ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരം പയ്യാമ്പലത്ത് സംസ്കരിച്ചു

January 25th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി.  കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിനു നിറകണ്ണുകളോടെ സാംസ്കാരിക നഗരിയുടെ വിട

January 25th, 2012
Azhikode-body-epathram
തൃശ്ശൂര്‍: അഴീക്കോട് സഹിത്യ അക്കാദമിയുടെ അങ്കണത്തിലേക്ക് കടന്നു വന്നതും തിരികെ പോയിരുന്നതും ഒരിക്കലും നിശ്ശബ്ദനായിട്ടായിരുന്നില്ല. അക്കാദമിയുടെ സ്റ്റേജില്‍ പലതവണ പ്രസംഗത്തിലൂടെ കുളിര്‍ത്തെന്നലും കൊടും കാറ്റും ഉയര്‍ത്തിവിട്ട കുറിയ മനുഷ്യന്‍ ഇത്തവണ കടന്നു വന്നതും തിരികെ പോകുന്നതും നിശ്ശബ്ദനായിട്ടാണ്. അക്കാദമിയിലേക്കുള്ള അഴീക്കോടിന്റെ അവസാനത്തെ സന്ദര്‍ശനം.  അഴീക്കോടിന്റെ ശാബ്ദം നിലച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ ഇപ്പോളും ഒരു സാഗരം പോലെ അലയടിച്ചുകൊണ്ടിരിക്കുന്നു. പ്രസക്തമായ ആശയങ്ങള്‍ക്ക് ഒരിക്കലും നിത്യമായ നിശ്ശബ്ദതയില്ലല്ലോ. സാംസ്കാരിക-രാഷ്ടീയ മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ സൌഹൃദവലയം. അതുകൊണ്ടു തന്നെ വാഗ്‌ദേവതയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന അദ്ധേഹത്തിന്റെ നിശ്ചലമായ ശരീരത്തെ കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയത് കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ ആയിരുന്നു. പതിനൊന്നു മണിയോടെ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിനായി എത്തിച്ച ഭൌതിക ശരീരം വൈകീട്ട് നാലുമണിയോടെ ആയിരുന്നു കണ്ണൂരിലേക്ക് കൊണ്ടു പോകുവാനായി പുറത്തെക്ക് എടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അഴീക്കോട് മാഷെ നിറകണ്ണുകളൊടെയാണ് സാംസ്കാരിക നഗരി യാത്രയാക്കിയത്.
സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യം. അഴീക്കോടിന്റെ വിയോഗത്തില്‍ ശൂന്യമാകുന്നത് സാംസ്കാരിക നഗരിയുടെ തിലകക്കുറി തന്നെയാണ്. ദീര്‍ഘനാളായി അദ്ദേഹം താമസിച്ചു വരുന്നത്  നഗരത്തില്‍ ഒരു വിളിപ്പാടകലെ ഇരവിമംഗലത്താണ്. തൃശ്ശൂരുമായി അഭേദ്യമായ ബന്ധം ഉള്ള അഴീക്കോടിന്റെ അന്ത്യ വിശ്രമം തൃശ്ശൂരില്‍ ആകണമെന്ന് ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക നഗരിയുടെ കണ്ണുകളെ ഈറനണിയിച്ചു. തേക്കിന്‍‌കാട് മൈതാനത്തായാലും സാഹിത്യ അക്കാദമിയിലായാലും സുകുമാര്‍ അഴീക്കോടിനെ ശ്രവിക്കുവാന്‍ തൃശ്ശൂരുകാര് എന്നും മനസ്സുവച്ചു. ആ കുറിയ മനുഷ്യനില്‍ നിന്നും പുറത്തു വന്ന വാചകങ്ങള്‍ പലര്‍ക്കും വിചിന്തനത്തിനു വഴിയൊരുക്കി. ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കും  മലയാളിയുടെ സാംസ്കാരിക മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വാക്കുകള്‍കൊണ്ട് കുളിര്‍മഴയും അഗ്നിവര്‍ഷവും തീര്‍ത്ത മഹദ് വ്യക്തിത്വം. കല-രാഷ്ടീയം-സാഹിത്യം വിഷയം എന്തുതന്നെ ആയാലും കേരളം ശ്രദ്ധിച്ച വിവാദങ്ങളുടെയെല്ലാം മുമ്പില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഈ ചെറിയ മനുഷ്യന്‍ ഉണ്ടായിരുന്നു.  ആത്യന്തികമായ പ്രപഞ്ച സത്യത്തിന്റെ നിത്യതയില്‍ നിശ്ശബ്ദമായി ലയിച്ചു എങ്കിലും അദ്ദേഹത്തിന്റെ പൌഢമായ പ്രഭാഷണ ശകലങ്ങള്‍ തൃശ്ശൂരിന്റെ അന്തരീക്ഷത്തില്‍ ഇപ്പോളും മുഴങ്ങുന്നു. പ്രഭാഷണത്തില്‍ ഗഹനമായ വിഷയങ്ങള്‍ കടന്നു വരുമെങ്കിലും കൊച്ചു കുട്ടികള്‍ക്ക് പോലും തിരിച്ചറിയാവുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും അദ്ദെഹം പിന്നീട് തൃശ്ശൂരുകാരന്‍ ആകുകയായിരുന്നു. ആദ്യം വിയ്യൂരില്‍ ആയിരുന്നു പിന്നീട് ഇരവിമംഗലത്ത് സ്വന്തമായി വീടുവച്ചു താമസം  അങ്ങോട്ട് മാറി. രണ്ടരപതിറ്റാണ്ടത്തെ തൃശ്ശൂര്‍ വാസത്തിനൊടുവില്‍  മരണമെന്ന മഹാനിദ്രയില്‍ ലയിച്ച് ജനിച്ചു വളര്‍ന്ന് കണ്ണൂരിലെ മണ്ണിലേക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യവിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത്

January 24th, 2012
sukumar-azhikode1-epathram
കണ്ണൂര്‍: മലയാളത്തിന്റെ ബെര്‍നാഡ്ഷാ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതത്തിലെന്ന പോലെ മരണ ശേഷവും വിവാദങ്ങള്‍ക്ക് വിരാമമാകുന്നില്ല.   അദ്ദേഹത്തിന്റെ ഭൌതിക ശരീരം എവിടെ സംസ്കരിക്കണം എന്നത് സംബന്ധിച്ചുണ്ടായ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത്.  അഴീക്കോടിന്റെ ബന്ധുക്കള്‍ ജന്മനാടായ കണ്ണൂരില്‍ സംസ്കാരം നടത്തണം എന്നു പറഞ്ഞപ്പോള്‍ ഒരു വിഭാഗം സുഹൃത്തുക്കളും സാംസ്കാരിക നായകരും അന്ത്യ വിശ്രമത്തിനായി സാംസ്കാരിക നഗരിയില്‍ മതി എന്ന നിലപാടില്‍ ഉറച്ചു നിന്നു. ദീര്‍ഘകാലമായി അദ്ദേഹം താമസിച്ചു വരുന്നത് തൃശ്ശൂര്‍ ജില്ലയിലാണെന്നതായിരുന്നു അവരുടെ ന്യായം. ഇരു പക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുവാന്‍ മുഖ്യ മന്ത്രിക്ക് വിട്ടു.   ഒടുവില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ അന്ത്യ വിശ്രമം കണ്ണൂര്‍ പയ്യാമ്പലത്ത് നടത്തുവാന്‍ തീരുമാനമായി. നാളെ രാവിലെ 11 മണിക്കാണ് സാംസ്കാരം നടത്തുക. ചൊവ്വാഴ്ച അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ആരംഭിക്കും. കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

‘പാത്തുമ്മയുടെ ആടി’ലെ സുഹറ അന്തരിച്ചു

January 5th, 2012

pathummayude-aadu-epathram

കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്‍െറ അനുജന്‍ അബു എന്ന അബൂബക്കറിന്‍െറ ഭാര്യയും ബേപ്പൂര്‍ സുല്‍ത്താന്‍െറ വ്യഖ്യാത നോവല്‍ ‘പാത്തുമ്മയുടെ ആടി’ലെ സുഹറ (73) അന്തരിച്ചു.  ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളുമായിരുന്നു സുഹറ. ഇവര്‍ക്ക് നാല് മക്കളുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

December 22nd, 2011

pm-antony-epathram

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത്‌ തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്‌.

ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.

-

വായിക്കുക: , ,

Comments Off on നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു


« Previous Page« Previous « ബിന്ദു വധം: പ്രതിക്ക് വധശിക്ഷ
Next »Next Page » ഗുരുവായൂരില്‍ കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തി »



  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine