പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ സി. പി. എം ഹര്‍ത്താല്‍

February 20th, 2012
crime-epathram
കണ്ണൂര്‍: സി. പി. എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ ഉള്ള സി. പി. എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. തളിപ്പറമ്പിനു സമീപം പടുവത്ത് വച്ചായിരുന്നു കല്ലേറ്. ടി. വി. രാജേഷ് എം. എല്‍. എ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു. നേതാക്കള്‍ക്കു നേരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു സി. പി. എം ആഹ്വാനം നല്‍കി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ആണ് ഹര്‍ത്താല്‍. കൈരളി-ദേശാഭിമാനി വാര്‍ത്താ സംഘത്തിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സി. പി. എം ലീഗ് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുവാന്‍ എത്തിയതായിരുന്നു നേതാക്കള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാം : ബിനോയ്‌ വിശ്വം

February 14th, 2012

Binoy_viswam-epathram

വടകര: സി. പി. എമ്മും സി. പി. ഐയും പോര് മുറുകുന്നതിനിടയില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് സി. പി. ഐ. നേതാവും മുന്‍മ ന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. റവലൂഷണറിയുടെ ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ മുന്നോടിയായി കുഞ്ഞിപ്പള്ളിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യാത്ര ഇടത്തോട്ടേക്ക് തന്നെയാണെങ്കില്‍ ആ യാത്രയില്‍ പങ്കാളികളാകാനും തുല്യതയോടെ സംസാരിക്കാനും തയ്യാറാണെന്നാണ് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സി. പി. ഐ. യിലേക്ക് ക്ഷണിക്കുന്ന രീതിയില്‍ ബിനോയ് വിശ്വം സംസാരിച്ചത്.
അധിക കാലമൊന്നും ഇങ്ങനെ ഒറ്റപ്പെട്ട നിലയില്‍ കഴിയാന്‍ പറ്റുമെന്ന് ചിന്തിക്കണമെന്ന് റവലൂഷണറി പ്രവര്‍ത്തകരോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കാള്‍ ഇടത്തോട്ടേക്ക് പോകാനാണ് തങ്ങളുടെ ആഗ്രഹമെന്നായിരുന്നു അധ്യക്ഷ സ്ഥാനം വഹിച്ച ഇടത് ഏകോപനസമിതി നേതാവ് കെ. എസ്. ഹരിഹരന്‍ ഇതിനു നല്‍കിയ മറുപടി. ബിനോയ്‌ വിശ്വത്തിന്‍റെ ഈ പ്രസ്താവന ഇടത് മുന്നണിയില്‍ പല ചേരിതിരിവിനും കാരണമായി മാറാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പയ്യോളിയില്‍ സംഘര്‍ഷം തുടരുന്നു

February 14th, 2012

crime-epathram
കണ്ണൂര്‍: ബി. ജെ. പി പ്രവര്‍ത്തകന്‍ മനോജിന്റെ (40) കൊലപാതാകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യോളിയിലും പരിസരങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രിയാണ്  മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം മനോജിന്റെ വീട്ടില്‍ കയറി വെട്ടിയത്. അമ്മയുടേയും ഭാര്യയുടേയും മുമ്പിലിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഘം അവര്‍ക്കു നേരെയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. അക്രമികള്‍ പോയതിനു ശേഷമാണ്‌ മനോജിനെ ആശുപത്രിയിലേക്ക് മാറ്റുവാനായത്.  തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മനോജിനെ മേഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

മനോജിന്റെ കൊലപ്പെടുത്തിയതറിഞ്ഞ് നൂറു കണക്കിനു ബി. ജെ. പി-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടി. അക്രമത്തിനു പിന്നില്‍ സി. പി. എം ആണെന്ന് ബി. ജെ. പി ആരോപിച്ചു. രോഷാകുലരായ ബി. ജെ. പി പ്രവര്‍ത്തകര്‍ സി. പി. എമ്മിന്റെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. വടകര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍  നൂറു കണക്കിനു പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുനു. ഇതിനിടയില്‍ ബി. ജെ. പി പ്രവര്‍ത്ത്കര്‍ സി. പി. എം ഓഫീസിനു തീയിടുവാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.മനോജിന്റെ മൃതദേഹം വൈകീട്ട് സംസ്കാരം നടത്തി. പുഷ്പയാണ് മനോജിന്റെ ഭാര്യ. നന്ദ, ആര്യ എന്നിവര്‍ മക്കളാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

February 13th, 2012
cpm-logo-epathram
തിരുവവനന്തപുരം: സി. പി. എം- സി. പി. ഐ  സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നിലവാരം കുറഞ്ഞ ഭാഷയുമായി പോര്‍വിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇടതു മുന്നണിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. സി. പി. എം സംസ്ഥാന സമ്മേളന പോസ്റ്ററില്‍ യേശു കൃസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ നേതാവ് സി. കെ.ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി. പി. എം സംസ്ഥാന സമ്മേളനത്തില്‍ ഇവന്റ് മേനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചതായി സി. പി. ഐ ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ സി. പി. എം നേതൃത്വം ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് സി. പി. എം സംസ്ഥാന സമ്മേളനം നടത്തിയതെന്ന പരാമര്‍ശത്തെ അല്പന്‍ അല്പത്തം പറഞ്ഞതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസാര ഭാഷ മാന്യവും അന്തസ്സുള്ളതുമാകണമെന്നായിരുന്നു ചന്ദ്രപ്പന്‍ ഇതിനോട് പ്രതികരിച്ചത്. ഇടതു ഐക്യം ശക്തിപ്പെടണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര നേതാക്കളെ ഇരുത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേണന വേദികള്‍ പരസ്പരം പോര്‍വിളിക്കുന്ന തലത്തിലേക്ക് തരം താഴുകയുണ്ടായി. സമ്മേളനം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കന്മാര്‍ വാക്‍പോരു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചന്ദ്രപ്പനു കമ്യൂണിസ്റ്റ് ഗുണമില്ലെന്ന് ഈ. പി ജയരാജനു മറുപടിയായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്കൂളില്‍ നിന്നും കമ്യൂണിസം പഠിച്ചയാളല്ല ചന്ദ്രപ്പനെന്ന് ബിനോയ്‌ വിശ്വവും തിരിച്ചടിച്ചു. പ്രമുഖ കക്ഷികളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അസ്വസ്ഥരാണ്. സി. പി. എം-സി. പി. ഐ വാക്‍പോരിനു ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിട്ടുണ്ട്.
:)

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി

February 11th, 2012
vs-achuthanandan-epathram
തിരുവനന്തപുരം: സി. പി. എം. സംസ്ഥാന സമ്മേളന ചര്‍ച്ചക്കിടെ ഉയര്‍ന്നു വന്നതായി പറയപ്പെടുന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു  വി. എസ്. അച്ച്യുതാനന്തന്‍ ശക്തമായ മറുപടി നല്‍കി. ക്രൂരമായ മര്‍ദ്ധനങ്ങളേയും തൂക്കുകയറുകളേയും വെല്ലുവിളിച്ചും നേരിട്ടും വളര്‍ന്നവരെ ക്യാപിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്ന് വി. എസ് പറഞ്ഞു. പാട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതു യോഗത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി വി. എസ് തുറന്നടിച്ചപ്പോള്‍ കാണികള്‍ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും പിന്തുണച്ചു. അച്ച്യുതാനന്തനെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന തരത്തില്‍ വരെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. കണ്ണൂരിലും പുന്നപ്രയിലും വയലാറിലും ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ഞങ്ങള്‍ നേരിട്ടതെന്നും വി. എസ് തുടര്‍ന്നു.  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോടും വിമര്‍ശനങ്ങളോടും വി. എസ് ആഞ്ഞടിച്ചപ്പോള്‍ വേദിയില്‍ ഇരുന്ന നേതാക്കള്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സംസാരിച്ച കോടിയേരി  ബാലകൃഷ്ണന്‍ വി. എസ് ഉദ്ദേശിച്ചത് അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വന്ന ഭൂമിക്കേസിലെ വിജിലന്‍സ് അന്വേഷണവും ജയിലില്‍ അടക്കുമെന്ന പ്രഖ്യാപനങ്ങളുമാണ് എന്ന് പറഞ്ഞ് വിശദീകരണത്തിനു മുതിര്‍ന്നു. വി. എസ് എന്താണ് ഉദ്ദേശിച്ചതെന്ന് കാണികള്‍ക്ക് വളരെ വ്യക്തമായ സാഹചര്യത്തില്‍ കോടിയേരിയുടെ വാദം വളരെ ദുര്‍ബലമായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെറായില്‍ നടന്ന തലയെടുപ്പ് മത്സരത്തില്‍ മംഗലാംകുന്ന് അയ്യപ്പന്‍ വിജയിച്ചു
Next »Next Page » വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine