സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

March 8th, 2012
Bombay Ravi-epathram
മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ്മ) അന്തരിച്ചു. 86 വയസ്സായിരുന്നു. ബോംബെ ഹോസ്പിറ്റലില്‍ വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാകുകയായിരുന്നു.   ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

മലയാളമടക്കം വിവിധ ഭാഷകളിലായി ഇരുനൂറ്റമ്പതിലധികം ഗാനങ്ങള്‍ക്ക് അദ്ദെഹം ഈണം പകര്‍ന്നിട്ടുണ്ട്. ബോബെ രവി ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളി മനസ്സില്‍ എക്കാലത്തും നിറഞ്ഞു നിന്നവയാണ്. നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും…’, പഞ്ചാഗ്നിയിലെ ‘ആ രാത്രിമാഞ്ഞു പോയീ…’, ‘സാഗരങ്ങളേ….‘ ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം…’ വൈശാലിയിലെ ‘ധും ധും ധും ധുംദുഭിനാധം…’ തുടങ്ങി ബോംബെ രവി അനശ്വരമാക്കിയ ഗാനങ്ങള്‍ നിരവധി. സര്‍ഗ്ഗം,പരിണയം തുടങ്ങി പതിനഞ്ചില്‍ പരം ചിത്രങ്ങള്‍ക്കായി തൊണ്ണൂറോളം ഗാനങ്ങള്‍ അദ്ദെഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.  2005-ല്‍ ഹരിഹരന്‍ സംവിധനം ചെയ്ത മയൂഖം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. കെ.ടി. വിജയമാധവൻ അന്തരിച്ചു

March 6th, 2012

kt-vijayamadhavan-epathram

കോഴിക്കോട് : ചാലിയാറിലെ മെർക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. ഡോ. കെ. ടി. വിജയമാധവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

“സേവ് ചാലിയാർ” പ്രസ്ഥാനത്തിനെ നയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവൻ ദീർഘകാലം സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എനവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യിൽ അംഗമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ പ്രൊഫസർ ആയി വിരമിച്ച ഡോ. വിജയമാധവൻ ചാലിയാറിലെ “ഹെവി മെറ്റൽ” മലിനീകരണത്തെ പറ്റി ആദ്യ കാലത്ത് തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പ് നൽകിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.

ചാലിയാറിലെ മെർക്കുറി വിഷബാധ ക്രമേണ മെർക്കുറിയുടെ അളവ് മത്സ്യങ്ങളിൽ വർദ്ധിക്കുവാൻ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാൻ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ജലം രാസ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ജലത്തിലെ മെർക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവ് ലഭിക്കുകയും ചെയ്യുന്നു. ഈ കാരണം കൊണ്ട് സർക്കാർ ജലം മലിനമല്ല എന്ന നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള വിഷബാധയാണ് കൂടുതൽ അപകടം എന്ന് ഡോ. കെ. ടി. വിജയമാധവൻ കണ്ടെത്തി. കാരണം ഇതിന്റെ ദൂഷ്യം പെട്ടെന്ന് പ്രകടമാവുന്നില്ല. വൻ തോതിലുള്ള വിഷബാധ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്യുമ്പോൾ ഇത്തരം “സ്ലോ പോയസനിംഗ്” അതിന്റെ ദൂഷ്യ ഫലങ്ങൾ പ്രകടിപ്പിക്കാൻ എറെ കാലതാമസം എടുക്കുന്നു എന്നും അപ്പോഴേക്കും എറെ വൈകി കഴിഞ്ഞിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ശവസംസ്ക്കാരം ബുധനാഴ്ച്ച നടക്കും.

കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. പി. രാജരാജേശ്വരി യാണ് ഭാര്യ. ഡോ. വിവേൿ, ദുബായിൽ ആർക്കിടെക്ട് ആയ വിനിത എന്നിവർ മക്കളാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു

February 27th, 2012

George Josheph-epathram

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹി ഐ. എ. എന്‍. എസ് സ്പെഷ്യല്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ശ്രീനഗറിലെ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ജോലി ചെയ്യവേ അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ജീവന്‍ ടിവി, ഫോബ്സ് ടിവി എന്നിവയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പിളളി വെട്ടിയാംങ്കല്‍ കുടുംബാംഗമാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

February 13th, 2012

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു
Next »Next Page » ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine