പച്ച ബ്ലൌസ് ഉത്തരവ് : വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ പ്രതിഷേധം

July 3rd, 2012

meera-jasmine-geen-blouse-epathram

കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.

അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.

green-blouse-facebook-photo-epathram

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുവര്‍ണ നേട്ടത്തോടെ കേരളം കിരീടം ഉറപ്പിച്ചു.

January 22nd, 2012

national school games-epathram

ലുധിയാന: ദേശീയ സ്കൂള്‍ കായികമേളയില്‍ 21 സ്വര്‍ണം, 18 വെള്ളി, 13 വെങ്കലം നേടിയതോടെ കേരളം കിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ഹരിയാന കേരളത്തേക്കാള്‍ ഏറെ പിന്നിലാണ്. എം. ഡി താര രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി കേരളത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വര്‍ണ കൊയ്ത്ത് ദിനമായിരുന്നു ഞായറാഴ്ച. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എന്‍. എം. ബിന്‍സി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി. എസ്. ആര്യ ഒന്നാമതെത്തി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. ഒ. സയാന സ്വര്‍ണ്ണം സ്വന്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം

January 18th, 2012
school-youth-festival-kerala-epathram
തൃശ്ശൂര്‍: കൌമാര കലാമേളക്ക് തിരശ്ശീലയുയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ കലയുടെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് നടന രാജനായ വടക്കും‌നാഥന്റെ തട്ടകം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയതോടെ  തൃശ്ശൂര്‍ നഗരം കലയുടെ പൂരത്തെ വലിയ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നടരാജന്റെ സന്നിധിയില്‍ നൂപുരധ്വനികളും താളമേളങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ പൂര നഗരി അതില്‍ സ്വയം ലയിച്ചു പോകുന്ന കാഴ്ചയാണെങ്ങും. നൂറുകണക്കിനാളുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകള്‍ക്ക് അരങ്ങ് വടക്കുംനാഥസന്നിധിയില്‍ ആകുമ്പോള്‍ അത് ജന്മ സായൂജ്യമായി മാറുന്നു. കൊച്ചു കലാകാരന്മാരും കലാകാരികളും കാണികളെ മാത്രമല്ല വടക്കുംനാഥന്റെ മണ്ണിനെ വരെ കോരിത്തരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങില്‍ എത്തിയതോടെ പൂരനഗരിയെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരുള്ള ത്രിശ്ശിവപേരൂര്‍ ഒന്നു കൂടെ പ്രൌഢമാകുന്നു.  രാവേറെ ചെല്ലുവോളം നൃത്തവേദിയില്‍ വിരിയുന്ന കലയുടെ കുടമാറ്റം കാണുവാന്‍ ആളുകള്‍ പൂരനഗരിയില്‍ ആണ്‍‌പെണ്‍ വ്യത്യാസമില്ലാതെ മിഴിയനക്കാതെ ശ്വാസം പിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുക. തൃശ്ശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞുള്ള കുടമാറ്റത്തിനു മാത്രമേ ഒരു പക്ഷെ ഇത്തരം ഒരു കാഴ്ച കണുവാനാകൂ. കലാമത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ കടന്നെത്തിയ സന്തോഷ് പണ്ഡിറ്റിലേക്ക്  കാണികളുടെ ശ്രദ്ധ ഇടയ്ക്ക് ഒന്നു മാറിയെങ്കിലും ക്ഷണനേരത്തില്‍ അവര്‍ അതില്‍ വിരസരുമായി. മാത്രമല്ല കുട്ട്യോള്‍ക്ക് കണ്ണേറുതട്ടാതിരിക്കാന്‍ എത്തിയതല്ലേ ?എന്ന് തൃശ്ശൂര്‍ കാരുടെ സ്വതസിദ്ധമായ കമന്റ് വരികയും ചെയ്തു.
സംസ്കൃതോത്സവത്തോടനുബന്ധിച്ച് ഉള്ള അഷ്ടപദി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ  കുട്ടികളെ കാണാന്‍ ഇടയ്കയുടെ അന്തരിച്ച കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ എത്തിയത് ആവേശം പകര്‍ന്നു. ഹരിഗോവിന്ദന്‍ കുട്ടികള്‍ക്കൊപ്പം ഇടയ്ക്ക വായിച്ചത് വ്യത്യസ്ഥമായ അനുഭവമായി. മാര്‍ഗ്ഗം കളി, മോണോ ആക്ട് തുടങ്ങിയവക്ക് കാണികള്‍ തിങ്ങി നിറഞ്ഞു.  സൌമ്യ വധവും, പെരുമ്പാവൂരില്‍ ബസ്സ് യാത്രക്കാരനെ സഹയാത്രികള്‍ കൊലപ്പെടുത്തിയതുമെല്ലാം മോണോ ആക്ടില്‍ വിഷയമായി. പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ മത്സരം കാണുവാനും വിവിധ സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു. ഏഴു രാവും പകലും നീളുന്ന കലാമേള കാണുവാന്‍ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തുകയാണ് വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. റിയാലിറ്റി ഷോകളുടെ തട്ടിപ്പുകള്‍ കണ്ട് മനം മടുത്തവര്‍ക്ക് എസ്. എം.എ സിന്റെ പിന്‍‌ബലമില്ലാത്ത, അമേരിക്കന്‍ ജന്മം കൊണ്ട് “അനുഗ്രതീതരാകാത്ത“ കേരളീയ കലാകാരന്മാരുടെ കഴിവു മാറ്റുരക്കുന്ന ഈ വേദി വേറിട്ടൊരു അനുഭവമായി മാറുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ക്കൂളിലെ ക്യാമറ : വിദ്യാര്‍ത്ഥി സമരം വിജയിച്ചു

November 10th, 2011

kendriya-vidyalaya-kozhikode-central-school-calicut-epathram

കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട്‌ വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ്‌ ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ്‌ അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന്‌ നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ്‌ ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്‌. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട്‌ നിര്‍ദ്ദേശിച്ചു.

അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക്‌ ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

29 of 351020282930»|

« Previous Page« Previous « തൃശ്ശൂരില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു
Next »Next Page » സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ »



  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine