യേശു വിമോചന നായകനെന്ന് വി എസ്

February 5th, 2012

vs-achuthanandan-epathram
തിരുവനന്തപുരം:യേശുവിന്റെ ജീവിതം തങ്ങള്‍ക്ക് വഴികാട്ടിയാണെന്നും വ്യവസ്ഥയെ വെല്ലുവിളിച്ച വിമോചനനായകനാണ് യേശു ക്രിസ്തുവെന്നും  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. യേശു മാത്രമല്ല, ബുദ്ധനും നബിയുമൊക്കെ വിമോചന നായകരില്‍പ്പെടും. മതങ്ങളെയല്ല മത തീവ്രവാദത്തെയാണ് സിപിഎം എതിര്‍ക്കുന്നത്. എന്നാല്‍ യേശുവിന്റെ പോസ്റ്റര്‍ വെച്ചത് പാര്‍ട്ടി പ്രചാരണത്തിനല്ല ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നതിന് പകരം അധിക്ഷേപിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല യടക്കമുള്ള കോണ്ഗ്രസ്സ് നേതാക്കള്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു

February 5th, 2012
oommen-chandy-epathram
തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ആരാധനാപൂര്‍വ്വം കാണുന്ന  ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ വികലമാക്കി ചിത്രീകരിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍  പ്രതിഷേധ ജാഥകള്‍ നടന്നു. ചിത്രത്തെ വികലമായി ചിത്രീകരിച്ച സംഭവം പരസ്യമായ ദൈവ നിന്ദയാണെന്നും ഇക്കാര്യത്തില്‍ സി. പി. എം ഖേദം പ്രകടിപ്പിക്കണമെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിനു  ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തെ ആണ് രൂപമാറ്റം വരുത്തി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. ചിത്രത്തില്‍ ശിഷ്യരുടെ ഒപ്പം മധ്യത്തില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ  ഒറിജിനല്‍ ചിത്രം മാറ്റി പകരം ഒബാമയുടെയും, സോണിയാ ഗാന്ധിയുടേയും, നരേന്ദ്ര മോഡിയുടേയും ഉള്‍പ്പെടെ നിരവധി രാഷ്ടീയ പ്രമുഖരുടെ മുഖം ഉള്‍പ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് തൃക്കണ്ണാപുരം, പേരൂര്‍ക്കോണം, പാര്‍ക്ക് ജംഗ്ഷന്‍ തുടങ്ങി വിവിധ സ്ഥാലങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ  ഫ്ലക്സുകള്‍ എടുത്തു മാറ്റുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി

February 1st, 2012

oommen-chandy-epathram
തിരുവനന്തപുരം:വിവാദമായ കൊച്ചിയിലെ ആകാശ നഗരം (സ്കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന  കൊച്ചിയിലെ ആകാശ നഗരം പദ്ധതി വരുന്നതിന് എതിരെ വി. എസ് മുഖ്യമന്ത്രി ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയതായി നേരത്തെ കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഹൈകോടതി നല്‍കിയ ഉത്തരവിന്‍െറ മറവിലാണ് അനുമതിയെന്നും അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ അടുത്ത ദിവസം ഹൈകോടതിയെ അറിയിച്ചതായാണ് വാര്‍ത്ത വന്നത്.  കൊച്ചിയിലെ യശോറാം ഡെവലപ്പേഴ്സ് ഉടമ എ.ആര്‍.എസ്. വാധ്യാര്‍ക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയിയത് എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ട് പദ്ധതിക്കെതിരെ വി. എസും, പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത്‌ വന്നപ്പോള്‍ ഇതുസംബന്ധിച്ച നടപടികള്‍ അനിശ്ചിതമായി  നീളുന്നു എന്ന് ആരോപിച്ച്  യശോറം ഡെവലപ്പേഴ്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാന്‍ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌

January 30th, 2012

rauf-epathram

കോഴിക്കോട്: വിവാദമായ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നില്‍ താന്‍ നുണ പരിശോധനക്ക് തയാറാണെന്ന് കെ. എ റൗഫ്‌. കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സാക്ഷികളേയും ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയേയും സ്വാധീനിച്ച് അട്ടിമറിച്ച്  തുമ്പില്ലാതാക്കി എന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് എല്‍. ഡി. എഫ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.  തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്‌. ഇക്കാര്യം അറിയിച്ച് എ. ഡി. ജി. പി വിന്‍സന്‍ പോളിന് കത്തയച്ചതായും റൗഫ്‌ അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ  കേസില്‍ സി. ബി. ഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി മുന്‍ അഡ്വക്കറ്റ്  ജനറല്‍ എ. കെ ദാമോദരന് 32 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും, ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതെന്നും, ക്രിമിനല്‍ നടപടിച്ചട്ടം 164  അനുസരിച്ച് മജിസ്ട്രേറ്റ്  മുമ്പാകെ റഊഫ് മൊഴി നല്‍കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍

January 30th, 2012

k-sudhakaran-epathram

എറണാകുളം: ചട്ടങ്ങള്‍ പാലിക്കാന്‍ എന്നെപോലെ  മുഖ്യമന്ത്രിയും ബാധ്യസ്ഥനാണെന്ന് കെ. സുധാകരന്‍. ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത്.  അതില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ വരെയുണ്ട് അപ്പോള്‍ കണ്ണൂരില്‍ സ്ഥാപിച്ച  മാത്രം വിവാദ മായത് എന്ത്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ മാത്രമായി ചട്ടവരുദ്ധ മാകുന്നതെങ്ങിനെ അങ്ങിനെ എങ്കില്‍  കേരളത്തില്‍ മുഴുവന്‍ ഇത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടം ലംഘിച്ച് തന്നെ അഭിവാദ്യം ചെയ്യണമെന്ന് താന്‍ ആരോടും  ആവശ്യപ്പെട്ടിട്ടില്ല പ്രവര്‍ത്തകരുടെ ആവേശം മാത്രമാണത്‌ അതിനെ ഇങ്ങനെ കാണേണ്ടി യിരുന്നില്ല. എന്നാല്‍  കേരളത്തില്‍ നിയമാവലി അനുസരിച്ചല്ല ആരും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചട്ടപ്രകാരം പൊതുസ്ഥലത്ത് നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറായാല്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ താന്‍ തയാറാണ്- സുധാകരന്‍ വ്യക്തമാക്കി. പൊതുറോഡില്‍ ബോര്‍ഡ് വെച്ചത് ചട്ടവിരുദ്ധമല്ല. ഏത്  അവ നീക്കം ചെയ്തത് ചട്ട പ്രകാര മാണതെന്ന് തനിക്ക മനസ്സിലാ കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ എസ്. പി അനൂപ് കുരുവിള തന്റെ മുന്നില്‍ വെച്ച് തന്നെ ബോര്‍ഡ് നീക്കം ചെയ്തത് തന്നെ അപമാനിക്കാനാണ്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവം ഉപ തെരഞ്ഞെടുപ്പ്‌ വൈകിയേക്കും
Next »Next Page » എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌ »



  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine