നടുക്കിയുണര്‍ത്തുന്ന കടമ്മനിട്ട കവിതകള്‍

March 31st, 2012

kadammanitta-epathram

കവിതയിലെ ആധുനികതയെ ഒഴിഞ്ഞു മാറലിന്ന് അതീതമായ ഒരാഘാതമാക്കി തീർത്ത കവിയാണ്‌ കടമ്മനിട്ട. അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ട്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു കടമ്മനിട്ട കവിതകള്‍. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ചു കൊണ്ട് കവിതകള്‍ എഴുതിയ കടമ്മനിട്ട ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾ തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനിക കവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കു പോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വന രൗദ്രതയുടേയും വയൽ മണങ്ങളുടേയും ചന്ദനത്തൈമര യൗവനത്തിന്റേയും മൗലിക സൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടി വന്നു.

കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി എന്നിവയാണ് കടമ്മനിട്ടയുടെ പ്രധാന കൃതികള്‍, 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.  2008 മാർച്ച് 31നു കടമ്മനിട്ട നമ്മെ വിട്ടകന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍ പാപ്പാനെ കൊലപ്പെടുത്തി

March 29th, 2012

elephant-stories-epathram
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മേഘാര്‍ജ്ജുനന്‍ എന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി പൂ‍ക്കോട് നാരായണന്റെ മകന്‍ ദേവദാസ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആനയെ ക്ഷേത്രപരിസരത്തിനു പുറത്തേക്ക് മാറ്റിക്കെട്ടുവാന്‍ കൊണ്ടു പോകുമ്പോള്‍ ആണ് അപകടം ഉണ്ടായത്. പാപ്പാന്‍ ദേവദാസ് ആനയെ വിലക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആന അദ്ദേഹത്തെ മതിലിനോട് ചേര്‍ത്തു വച്ച് കുത്തുകയായിരുന്നു. ആനകളില്‍ അപൂര്‍വ്വമായി കാണുന്ന ചുള്ളിക്കൊമ്പിനു സമാനമായ കൂര്‍ത്ത കൊമ്പുകള്‍ ഉള്ള ആനയാണ്  ഇടഞ്ഞ മേഘാര്‍ജ്ജുനന്‍. ആനയ്ക്ക് ഏതാനും ദിവസങ്ങളായി ഉള്‍ക്കോളുണ്ടയിരുന്നതായി കരുതുന്നു.

ഇരിങ്ങാലക്കുട തെക്കേമഠം സുരേഷ് വൈദ്യനാഥന്‍ ആണ് മേഘാര്‍ജ്ജുനനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. ആനയെ ദേവസ്വം അധികൃതരും പാപ്പാന്മാരും വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന പരാതി ഭക്തരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പാപ്പാന്മാര്‍ മാറുന്നതും കെട്ടും‌തറിയില്‍ നിന്ന് നരകയാതനയനുഭവിക്കുന്നതും മേഘാര്‍ജ്ജുനന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഓരോ പാപ്പാന്മാ‍ര്‍ മാറുമ്പോളും ചട്ടത്തിലാക്കുവാനായി ആനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. പാപ്പാനെ കൊന്ന് തൊട്ടടുത്ത പറമ്പില്‍ കയറിയ ആനയെ നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതനാക്കി. ആനയിടഞ്ഞാല്‍ അതിനെ കൂടുതല്‍ പ്രകോപിതനാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പതിവ് ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കപ്പെട്ടു. പഴയ പാപ്പാന്‍ എത്തി ആനയെ തളക്കും വരെ നാട്ടുകാര്‍ ആനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെയിന്‍ബോ ബുക്സ് രാജേഷ് അന്തരിച്ചു

March 28th, 2012

rajesh-rainbow-epathram

കോട്ടയം: റെയിന്‍ബോ പബ്ലിക്കേഷന്‍സ് സി. ഈ. ഓ രാജേഷ് കുമാര്‍ (52) അന്തരിച്ചു. ഇന്നലെ രാത്രി രക്തം ഛര്‍ദ്ദിച്ചതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 1.30 നു അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം സ്വന്തം വീട്ടു വളപ്പില്‍ നടന്നു.

മലയാളത്തിലെ ഒരു പ്രമുഖ പ്രസാധക സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന രാജേഷ് റെയിന്‍ബോ ബുക്സിലൂടെയാണ് പ്രസാദന രംഗത്തേക്ക് കടന്നത്. പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ റെയിന്‍ബോയും രാജേഷും പ്രത്യേകം ശ്രദ്ധവെച്ചു. ഷെല്‍‌വിയെ പോലെ രാജേഷും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു. കുത്തക പ്രസാധകര്‍ അകറ്റി നിര്‍ത്തിയിരുന്ന കാലത്താണ് ബ്ലോഗ്ഗേഴ്സിനടക്കം പലര്‍ക്കും തങ്ങളുടെ പുസ്തകങ്ങള്‍ അച്ചടിച്ചു വരുന്നതിനും അതു വായനക്കാരില്‍ എത്തിക്കുന്നതിനും രാജേഷ് വഴി തുറന്ന് നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് അന്തരിച്ചു

March 28th, 2012

കണ്ണൂര്‍:കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് പി. കെ. വിജയരാഘവന്‍ മാസ്റ്റര്‍ (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിള്‍ ആയിരുന്നു അന്ത്യം. ഏതാനു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് എടക്കാട്ട് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ കണ്ണൂര്‍ ഡി. സി. സി ഓഫീസിള്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.

സംഘടനാ കോണ്‍ഗ്രസ്സിള്‍ പ്രവര്‍ത്തിച്ചിരുന്ന  വിജയ രാഘവന്‍ മാസ്റ്റര്‍ 77-ല്‍ കെ.ശങ്കരനാരായണന്റെ പ്രേരണയാല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നു. ഡി. സി. സി നിര്‍വ്വാഹക സമിതി അംഗം, ഡി.സി.സി സെക്രട്ടറി എന്നീ നിലയിള്‍ പ്രവര്‍ത്തിച്ച അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പി. രാമകൃഷ്ണന്‍ രാജിവെച്ചതോടെ ആണ്  ഡി. സി. സി പ്രസിഡണ്ടായത്. വിജയ രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തിള്‍ വിവിധ രാഷ്ടീയ-സാമൂഹിക-സാമുദായിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കടമ്പൂ‍ര്‍ നോര്‍ത്ത് യു. പി സ്കൂളിള്‍ അധ്യാപകനായിരുന്നു. പങ്കജവല്ലിയാണ് ഭാര്യ. മക്കള്‍ ഡാനിഷ്, ഡാലിയ

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരശീലയില്‍ അഗ്നി വിതറിയ തിരക്കഥാകൃത്ത്

March 28th, 2012

T-Damodaran-epathram

രന്‍ജിപണിക്കര്‍ രചിച്ച ഭരത് ചന്ദ്രനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്സും ചേര്‍ന്ന് സംഭാഷണത്തിലൂടെയും സംഘട്ടനത്തിലൂടെയും  തീയേറ്ററുകളെ ഇളക്കി മറിക്കുമ്പോളാണ് ഇത്തരം നായകന്മാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ടി.ദാമോദരന്‍ വിടപറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമകാലിക രാഷ്ടീയ സാമൂഹിക സംഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ തിരശ്ശീലയിലേക്ക് ആദ്യമായി ആവാഹിച്ച തിരക്കഥാകൃത്തായിരുന്നു ദാമോദരന്‍ മാഷെന്ന ടി.ദാമോദരന്‍. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും പല തരത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നു വന്നു. സാധാരനക്കാരുടെ മനസ്സിലെ വേദനകളും പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും ചങ്കൂറ്റത്തോടെ അധികാരികളുടെ മുമ്പില്‍  വിളിച്ചു പറയുന കഥാപാത്ര സൃഷ്ടിയിലൂടെ അദ്ദേഹം ജനപ്രിയനായി മാറി. മലയാള സിനിമയില്‍ തീപാറുന്ന സംഭാഷണങ്ങള്‍ കടന്നുവരുന്നത് ടി.ദാമോദരന്റെ സൃഷ്ടികളിലൂടെയാണ്. രോഷത്തോടെ പ്രതികരിക്കുന്ന നായകന്റെ സംഭാഷണങ്ങളില്‍ ഇംഗ്ലീഷും കടന്നു വന്നത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Angadi1-epathram
അങ്ങാടി എന്ന ചിത്രത്തില്‍ വി ആര്‍ നോട്ട് ബെഗ്ഗേഴ്സ് എന്ന് ജയന്‍ പറയുന്ന ഡയലോഗ് ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനും, ഭരത് ചന്ദ്രനും പതിറ്റാണ്ടു മുമ്പേ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ദാമോദരന്‍ മാഷ് തുടക്കം കുറിച്ചു. രാഷ്ടീയം-പോലീസ്-അധോലോകം-ആധ്യാത്മികത-മാധ്യമം  ഇവയുടെ വ്യത്യസ്ഥാനുപാതത്തിലുള്ള സങ്കലങ്ങള്‍ വിജയങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ടി.ദാമോദരന്‍ മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയിച്ച ഈ പാറ്റേന്‍ പിന്നീട് വന്ന ചിലര്‍ വിജയകരമായി പിന്തുടര്ന്നതായി കാണാം. മലയാള സിനിമയിലെ മെഗാസ്റ്റാര്‍ തിരക്കഥാകൃത്തായ രന്‍ജി പണിക്കര്‍ സൃഷ്ടിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അല്‍ക്സിന്റേയും, ഭരത് ചന്ദ്രന്റേയും പ്രാക്രൂപങ്ങള്‍ മാഷുടെ ചിത്രങ്ങളില്‍ കാണാനാകും.ദാമോദരന്‍ മാഷുടെ രചനകളിലെ ഊര്‍ജ്ജം ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അത് തിരശ്ശീലയിലേക്ക് ആവാഹിക്കുന്നതില്‍ ഐ.വി.ശശി എന്ന സംവിധായകന്  സാധിച്ചു.

70 കളില്‍ സിനിമയില്‍ എത്തിയ ടി.ദാമോദരന്റെ കരിയറിലെ വഴിത്തിരിവാകുന്നത് 1980-ല്‍ ഇറങ്ങിയ  അങ്ങാടിയിലൂടെയാണ്. ജയന്‍-സീമ എന്നിവര്‍  അഭിനയിച്ച ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായി. ജയന്‍ എന്ന നടന്റെ താരപരിവേഷം ഉയര്‍ത്തിയ അങ്ങാടി,മീന്‍,കരിമ്പന, കാന്തവലയം തുടങ്ങിയ ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ദാമോദരന്‍ മാഷായിരുന്നു. അങ്ങാടിയെ തുടര്‍ന്ന് വന്ന തുടര്‍ച്ചയായുള്ള വമ്പന്‍ ഹിറ്റുകള്‍ കച്ചവട സിനിമയിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തായി അദ്ദേഹത്തെ മാറ്റി.

inspector-balram-epathram

ആവനാഴിയും, ഈ നാടും, വാര്‍ത്തയും, അടിമകള്‍ ഉടമകളും, ആര്യനും, അദ്വൈദവുമെല്ലാം പല കാലഘട്ടങ്ങളിലെ രാഷ്ടീയ സാമൂഹിക സാമുദായിക വിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1921 എന്ന ചിത്രം മാപ്പിള ലഹളക്കാലത്തെ, മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ കരിയറിലെ കരുത്തനായ പോലീസ് ഓഫീസര്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മുമ്പനാണ് മാഷുടെ രചനയില്‍ പിറന്ന ഇന്‍‌സ്പ്കെടര്‍ ബലറാം.  സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും പ്രത്യേകതള്‍ നിറഞ്ഞ ചിത്രമായ കലാപാനി സ്വാതന്ത്ര്യ സമകാലഘട്ടത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായി.  2006-ല്‍ പുറത്തിറങ്ങിയ  ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം പക്ഷെ വിജയിച്ചില്ല.  യെസ് യുവര്‍ ഓണര്‍ എന്ന ചിത്രമാണ് ടി.ദാമോദരന്‍ രചന നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

തന്റെ സൃഷ്ടികളില്‍ കഥാ‍പാത്ര ബാഹുല്യം ഉള്ളപ്പോളും അവയ്ക്കൊക്കെ വ്യത്യസ്ഥതയും ഡയലോഗുകളിലെ കൃത്യതയും പാലിക്കുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പ്രേക്ഷകന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു ഓരോ രചനയും. അബ്‌കാരിയെന്ന ചിത്രം രാഷ്ടീയ-ഉദ്യോഗസ്ഥ-മദ്യ ലോബിയ്ക്കിടയിലെ അവിശുദ്ധ ബന്ധങ്ങളേയും തുറന്നുകാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി. ദാമോദരന്‍ അന്തരിച്ചു
Next »Next Page » കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് അന്തരിച്ചു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine