അന്തിക്കാട് സുബ്രമണ്യന്‍ സി.പി.എം. പ്രവർത്തകൻ അല്ലെന്ന് സഹോദരൻ

August 16th, 2012

pinarayi-vijayan-epathram

അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സി. പി. എം. പ്രവര്‍ത്തകന്‍ സുബ്രമണ്യനെ സി. പി. ഐ. ക്കാര്‍ കൊലപ്പെടുത്തിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ രവി രംഗത്തെത്തി. 1970-ല്‍ കൊല്ലപ്പെട്ട സുബ്രമണ്യന്‍ സി. പി. എം. പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും കൊലക്ക് പിന്നില്‍ രാഷ്ടീയ വൈരമാണെന്ന് കരുതുന്നില്ലെന്നുമാണ് രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങളുടെ കുടുംബത്തെ സഹായിക്കുവാന്‍ ഇതു വരെ പാര്‍ട്ടി വന്നിട്ടില്ലെന്നും പറഞ്ഞ ചന്ദ്രന്‍ സഹായിച്ചില്ലെങ്കിലും തങ്ങളെ ദ്രോഹിക്കരുത് എന്ന് കൂട്ടിച്ചേർത്തു.

ടി. പി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി. പി. എമ്മിനെ സി. പി. ഐ. സഹായിച്ചില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സി. പി. എം. – സി. പി. ഐ. നേതാക്കന്മാരുടെ വാക് പോരിനിടെ സി. പി. എമ്മുകാരനായ സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ആണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിണറായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സുബ്രമണ്യന്‍ സി. പി. എമ്മുകാരന്‍ അല്ലെന്നും സി. പി. ഐ. നേതാക്കളായ വി. എസ്. സുനില്‍കുമാര്‍ എം. എല്‍. എ. യും കാനം രാജേന്ദ്രനും വ്യക്തമാക്കി.

സുബ്രമണ്യന്‍ വധക്കേസില്‍ സി. പി. ഐ. പ്രവര്‍ത്തകനായിരുന്ന പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാം മാറാട് കലാപം: 24 പേര്‍ക്ക് കൂടി ജീവപര്യന്തം തടവ്

August 16th, 2012

crime-epathram

കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാ‍ട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.

2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം. – സി.പി.ഐ. പോര് മുറുകുന്നു

August 16th, 2012

cpm-logo-epathram

തിരുവനന്തപുരം: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റേയും മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെയും വധക്കേസുകളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുത്തില്ലെന്നതിന്റെ പേരില്‍ ആംഭിച്ച സി. പി. എം. – സി. പി. ഐ. പോരു മുറുകുന്നു. നേതാക്കന്മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇരു പാര്‍ട്ടികളുടേയും മുഖപത്രങ്ങള്‍ കൂടെ ഇപ്പോള്‍ രംഗത്തെത്തി. ഇടതു പക്ഷത്തിന്റെ കോട്ട പണിതത് വിപ്ലവ മാനവികതയുടെ കൂട്ടു കൊണ്ട് എന്ന തലക്കെട്ടോടെ ആണ്  സി. പി. ഐ. മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ധാര്‍ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏതു ഭാഗത്തു നിന്നും ഉണ്ടായാലും വെച്ചു പൊറുപ്പിക്കില്ലെന്ന് സി. പി. എമ്മിന്റെ പേരു എടുത്തു പറയാതെ തന്നെ  ജനയുഗം വ്യക്തമാക്കുന്നു. ഇതിനു മറുപടിയെന്നോണം സി. പി. ഐ. വര്‍ഗ്ഗ വഞ്ചന കാണിച്ചെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിനു സി. പി. ഐ. സംസ്ഥാന നേതൃത്വം പോറല്‍ ഏല്‍പ്പിക്കുകയാണെന്നും സി. പി. എം. മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഏതാനും ദിവസങ്ങളായി ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാരായ  പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും മറ്റു മുതിര്‍ന്ന നേതാക്കന്മാരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.  ഒരു പാര്‍ട്ടി പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ കൂട്ടു ചേരണമോ എന്നത് തീരുമാനിക്കുന്നത് അതാതു പാര്‍ട്ടികള്‍ ആണെന്നും സി. പി. എമ്മിന്റെ നിലപാട് തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കരുതെന്നും സി. പി. ഐ. നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുവാന്‍ സി. പി. ഐ. യെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സി. പി. ഐ. സ്വീകരിച്ച നിലപാടിനെ ആണ് ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെ നിലപാട് തിരുത്തുന്നതാണ് സി. പി. ഐ. ക്ക് നല്ലതെന്ന പിണറായിയുടെ താക്കീതിനു മറുപടിയെന്നോണം പൊതു വേദിയില്‍ പക്വത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നെല്ലിയാമ്പതി പാട്ടക്കാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കല്‍, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില , ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങി  വിവിധ വിഷയങ്ങളുമായി ബന്ധപെട്ട്  യു. ഡി. എഫ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയത്ത് ഇടതു പക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ അണികളില്‍ അസംതൃപ്തിയും ആശങ്കയും ഉണര്‍ത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വയലാർ രവി മൂന്നാം ഗ്രൂപ്പിന് പിന്തുണ തേടുന്നു

August 13th, 2012

VAYALAR_RAVI-epathram

കോഴിക്കോട് : കോൺഗ്രസിലെ ഗ്രൂപ്പ് വടംവലികൾക്ക് ആക്കം കൂട്ടിക്കൊണ്ട് വയലാർ രവിയും രംഗത്തെത്തി. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലും രമേഷ് ചെന്നിത്തല ഗ്രൂപ്പിലും പെടാത്ത നേതാക്കളെ അണിനിരത്തി ഒരു മൂന്നാം ഗ്രൂപ്പിന് രൂപം നൽകാനുള്ള സാദ്ധ്യതകൾ കെ. മുരളീധരനുമായി ചർച്ച ചെയ്യാൻ വേണ്ടിയാണ് രവി ഇന്നലെ മുരളിയുടെ വീട്ടിൽ എത്തിയത് എന്നാണ് സൂചന. ഒരു മണിക്കൂറോളം നീണ്ടുനിന്ന സന്ദർശനം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയായിരുന്നു എന്നാണ് പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് രവി പറഞ്ഞത്.

കെ. പി. സി. സി. യും ഡി. സി. സി. യും പുനഃസംഘടിപ്പിക്കുന്ന വേളയിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. ഏകപക്ഷീയമായി പുനഃസംഘടന നടത്തുന്നതിന് പകരം പാർട്ടി ശക്തിപ്പെടുത്തുന്നതിനായി ഗ്രൂപ്പ് നോക്കാതെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കണം എന്ന് വയലാർ രവി പറഞ്ഞു. സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താനും നേതൃത്വം ശ്രദ്ധ പതിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗണേഷ്‌ പാര്‍ട്ടിയിലില്ല : പിള്ള

August 6th, 2012

r-balakrishna-pillai-epathram

തിരുവനന്തപുരം: വനം മന്ത്രിയും, കേരള കോണ്‍ഗ്രസ്‌ (ബി) എംഎല്‍ എയുമായ കെബി ഗണേഷ്‌ കുമാറിനെതിരെ  കേരള കോണ്‍ഗ്രസ്‌ (ബി) പ്രമേയം ഇറക്കി. ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി  യാതൊരു ബന്ധവും ഇല്ല എന്ന്‌ പ്രമേയത്തില്‍ വ്യക്തമാക്കി. ഐകകണ്‌ഠേന പാസായ പ്രമേയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ ആണ്‌  അവതരിപ്പിച്ചത്‌. ഇതോടെ ഗണേഷ്കുമാറും അച്ഛനുമായുള്ള തര്‍ക്കം അതിന്റെ മൂര്‍ധന്യത്തിലെത്തി കേരള കോണ്‍ഗ്രസ്‌ (ബി) അദ്ധ്യക്ഷനായ  ബാലകൃഷ്‌ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭരണതലത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതോടെ ഗണേഷ്കുമാര്‍ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത ഉണ്ടെന്നു ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ മകനെ സുരക്ഷിതമായ ഒരിടത്ത്‌ എത്തിക്കാനുള്ള പിള്ളയുടെ തന്ത്രമാണിതെന്നും നിരീക്ഷിക്കുന്നവര്‍ ഉണ്ട്. എന്തായായാലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതൊരു തലവേദനയായി തുടരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സത്നം സിങ് മാന്റെ മരണം ദുരൂഹതകള്‍ ഏറെ ബാക്കി
Next »Next Page » നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine