ഇ. അഹമ്മദിനു വിട : ജന്മ നാട്ടിൽ അന്ത്യ വിശ്രമം

February 2nd, 2017

muslim-league-president-e-ahmed-mp-ePathram
കണ്ണൂര്‍ : മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എം. പി.യു മായി രുന്ന ഇ. അഹ മ്മദിന് രാജ്യം വിട നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12 മണി യോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഔദ്യോഗിക ബഹു മതി കളോടെ ആയി രുന്നു ഖബറടക്കം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മയ്യിത്ത് നിസ്കാര ത്തിന് നേതൃത്വം നൽകി.വൻ ജനാ വലി യാണ് അന്ത്യ കർമ്മ ങ്ങൾക്ക് സാക്ഷ്യം വഹി ക്കു വാൻ എത്തിയത്.

ചൊവ്വാഴ്ച പാര്‍ല മെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാ പന പ്രസംഗ ത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കു കയും ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മരണം സ്ഥിരീ കരി ക്കുക യുമാ യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച കണ്ണൂരില്‍

February 1st, 2017

muslim-league-president-e-ahmed-mp-ePathram
കോഴിക്കോട് : ഇന്ന് പുലർച്ചെ ന്യൂ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ വെച്ച് നിര്യാ തനായ മുതിർന്ന പാർലിമെന്റ് അംഗവും മുന്‍ കേന്ദ്ര മന്ത്രി യും മുസ്ലിം ലീഗ് ദേശീയ അദ്ധ്യ ക്ഷനു മായ ഇ. അഹമ്മദിന്റെ ഖബറടക്കം വ്യാഴാഴ്ച ഉച്ച യോടെ ജന്മ നാടായ കണ്ണൂരിൽ  നടക്കും.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണി വരെ ദല്‍ഹി യിലെ വസതി യില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണി യോടെ മൃത ദേഹം കേരള ത്തി ലേക്കു കൊണ്ടു വരും.

വൈകുന്നേരം നാലര മണിക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും ആറ് മണിയോടെ ലീഗ് ഹൗസിലും പൊതു ദര്‍ശനത്തിന് വെക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കോഴി ക്കോട് കടപ്പുറം എന്നിവിട ങ്ങളി ലെ ജനാസ നിസ്കാരത്തിനു ശേഷം കണ്ണൂരി ലേക്ക് മൃതദേഹം കൊണ്ടു പോവും. വ്യാഴാഴ്ച ഉച്ച യോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും.

ഇ. അഹമ്മദി നോടുള ആദര സൂചക മായി മലപ്പുറം ജില്ല യിലെ വിദ്യാ ഭ്യാസ സ്ഥാപ നങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അദ്ദേ ഹത്തി ന്റെ നിര്യാണ ത്തിൽ അനു ശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പ്പണിക്കര്‍ അന്തരിച്ചു

June 27th, 2016

drama-writer-kavalam-narayana-panikkar-ePathram
തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകാചാര്യ നുമായ കാവാലം നാരായണ പ്പണിക്കര്‍ (88) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.40 ന്‍ തിരുവനന്ത പുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ മായ അസുഖ ങ്ങളെ തുടര്‍ന്ന് ചികിത്സ യി ലായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദ വര്‍മ്മ യുടെയും കുഞ്ഞു ലക്ഷ്മി യുടെയും മകനായി 1928 ല്‍ ജനിച്ച കാവാലം നാരായണ പണിക്കര്‍ നാടക രംഗത്തും സിനിമാ ഗാന ശാഖയിലും നല്‍കിയ സംഭാവന കള്‍ നിരവധി യാണ്‍.

കേരള സംഗീത നാടക അക്കാദമി ചെയര്‍ മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2007 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം, 2009 ല്‍ വള്ളത്തോള്‍ പുരസ്‌കാരം, എന്നിവ നേടി യിരുന്നു. 2014 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

തനതു നാടക വേദിക്ക് തുടക്കം കുറിച്ച ആചാര്യ നാണ് കാവാലം. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയവ യാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍.

കാളി ദാസ ന്റെയും ഭാസന്റെയും നാടകങ്ങള്‍ മലയാള നാടക വേദി യിലേക്ക് എത്തിച്ച കാവാലം, വാടക ക്കൊരു ഹൃദയം, രതി നിര്‍വ്വേദം, ആരവം, പടയോട്ടം, ആരൂഢം, കാറ്റത്തെ കിളിക്കൂട്, സര്‍വ്വ കലാ ശാല, ഉല്‍സവ പ്പിറ്റേന്ന്, അഹം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍ വ്വഹിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

February 15th, 2016

onv-kurup-epathram
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി. കുറുപ്പി ന്റെ ശവ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തിരുവനന്ത പുരം തൈക്കാട് ശാന്തി കവാട ത്തിൽ നടന്നു.

വഴുതക്കാട്ടെ ഒ. എൻ. വി. യുടെ വസതി യായ ഇന്ദീ വര ത്തിൽ നിന്നും വിലാപ യാത്ര യായിട്ടാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. കവി യോടുള്ള ആദര സൂചക മായി അദ്ദേഹ ത്തിനെ ശിഷ്യരായ 84 കലാ കാര ന്മാർ അണി നിരന്ന ഗാനാർച്ചന നടന്നു.

കഴിഞ്ഞ ശനിയാഴ്ച യാണ് കവിയും ഗാന രചയി താവും ജ്ഞാന പീഠ ജേതാവു മായ ഒ. എൻ. വി. കുറുപ്പ് (84) തിരുവനന്ത പുരത്തെ സ്വകാര്യ ആശുപ ത്രി യിൽ വെച്ച് അന്തരിച്ചത്.

ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹ ത്തിന് ജ്ഞാന പീഠം കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ള ത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാര ങ്ങൾ ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതി പക്ഷ നേതാവ് വി. എസ്. അച്യുതാ നന്ദൻ, മന്ത്രിമാരും എം. എൽ. എ. മാരും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും കലാ – സാംസ്കാരിക മേഖല യിലെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങു കളിൽ സന്നിഹിതരായി.

- pma

വായിക്കുക: , , ,

Comments Off on ഒ. എൻ. വി. യുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു

ഗായിക രാധിക തിലക് അന്തരിച്ചു

September 20th, 2015

play-back-singer-radhika-thilak-ePathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. പനി ബാധിച്ച് ഏതാനും ദിവസ ങ്ങളായി ചികിത്സ യിലായിരുന്നു. ഒന്നര വർഷ ത്തോളമായി അർബുദ രോഗ ബാധിത യായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം.

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിട ങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ കലാ ശാല യുവജനോത്സവ ത്തില്‍ ലളിത ഗാന ത്തിന് ഒന്നാം സമ്മാനം ലഭിച്ചി ട്ടുണ്ട്.

ടി. എസ്. രാധാ കൃഷ്ണന്റെ ഭജന കളിലൂ ടെയും ആകാശ വാണി യുടെ ലളിത ഗാന ങ്ങളി ലൂടെ യുമാണ് രാധിക പ്രശസ്തയായത്.

യേശുദാസ്, എം. ജി. ശ്രീകുമാർ, ജി. വേണു ഗോപാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് ഷോ കളിലൂടെയും സംഗീത പ്രേമി കളുടെ ഇഷ്ട ഗായിക യായി രാധികാ തിലക് മാറി. വിദേശ രാജ്യ ങ്ങളിലും നിരവധി ഗാനമേള കളില്‍ രാധിക യുടെ സാന്നിദ്ധ്യം ശ്രദ്ധേയ മാണ്.

ഓൾ ഇന്ത്യ റേഡിയോ കൂടാതെ ദൂരദർശ നിലും നിരവധി ലളിത ഗാന ങ്ങൾ പാടി യിരു ന്നു. വിവിധ ചാനലു കളിൽ അവതാരക യുമാ യിരുന്നു.

ഒറ്റയാൾ പട്ടാളം, ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, രാവണപ്രഭു, നന്ദനം തുടങ്ങിയ സിനിമ കളിലെ രാധികാ തിലകിന്റെ ഗാനങ്ങൾ  ഏറെ പ്രശംസ പിടിച്ചു പറ്റി.

പ്രശസ്ത പിന്നണി ഗായകരായ സുജാത, ജി. വേണു ഗോപാല്‍ എന്നിവര്‍ ബന്ധു ക്കളാണ്. ഭര്‍ത്താവ് : സുരേഷ്. മകള്‍ : ദേവിക.

- pma

വായിക്കുക: , , ,

Comments Off on ഗായിക രാധിക തിലക് അന്തരിച്ചു


« Previous Page« Previous « രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി
Next »Next Page » പാര്‍ട്ടി പുന സംഘടന : കോണ്‍ഗ്രസില്‍ കലാപം »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine