിനു ഭാര്യയും കുട്ടികളും ഉണ്ട്. ജോലിസ്ഥലത്തു നിന്നും ഉള്ള സൌഹൃദം വച്ച് സുനില്‍ ഇടയ്ക്കിടെ യശോദയുടെ വീട്ടില്‍ എത്താറുണ്ട്. മകളെ സുനില്‍ ശല്യം ചെയ്യുന്നത് അറിയാമെങ്കിലും യശോദ സുനിലിനെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കിയില്ല. യശോദയുടെ ഒത്താശയോടെ കാമുകന്‍ സുനിലിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ മകള്‍ അയല്‍ വീട്ടില്‍ അഭയം തേടി. ഇവര്‍ വഴി പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായും ബന്ധപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജി.പി.എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു

July 13th, 2013

vertexifms-epathram

മൈസൂർ: മോഷണം പോയ ലോറിയിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ മോഷണം പോയി മണിക്കൂറുകൾക്കകം തന്നെ ലോറി കണ്ടെത്താൻ സഹായകരമായതായി മൈസൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയാണ് ലോറി മോഷണം പോയതെങ്കിലും രാവിലെ ലോറിയെടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതിപ്പെടുകയും ജി.പി.എസ്. നിരീക്ഷണ സംവിധാനത്തിലൂടെ മോഷണം പോയ ലോറി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പലപ്പോഴും ഊടുവഴികളിലൂടെയായിരുന്നു ലോറി മോഷ്ടാക്കൾ കൊണ്ടു പോയത്. എന്നാൽ ജി. പി. എസ്. സംവിധാനത്തിൽ ലോറി സഞ്ചരിച്ച പാത വ്യക്തമായി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഞ്ചൻഗുഡിൽ എത്തിയ പോലീസ് സംഘം ലോറി ഒളിപ്പിച്ചു വെച്ചിരുന്ന ഷെഡ്ഡിൽ നിന്നും കണ്ടെടുത്തു.

gps-track-vertexifms-epathram
വാഹനം പോയ വഴി ജി.പി.എസ്. ഭൂപടത്തിൽ

അനധികൃത മണൽ കടത്ത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം ലോറി ഉടമകളുടെ എതിർപ്പിനെ മറികടന്ന് ജില്ലാ ഭരണകൂടം ലോറികളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ലോറികളാണ് ഇപ്പോൾ നിരീക്ഷണ വിധേയമായിരിക്കുന്നത്.

അധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ കേരളത്തിലും വ്യപകമാകേണ്ടതാണ് എന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വാൾട്ടോ ടെക്നോളജീസ് ഡയറക്ടർ ജിഷി സാമുവൽ കൊച്ചിയിൽ അറിയിച്ചു. മണൽ കടത്ത് തടയാനും രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകളിലും മറ്റും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മറ്റും ജി.പി.എസ്. സംവിധാനത്തിന് കഴിയും. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. സംവിധാനം റോഡ് സുരക്ഷിതത്വത്തിനും സഹായകരമാണ് എന്നാണ് യു.എ.ഇ. പോലുള്ള റോഡ് സുരക്ഷയ്ക്ക് ഏറെ ഗൌരവപൂർണ്ണമായ സർക്കാർ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ വാൾട്ടോ ടെക്നോളജീസ് ലോകമെമ്പാടും ഒട്ടനവധി നഗരങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങളിൽ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർട്ടെക്സ് ഐ.എഫ്.എം.എസ്. (Vertex IFMS – vertexifms.com) എന്ന തങ്ങളുടെ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഒറാക്കിൾ ഡാറ്റാബേസ്, ക്വാഡ് ബാൻഡ് ജി.എസ്.എം., ക്ലൌഡ് ടെക്നോളജി എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ കൃത്യതയുടേയും വേഗതയുടേയും കാര്യത്തിൽ ലോകോത്തര മേന്മ പുലർത്തുന്നു. യു.എ.ഇ., കുവൈറ്റ്, ഖത്തർ, സൌദി, റഷ്യ, മലേഷ്യ, സിംഗപ്പൂർ, കെന്യ, ഉഗാണ്ട, ഘാന, അൾജീരിയ, ലിത്വാനിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മൌറീഷ്യസ് എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ വാൾട്ടോ ടെക്നോളജീസ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാൾട്ടോ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +919847568231, +919526522772 (കൊച്ചി), +971551478618 (ദുബായ്) എന്നീ നമ്പറുകളിലോ support@vertexifms.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- സ്വ.ലേ.

വായിക്കുക: , , ,

1 അഭിപ്രായം »

സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍

July 6th, 2013

തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍

July 6th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി.എച്ച് അശോകന്‍ അന്തരിച്ചു
Next »Next Page » സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine