നോക്കുകൂലി ചോദിച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. നേതാവ് അറസ്റ്റില്‍

July 6th, 2014

kerala-police-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന പിടിച്ചുപറി നിര്‍ബാധം തുടരുന്നു. തിരുവനന്തപുരത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥയേയും നോക്കുകൂലിക്കാര്‍ വെറുതെ വിട്ടില്ല. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി. വി. അനുപമയെ വീട്ടില്‍ ചെന്നു ഭീഷണിപ്പെടുത്തുകയും, നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ സി. ഐ. ടി. യു. നേതാവ് മുരളിയെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെ കേശവദാസപുരത്തേക്ക് താമസം മാറിയതായിരുന്നു അനുപമ. വീട്ടു സാധനങ്ങള്‍ ഇറക്കി കഴിയാറായപ്പോള്‍ സി. ഐ. ടി. യു. യൂണിയനില്‍ പെട്ട ചില തൊഴിലാളികള്‍ വന്ന് നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടു സാധനങ്ങള്‍ ആയതിനാലും, അവ വാഹനത്തില്‍ നിന്നും ഇറക്കി കഴിയാറായതിനാലും നോക്കുകൂലി നല്‍കുവാന്‍ സാധ്യമല്ലെന്ന് ഈ യുവ ഐ. എ. എസ്. ഉദ്യോഗസ്ഥ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അനുപമയേയും വീട്ടുടമയേയും തൊഴിലാളികൾ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. അടുത്ത ദിവസവും കൂടുതല്‍ തൊഴിലാളികളുമായി വന്ന് ഭീഷണി തുടര്‍ന്നു. നൊക്കുകൂലി നിയമ വിരുദ്ധമാണെന്നും, താനൊരു ഐ. എ. എസ്. ഉദ്യോഗസ്ഥയാണെന്നും വ്യക്തമാക്കിയപ്പോള്‍ ഐ. എ. എസ് കാരിയല്ല മുഖ്യമന്ത്രി ആയാല്‍ പോലും നോക്കുകൂലി വാങ്ങുമെന്നായി സംഘത്തിന്റെ ഭീഷണി.

മുരളിയുടെ ടെലിഫോണ്‍ നമ്പര്‍ നല്‍കി വൈകുന്നേരം ആകുമ്പോഴേക്കും പണത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സി. ഐ. ടി. യു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുപമ ഡി. സി. പി. അജിതാ ബീഗത്തിനു പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പോലീസ് മുരളിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തൊഴിലാളി സംഘടനകള്‍ നോക്കുകൂലിയുടെ പേരില്‍ പിടിച്ചു പറി നടത്തുന്നുണ്ട്. ഭീഷണിയിൽ ഭയന്നാണ് പലരും പരാതി നല്‍കുവാന്‍ തയ്യാറാകാത്തത് എന്ന ആക്ഷേപമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചന്ദ്രചൂഡന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട : പന്ന്യന്‍ രവീന്ദ്രന്‍

June 11th, 2014

Pannian Raveendran ePathram

തിരുവനന്തപുരം: ആർ. എസ്. പി. ലയന സമ്മേളനത്തില്‍ സി. പി. ഐ. ക്കെതിരെ ആർ. എസ്. പി. ദേശീയ സെക്രട്ടറി പ്രൊ. ടി. ജെ. ചന്ദ്രചൂഡന്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് വന്നു. സി. പി. ഐ. യെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആർ. എസ്. പി. വരേണ്ടെന്ന് പന്ന്യന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആർ. എസ്. പി. ആണോ പെണ്ണോ എന്ന് പന്ന്യന്‍ ചോദിച്ചു. തോറ്റ് നാടു കടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ താനല്ലെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ ദുര്‍ബലം: വി. എസ്.

June 11th, 2014

vs-achuthanandan-epathram

ന്യൂഡല്‍ഹി: സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ വീണ്ടും വി. എസ്. തുറന്നടിച്ചു. ഇടതു മുന്നണിയെ ദുര്‍ബലമാക്കിയത് സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേട് കൊണ്ടാണെന്നും, ആർ. എസ്. പി. യെ പോലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നണി വിടാനുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നും എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ അതിനെതിരായിരുന്നു എന്നും ഇതിലൂടെ മുന്നണി വിപുലീകരണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ നിര്‍ദേശം നടപ്പാക്കിയില്ലെന്നും, സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കീഴ്‌ഘടകങ്ങളുടെ അഭിപ്രായം മാനിച്ചില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. കേന്ദ്ര കമ്മറ്റിയിലാണ്‌ വി. എസ്. വിമര്‍ശനം നടത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. എ. ബേബിയും രാജിക്കൊരുങ്ങി
Next »Next Page » കേരളത്തിലേക്ക് കുട്ടികളെ കടത്തിയ 8 പേര്‍ പിടിയില്‍ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine