പീഢനശ്രമം ചെറുത്ത യുവതിയെ ബൈക്കിടിച്ച് കൊലപ്പെടുത്തി

June 25th, 2012
violence-against-women-epathram
കൊല്ലം: പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ യുവതി മരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വര്‍ക്കല മുണ്ടയില്‍ പഴവിള ലിജി (19) ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയതി വൈകീട്ട് ആണ്  യുവതി ആക്രമണത്തിനിരയായത്. വര്‍ക്കലയിലെ ഒരു ഫാന്‍സി കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ലിജി ജോലി കഴിഞ്ഞ് മടങ്ങു വഴി ബൈക്കിലെത്തിയ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് പുറകെ എത്തിയ യുവാവ് യുവതിയുടെ മേല്‍ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിജിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍  യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാ‍ഴ്ച രാത്രിയാണ് ലിജി മരിച്ചത്. പ്രതിയെ തിരിച്ചറിയാ‍ാന്‍ സാധിക്കും എന്ന് ലിജി പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതിയെ ഇനിയും പിടികൂടുവാന്‍ പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്‍

June 25th, 2012
tp-chandrashekharan-epathram
വടകര: ടി.പി.  ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്‍ക്കും പാര്‍ട്ടി താക്കീത് നല്‍കുന്നത്.
ആശയപരമായ ഭിന്നതകളെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്നും പുറത്തു പോയി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ പാര്‍ട്ടിക്ക് ശക്തമായ വിരോധം ഉണ്ടായിരുന്നു. ഒഞ്ചിയത്തെ വലിയ ഒരു വിഭാഗം ജനങ്ങളും പഴയകാല നേതാക്കളും ചന്ദ്രശേഖരനൊപ്പം അണിനിരന്നത് നേതാക്കളെ വിറളി പിടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പല പ്രസംഗങ്ങളിലും ഉണ്ടായി.
ഒഞ്ചിയത്ത് നടന്ന  ഒരു സംഘട്ടനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഒരു പ്രസംഗത്തിലാണ് വി.പി.ഗോപാലകൃഷ്ണന്‍ ടി.പിയുടെ തലകൊയ്യും എന്ന് ആക്രോശിച്ചത്. ഞങ്ങളുടെ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപട്ടികയില്‍ ഉള്ള  പനയങ്കണ്ടി രവീന്ദ്രന്‍, ഏരിയ കമ്മറ്റി അംഗം കെ. കെ. കൃഷ്ണന്‍ എന്നിവരുടെ കൂടെ സാന്നിധ്യത്തില്‍ ആയിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ടക്കൊലപാതകം: മുസ്ലിം ലീഗ് എം. എല്‍. എയുടെ മൊഴിയെടുത്തു

June 25th, 2012
crime-epathram
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറനാട് എം. എല്‍. എ പി. കെ. ബഷീറിന്റെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ മലപ്പുറം ഗസ്റ്റ്‌ഹൌസില്‍ വച്ചായിരുന്നു ഐ. ജിയുടെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണ സംഘം മുസ്ലിം ലീഗ് എം. എല്‍. എയുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെ ആയിരുന്നു മൊഴിയെടുക്കല്‍ ആരംഭിച്ചത്. ഒരു കൊലപാതകത്തില്‍ ഉള്‍പ്പെട്ട സഹോദരങ്ങളായ  കാളക്കാടന്‍ ആസാദും അബൂബക്കറും കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രഥമവിവര റിപ്പോര്‍ട്ടില്‍ എം. എല്‍. എയെ പ്രതിചേര്‍ത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കുകയും പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ലീഗ് എം. എല്‍. എയെ ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുയാണെന്നും പ്രതിപക്ഷം ആരോപിച്ചിരിന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: കുഞ്ഞനന്തന്‍ കീഴടങ്ങി

June 24th, 2012

kunhanandan-epathram

വടകര : ടി. പി. ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്ന സി. പി. എം. പാനൂര്‍ ഏരിയ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങി. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തന്‍ ഉച്ചക്ക് ഒരു മണിയോടെ ആണ് കോടതിയില്‍ എത്തിയത്. കീഴടങ്ങാന്‍ എത്തിയ ഇയാള്‍ക്ക് ഒപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. കോടതി കുഞ്ഞനന്തനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.

ടി. പി. വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയവെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുഞ്ഞനന്തന്‍ മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ജഡ്ജി വി. ഷര്‍സി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ടി. പി. വധക്കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം. സി. അനൂപ് തുടങ്ങിയവരെ കുഞ്ഞനന്തന്റെ വീട്ടില്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കൊണ്ടു വന്നിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടന്നതായി പിടിയിലായവരുടെ മൊഴിയനുസരിച്ചായിരുന്നു തെളിവെടുപ്പ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയചന്ദ്രന്‍ നായര്‍ സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജിവെച്ചു

June 21st, 2012

കൊച്ചി: മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസ ത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് എസ്. ജയചന്ദ്രന്‍ നായര്‍ രാജിവച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിയ സംഭവം  അടുത്തിടെ സാഹിത്യലോകത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍  പ്രഭാവര്‍മ വിഷയമല്ല എന്നും മാസികയുടെ താഴ്ന്ന സര്‍ക്കുലേഷനാണ്  രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്. 15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മുസ്ലീം ലീഗില്‍ കലഹം: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ. അഹമ്മദിന്റെ കോലം കത്തിച്ചു
Next »Next Page » തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണം »



  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine