ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി

November 13th, 2017

kerala-secretariat-epathram
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി യുടെ കാലാവധി രണ്ടു വര്‍ഷ മായി വെട്ടി ക്കുറച്ച തിന്റെ പ്രാധാന്യം വ്യക്തമാക്കണം എന്ന് ആവശ്യ പ്പെട്ട് ഗവര്‍ണ്ണര്‍ പി. സദാ ശിവം വിശദീ കരണം തേടി.

വിഷയ ത്തില്‍ ഉടന്‍ വിശദീ കരണം നല്‍കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറി യിച്ചു.

പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡണ്ടും അജയ് തറ യില്‍ അംഗ വുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാ വധി തികയുന്ന തിന്റെ തലേ ദിവസമാണ് ദേവസ്വം ബോര്‍ഡിന്റെ മൂന്നു വര്‍ഷ ത്തെ കാലാവധി രണ്ട് വര്‍ഷ മായി ചുരുക്കി ക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്‌.

ഓര്‍ഡിനന്‍സ് മടക്കണം എന്ന് കോണ്‍ഗ്രസ്സും ബി. ജെ. പി. യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍ സില്‍ ഗവര്‍ ണ്ണര്‍ ഒപ്പു വെക്കാത്ത തിനാല്‍ പ്രയാര്‍ ഗോപാല കൃഷ്ണന്‍ ഇന്നലെ നടന്ന ദേവസ്വം ബോര്‍ഡ് യോഗ ത്തില്‍ പങ്കെടു ക്കുകയും ചെയ്തു.

ശബരിമല വിഷയ ത്തില്‍ ഉറച്ച നില പാട് എടുത്ത തിന്റെ പ്രതികാര നടപടി യാണ് സര്‍ക്കാര്‍ നടത്തിയത് എന്നായിരുന്നു പ്രയാര്‍ നൽകിയ വിശദീകരണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

November 12th, 2017

hartal-idukki-epathram
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.

നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.

കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ : സോളാര്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍

November 9th, 2017

oommen-chandy-epathram
തിരുവനന്ത പുരം : സോളാർ കേസിൽ ഉമ്മൻ‌ ചാണ്ടി തെറ്റുകാരന്‍ എന്ന് ജസ്റ്റിസ് ജി. ശിവ രാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമ സഭ യില്‍ വെച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജ യന്‍.

ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി യുടെ ഓഫീസ് ദുരുപ യോഗം ചെയ്തു എന്നും ഉമ്മന്‍ ചാണ്ടി യും പേഴ്‌സണല്‍ സ്റ്റാഫും സരിതാ നായരെ വഴി വിട്ടു സഹായിച്ചു എന്നും റിപ്പോ ർട്ടിൽ പരാമര്‍ശം.

സരിതാ നായരുടെ ടീം സോളര്‍ കമ്പനി യുടെ വളർച്ചക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും ഇതിന് സരിത യില്‍ നിന്ന് പണം സ്വീകരിച്ച തായും സരിതയെ ശാരീരി കമായി ഉപയോ ഗിക്കു കയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലി യായി കാണാം എന്നും റിപ്പോര്‍ട്ടി ല്‍ പറയുന്നു.

ഉമ്മൻ ചാണ്ടിയെ രക്ഷിക്കുവാൻ തിരു വഞ്ചൂർ രാധാ കൃഷ്ണൻ ശ്രമിച്ചു. കേസ് അന്വേഷി ച്ച പോലീസ് സംഘ വും ഉമ്മന്‍ ചാണ്ടിയെ രക്ഷി ക്കു വാന്‍ ശ്രമിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനി യെ എല്ലാ രീതി യിലും സഹാ യിച്ചു. ഔദ്യോഗിക വസതി യില്‍ വച്ച് ആര്യാടന് 27 ലക്ഷം രൂപ നല്‍കി എന്നും റിപ്പോര്‍ട്ട് വിശദീ കരി ക്കുന്നു.

കണ്ടെ ത്തലു കളുടെ അടിസ്ഥാന ത്തിൽ ഉമ്മൻ ചാണ്ടി അടക്ക മുള്ള വർക്ക് എതിരായി അന്വേഷണം നടത്തു വാൻ ഉത്തര മേഖലാ ഡി. ജി. പി. രാജേഷ് ദിവാന്റെ നേതൃത്വ ത്തിൽ പ്രത്യേക സംഘ ത്തെ നിയോ ഗിച്ചു എന്നും മുഖ്യ മന്ത്രി അറിയിച്ചു.

1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതു ജന താൽപര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്ര വേഗം സഭയില്‍ വെച്ചത്. എന്നും മുഖ്യമന്ത്രി അറി യിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം

November 4th, 2017

thomas-chandi_epathram

കോട്ടയം: നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചുവെന്ന പരാതിയിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നൽകിയ പരാതിയിലാണ് അന്വേഷണം.

കായൽ നികത്തി റിസോർട്ട് നിർമ്മിച്ചു, രണ്ട് എം.പിമാരുടെ ഫണ്ടടക്കം 65 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും നഷ്ടം വന്നുവെന്നും പരാതിക്കാരന്റെ ഹർജിയിൽ പറയുന്നു. പത്തു ദിവസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇതിൽ ഒരു തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവിട്ടത്. ഭൂമി കൈയ്യേറിയിട്ടില്ലെന്നും വഴിയിൽ മണ്ണിട്ടു നികത്തുക മാത്രമാണ് ചെയ്തതെന്നും തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമരം : അൽ ഷിഫ ആശുപത്രി അടച്ചുപൂട്ടി മാനേജ്മെന്റ്

October 22nd, 2017

alshifaHospital_epathram

കൊച്ചി : പ്രതിഷേധവും വിവാദവും ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ബിജെപി, യുവ മോർച്ച സംഘടനകൾ ഏറ്റെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയും ആശുപത്രി പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്തുവെന്നാണ് മാനേജ്മെന്റ് പറയുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികൾ മറ്റു ആശുപത്രികളിലേക്ക് മാറുന്നതോടെ ആശുപത്രി നിയമപരമായി തന്നെ പൂട്ടും.

ആശുപത്രിയിലെ പ്രവർത്തനങ്ങളും യോഗ്യതയും സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയൻ തനിക്കെതിരെ മനപ്പൂർവ്വം ആരോ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഷാജഹാൻ യൂസഫ് സാഹിബ് പറയുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം
Next »Next Page » ഐ.വി ശശി അന്തരിച്ചു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine