സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കെ. പി. ഉദയഭാനു അന്തരിച്ചു

January 5th, 2014

singer-kp-udaya-bhanu-ePathram
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.

വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാദിരിക്കോയ അന്തരിച്ചു

December 15th, 2013

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന സാദിരിക്കോയ (80) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് കോഴിക്കോട് പുതിയങ്ങാടി കോയാ റോഡ് ജുമാ അത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതു രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.

മലബാറില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സാദിരിക്കോയ ട്രേഡ് യൂണീയന്‍ നേതാവെന്ന നിലയിലും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അധികാരത്തിന്റെ പുറകെ പോകാതെ എന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചു. 1959-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. രാഷ്ടീയ പ്രവ്ര്ത്തകന്‍ എന്നതിലുപരിയായി മാധ്യമ പ്രവര്‍ത്തകനായും സാദിരിക്കോയ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ, ചന്ദ്രിക, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് വിട്ട് ഇടക്കാലത്ത് എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വ്വാഹ സമിതിയംഗം, ഇന്ത്യന്‍ നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.സി.പി ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. എന്‍. കരുണാകരന്‍ അന്തരിച്ചു

December 14th, 2013

artist-cn-karunakaran-ePathram
കൊച്ചി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ (73) അന്തരിച്ചു.

ഗുരുവായൂരിനു സമീപം ബ്രഹ്മകുളത്ത് 1940-ല്‍ ആണ് സി. എന്‍. കരുണാകരന്‍ ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാ പഠനം പൂര്‍ത്തിയാക്കി. ഡി. പി. റോയ് ചൗധരി, കെ. എസി. എസ്. പണിക്കര്‍ എന്നിവര്‍ സി. എന്‍. കരുണാകരന്റെ ഗുരു നാഥ ന്മാരായിരുന്നു. കേരള ചിത്ര കലാ രംഗത്ത് മഹത്തായ സംഭാവന കള്‍ നല്‍കിയ സി. എന്‍. കരുണാകരന്‍ കേരള ലളിത കലാ അക്കാദമി യുടെ പ്രസിഡണ്ട് ആയിരുന്നു.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി. ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിത കലാ അക്കാദമി പുരസ്‌കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി ക്കുള്ള പുരസ്‌കാരം എന്നിവ നേടി യിട്ടുണ്ട്. കേരള ത്തിലെ ആദ്യ സ്വകാര്യ കലാ പ്രദര്‍ശന ശാല യായ ‘ചിത്രകൂടം’ അദ്ദേഹ മാണ് ആരംഭിച്ചത്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ക്ക് കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല

November 14th, 2013

കോഴിക്കോട്: തങ്ങളങ്ങാടിക്ക് നീട്ട്യൊരു വിളിവിളിച്ചാല്‍ മതി ബാപ്പോന്ന്… ആ സെക്കന്റില്‍ ബാപ്പു ഇവിടെ എത്തും…പക്ഷെ ഇനി ഒരിക്കലും അറാം തമ്പുരാന്‍ നീട്ടി വിളിച്ചാല്‍ ബാപ്പു വരില്ല. ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാപ്പു എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ഏറേ പ്രശസ്തമാണ്.പ്രേക്ഷക മനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ഒരു മലബാറുകാരന്റെ എല്ലാ നന്മകളും സ്നേഹവും നിറഞ്ഞ ഡയലോഗ്. മോഹന്‍ ലാല്‍ അവതരിപ്പിച്ച ജഗന്നാഥന്‍ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയായ ബാ‍പ്പു എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നത് അഗസ്റ്റിന്റെ അഭിനയ മികവിന്റെ സാക്ഷ്യമാണ്. മോഹന്‍ ലാല്‍ സിനിമകളില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു കെമിസ്ട്രിയാകാം അതിനു കാരണം. ദേവാസുരം എന്ന സിനിമയിലെ നായകന്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുട്ടിപ്പട്ടാളത്തിലെ ഹൈദ്രോസ്, രണ്‍ജിത്തിന്റെ തന്നെ സൃഷ്ടിയായ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ ഹാജ്യാരുടെ വേഷവും തന്റെ ശാരീരികമായ അവശതകള്‍ മറന്ന് അഗസ്റ്റിന്‍ അവതരിപ്പിച്ചു. അതും ഏറേ ശ്രദ്ധേയമായി. കോഫി അന്നനെ മലയാളികള്‍ ഓര്‍ക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയില്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ചന്ദ്രനിലൂടെ കൂടെയാണ്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ വട്ടപ്പാറ പീതാംഭരന്‍ എന്ന വലതു പക്ഷ രാഷ്ടീയക്കാരനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത്തരത്തില്‍ മലയാള സിനിമയില്‍ അഗസ്റ്റിന്‍ എന്ന നടന്‍ അവതരിപ്പിച്ച അധികം കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്. സുഹൃത്തായും, അച്ഛനായും, രാഷ്ടീയക്കാരനായും, കാര്യസ്ഥനായും, നാട്ടിന്‍ പുറത്തുകാരനായുമെല്ലാം വേഷമിട്ട അഗസ്റ്റിന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. താരജാഢകളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ സിനിമയിലും സമൂഹത്തിലും അഗസ്റ്റിന്‍ നിറഞ്ഞു നിന്നു. സംഭാഷണങ്ങളിലും ഭാവങ്ങളിലും കാത്തു സൂക്ഷിച്ച സൂക്ഷ്മത തനിക്ക് ലഭിച്ച കഥാപാത്രത്തെ അനശ്വരമാക്കുന്നതില്‍ അദ്ദേഹത്തെ എന്നും വിജയിപ്പിച്ചു. കുതിരവട്ടം പപ്പുവിനെ പോലെ ഈ മലബാറുകാരനേയും മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത് സ്വാഭാവികവും അനായാസകരവുമായ അഭിനയം കാഴ്ചവെക്കുന്നത് കൊണ്ടു തന്നെയായിരുന്നു. ഒടുവില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് ഓര്‍മ്മകള്‍ ബാക്കിയായി ആ കലാകാരന്‍ യാത്രയായിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു
Next »Next Page » കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine