തടിയന്റവിട നസീറിനു സിം‌ കാര്‍ഡ്; ഷാഹിന അറസ്റ്റില്‍

July 12th, 2012

shahina-sim-card-epathram

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും എറണാകുളം സബ്‌ ജയിലിനകത്ത് മൊബൈല്‍ സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പാലത്തും തറയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഷാഹിനയുടെ ഭര്‍ത്താവ് നൌഷാദ് വഴിയാണ് സിം കാര്‍ഡ് ജയിലില്‍ എത്തിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നസീര്‍ വിദേശത്തേക്ക് വിളിച്ചതായി കരുതുന്നു.

തിരിച്ചറിയല്‍ രേഖകള്‍ പോലും നല്‍കാതെയാണ് എറണാകുളം പാലാരിവട്ടത്തെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്റ്റോറില്‍ നിന്നും ഷാഹിന സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് പോലീസ് പറയുന്നു. രേഖകള്‍ നല്‍കാതെ സിം കര്‍ഡുകള്‍ കൊണ്ടു പോയതിനെതിരെ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഷാഹിനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഷാഹിനയെ ചൊവ്വാഴ്ച രാത്രി എസ്. ആര്‍. എം. റോഡില്‍ വച്ച് അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെ സിം കാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കമ്പനി സ്റ്റോറിലെ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ദീപ ചെറിയാന്‍ ആലുവ സ്വദേശി നൌഷാദുമായി പ്രേമത്തിലായതിനെ തുടര്‍ന്നാണ് മതം മാറി ഷാഹിനയായത്. തുടര്‍ന്ന് എറണാകുളത്തെ ഒരു വീട്ടില്‍ പേയിങ്ങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ ജയിലില്‍ കഴിയുന്ന നൌഷാദിനെ കാണാന്‍ എത്താറുണ്ടായിരുന്നു. അതിനിടയിലാണ് നൌഷാദ് വഴി തടിയന്റവിട നസീറിനു സിം കാര്‍ഡ് എത്തിക്കുവാന്‍ സഹായിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമയും മകനും പുതിയ വീട്ടിലേക്ക്

July 10th, 2012

t.p family-epathram

ഒഞ്ചിയം: ടി. പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകളുമായി ഭാര്യ രമയും മകനും അമ്മൂമ്മയും മുത്തശ്ശനും ടി. പി. എന്നു പേരിട്ട  പുതിയ വീട്ടിലേക്ക് താമസം മാറി. ഒരു കുടുംബത്തിന്റേയും സ്വപ്നങ്ങളും പ്രതീക്ഷകളും സന്തോഷവുമാണ് ഒരു സംഘം കൊലയാളികൾ ഇരുളിന്റെ മറവില്‍ അമ്പത്തൊന്നു വെട്ടുകളിലൂടെ ഇല്ലാതാക്കിയത്. സ്വന്തം വീട്ടില്‍ ഒരു രാത്രി പോലും കിടന്നുറങ്ങുവാന്‍ ടി. പി. ക്ക് ഭാഗ്യമുണ്ടായില്ല. വീടിന്റെ പണി പൂർത്തിയാകും മുൻപ് മെയ് നാലിന് രാത്രി പത്തു മണിയോടെ ഒരു സംഘം ടി. പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി. ടി. പി. കൊല്ലപ്പെട്ടതിനു ശേഷം വി. എസ്. അച്യുതാനന്ദന്‍ ജൂണ്‍ രണ്ടിനു ടി. പി. യുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് രമ പുതിയ വീട്ടിലേക്ക് കയറിയത്. ജൂലൈ ആദ്യ വാരം ഗൃഹപ്രവേശം നടത്തണം എന്നായിരുന്നു ചന്ദ്രശേഖരന്റെ ആഗ്രഹം.

തന്റെ ജീവിതം ജനങ്ങള്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ടി. പി. ക്ക് സ്വന്താമായി വീടൊരുക്കുമ്പൊളും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കാണുവാന്‍ വരുന്നവർക്ക് ഇരിക്കുവാനും ദൂര ദിക്കുകളീല്‍ നിന്നും വരുന്ന  സഖാക്കള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യം വീട്ടില്‍ ഒരുക്കിയിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാതിരുന്ന ടി. പി. യെ ഭാര്യ രമയാണ് വീടു വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. 2009 നവമ്പറില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടു നിര്‍മ്മിക്കുന്നതില്‍ സഖാക്കളും ടി. പി. ക്കൊപ്പം ചേര്‍ന്നു. ടി. പി. യുടെ മരണ ശേഷം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു.

ടി. പി. ചന്ദ്രശേഖരന്‍ ഇല്ലാത്ത വീടിന്റെ കുടിയിരിക്കല്‍ ചടങ്ങ് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ചുരുക്കി. രമയുടെ പിതാവ് കെ. കെ. മാധവനും ഒപ്പം ചില അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്‍.  ടി. പി. എന്ന ഈ വീട്  ഒഞ്ചിയത്തിന്റെ ഭൂമിയില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ നടുക്കം ജനിപ്പിക്കുന്ന ഒരു സ്മാരകം കൂടെയായി മാറുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു

July 8th, 2012
rauf-epathram
കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായിയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ. എ. റൌഫ് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയെ കണ്ടു. രാവിലെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുന്നുണ്ടെന്നും, ഈ പെണ്‍‌വാണിഭക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ നിയമ പരിരക്ഷ നല്‍കണമെന്നും പറഞ്ഞ റൌഫ് തന്നെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രിയോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഡി. ജി. പി. പ്രവര്‍ത്തിക്കുന്നതെന്നും ഐസ്സ്രീം പാര്‍ലര്‍ കേസ് സി. ബി. ഐക്ക് വിടണമെന്ന് റൌഫ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെ എല്ലാവരേയും നുണപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഐസ്ക്രീം പാര്‍ലര്‍ കേസ്; റൌഫ് മുഖ്യമന്ത്രിയെ കണ്ടു

എം.എം. മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി

July 4th, 2012

m.m.mani-epathram

ഇടുക്കി: രാഷ്ടീയ പ്രതിയോഗികളെ ലിസ്റ്റു തയ്യാറാക്കി കൊലപ്പെടുത്തിയതു സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ മുന്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി. രാവിലെ പത്തുമണിയോടെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രനോടൊപ്പമാണ് മണി എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാ‍യില്ലെങ്കില്‍ അറസ്റ്റു ചെയ്യുവാനും പോലീസിനു ആലോചനയുണ്ടായിരുന്നു.

പോലീസ് ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ അയച്ചിട്ടും ഹാജരായിരുന്നില്ല. ഏതാനും ദിവസങ്ങളായി എം.എം. മണി ഓളില്‍ ആയിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറി നിന്നതാകാം എന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പ്രസംഗത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയോട് അന്വേഷണ സംഘം ചൊദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഒഴിവാക്കുവാനായി മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി മണിയുടെ ആവശ്യം അംഗീകരിച്ചില്ല. മണിയുടെ വിവാദ പ്രസംഗത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണി സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഉള്ള ആലോചനയില്‍ ആയിരുന്നു. അതിനിടയിലാണ് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായത്.

മണിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും മണിയെ വിമര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. പി. വധം: സി. എച്ച്. അശോകന് ഉപാധികളോടെ ജാമ്യം

July 2nd, 2012
tp-chandrashekharan-epathram
കൊച്ചി: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ആയ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും മുതിര്‍ന്ന സി.പി.എം നേതാവുമായ സി.എച്ച്. അശോകന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ രണ്ടു തവണ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മുമ്പാകെ ഹാജരാകണം,സംസ്ഥാനം വിട്ടു പോകരുത് തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍. അതേ സമയം കെസിലെ മറ്റു പ്രതികളായ ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍, കൊട്ടേഷന്‍ സംഘാംഗമായ ടി. കെ. രജീഷ് തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കണ്ണന്റെ കൊമ്പന്മാര്‍ക്ക് സുഖചികിത്സ
Next »Next Page » ചമ്പക്കുളം മൂ‍ലം വെള്ളം കളി ഇന്ന് »



  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine